14 മേയ് 2005

കൂട്ടുകാരിയുടെ ആത്മഹത്യയുടെ ഓര്‍മ്മയ്ക്ക്‌

ഇങ്ങോട്ടുവരുന്നതിനു മുന്‍പായിരുന്നു
പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയാണ്‌
ചരക്കു തീവണ്ടി വന്നുകൊണ്ടേയിരിക്കുകയായിരുന്നു
ചക്കയും കായക്കുലയും നഗരത്തിലേക്കു കൊണ്ടുവന്നിരുന്നതാണ്‌
മിക്കവാറും കാലിയായിരുന്നു
രണ്ടു തടിയന്മാര്‍ ചക്കച്ചുള തിന്നുരസിക്കുന്നു
പേടിതൊന്നിക്കുന്ന രൂപമായിരുന്നു
സിഗ്നലില്ലായിരുന്നു
പതുക്കെ പതുക്കെ വണ്ടി പോോകുകയായിരുന്നു
ഒരു സ്ത്രീ ഒരു കമ്പാര്‍ട്ട്മെന്റില്‍ ചാടിക്കയറി
അവള്‍ക്കു നഗരത്തിലെത്താന്‍ ധൃതിയായിരുന്നു
അവളുടെ മുഖത്തു നിസ്സംഗതയായിരുന്നു
മനസ്സില്‍ ആണി തറച്ചപോലെ
നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാകും വണ്ടി നിര്‍ത്തുക
ആള്‍ത്താമസമില്ലത്ത പ്രദേശം, വഴികളില്ല പുറത്തുകടക്കാന്‍ വല്ലപ്പോഴും സന്ദര്‍ശിക്കുന്ന വാഹനങ്ങളല്ലാതെ
നഗരത്തില്‍ എത്താനവള്‍ക്ക്‌ ഒരുപാട്‌ സഹിക്കേണ്ടിവരും
ഓര്‍ത്തപ്പോള്‍ ഒരു നടുക്കം
നീനാ..അറിയാതെ വിളിച്ചുപോയി
പ്ലാറ്റ്ഫോമില്‍ പഞ്ചവാദ്യം!
വാദ്യക്കാര്‍ ലഹരിയിലാണോ?
വാദ്യങ്ങളുടെ രൂപം മാറുന്നു
"അങ്ങോട്ടിങ്ങോട്ടുഴന്നിട്ടംഗം നിറം കെടേണ്ട.."
എന്താ ഈ വരി മാത്രം ആരോ ആവര്‍ത്തിക്കുന്നത്‌?

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

innale muzhuvan "sadism" aayirunnallO vishayam. entha ivarkk~?

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...