03 ജൂൺ 2017

കളിയറിവുകളുടെ തിരമൊഴി

മറ്റ് ഭാഷകളിൽ കാണുന്നതിനേക്കാൾ കൂടുതൽ മലയാളത്തിൽ മാത്രം ഉള്ള ഒരു സാഹിത്യവിഭാഗം ആണ് തിരക്കഥ. പ്രസിദ്ധ ജനപ്രിയ സിനിമകളുടെ തിരക്കഥ മാത്രം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുക എന്നത് സർവ്വസാധാരണമാണ്. ഇംഗ്ലീഷിൽ അടക്കം മറ്റ് ഇന്ത്യൻ ഭാഷകളിൽ ഇത് മലയാളത്തിന്റെ നിലവാരത്തിൽ ഇല്ല. 

മലയാളികൾക്ക് തിരക്കഥയോട് പ്രിയം കൂടാൻ കാരണം എന്ന് ആലോചിച്ചതിന്റെ ഫലമാണ് ഈ കുറിപ്പ്..

നമുക്ക് പണ്ട് തന്നെ ദൃശ്യകാവ്യങ്ങളോട്, ചൊൽക്കാഴ്ച്ചകളോട്, ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. തെയ്യവും പടയണിയും മറ്റും അതാണല്ലൊ കാണിക്കുന്നത്. തോറ്റം പാട്ടുകളും പടേനിപ്പാട്ടുകളും ആണല്ലൊ ഇവയുടെ തിരക്കഥകൾ. പാടുന്നത് അക്ഷരം പ്രതി അരങ്ങത്ത് കാണിയ്ക്കുന്നില്ല. എന്നാൽ ഒരു മുഴുവൻ തിരക്കഥയിൽ പറഞ്ഞ എല്ലാ വിശദാംശങ്ങളുടേയും ചിത്രീകരണം ആയിരിക്കും ആ സിനിമ എന്നത് സംവിധായകൻ തീരുമാനിക്കുന്നു. അത് അപ്രകാരം ആയിരിക്കുകയും ചെയ്യാം.

പഴയ മലയാള നാടൻ ദൃശ്യകലകളിൽ അങ്ങനെ ആവണം എന്ന് നിർബന്ധമില്ല. അതിലെ തിരക്കഥ ആയ പാട്ടുകൾ വാമൊഴി ആയി വന്നതാണ്. അത് അപ്രകാരം തന്നെ ആയിരിക്കണം അരങ്ങത്ത് എന്നതിനു ഉറപ്പൊന്നും ഇല്ല. പ്രയോക്താവ് കാലികമായി അത് മാറ്റിയിരിക്കും. ആ വാമൊഴിപ്പാട്ടുകളായ തിരക്കഥകളും അത്തരം കലകളും ഇന്നും നിലനിൽക്കുന്നു.

മുൻ പറഞ്ഞ വാമൊഴി പാട്ടുകളിൽ നിന്നും അൽപ്പം വ്യത്യാസത്തിൽ, നമുക്ക് കിട്ടിയ ഒരു പ്രത്യേകസാഹിത്യവിഭാഗമാണ് കഥകളിയുടെ ആട്ടക്കഥകൾ. കൂടിയാട്ടരൂപത്തിൽ അവതരിപ്പിക്കുന്നത് പ്രസിദ്ധങ്ങൾ ആയ നാടകങ്ങൾ ആണ്. അവയാണ് കൂടിയാട്ടത്തിന്റെ തിരക്കഥകൾ. അവ സർവ്വതോലഭ്യമാണ്. ഉദാഹരണത്തിനു ഭാസനാടകങ്ങൾ. എന്നാൽ അവയുടെ കൂടിയാട്ട ആട്ടപ്രകാരം അത്ര അധികം പ്രസിദ്ധീകരിച്ച് കണ്ടിട്ടില്ല. ഉള്ളതും ഇപ്പോൾ ലഭ്യമാണോ എന്ന് അറിയില്ല.  കൂടിയാട്ടത്തിലെ ആട്ടപ്രകാരങ്ങൾ പ്രസിദ്ധങ്ങളായ സംസ്കൃതനാടകങ്ങളെ എങ്ങനെ കൂടിയാട്ടരീതിയിൽ രംഗത്ത് അവതരിപ്പിക്കാം എന്നതിന്റെ സംവിധായക കുറിപ്പുകൾ ആണ്.

കഥകളിയുടെ ആട്ടക്കഥകൾ എന്നാൽ അങ്ങനെ അല്ല. അവ ആട്ടപ്രകാരങ്ങൾ അല്ല എങ്കിലും കഥകളിയുടെ തിരക്കഥ തന്നെ ആണ്. അതിനനുസരിച്ചേ അരങ്ങത്ത് ഉണ്ടാകൂ. ആട്ടക്കഥകൾ ഇന്ന് മിക്കതും ലഭ്യമാണ്. അവയുടെ ആട്ടപ്രകാരങ്ങൾ കാലത്തിനനുസരിച്ച് മാറുന്നുണ്ടെങ്കിലും അവകളും ലഭ്യമാണ്. 

മലയാളസാഹിത്യത്തിന്റെ വളർച്ചയ്ക്കിടയിൽ ഏകദേശം പതിനേഴാം നൂറ്റാണ്ടോടുകൂടിയാണ് ആട്ടക്കഥകൾ എന്ന വിഭാഗം വന്നത്. ഉണ്ണായിവാര്യർ എഴുതിയ പ്രസിദ്ധമായ ‘നളചരിതം’, ആട്ടക്കഥാസാഹിത്യത്തിലെ മാത്രമല്ല മലയാളസാഹിത്യത്തിലെ തന്നെ ഒരു ക്ലാസ്സിക്ക് രചന ആയി കണക്കാക്കപ്പെടുന്നു.

ആട്ടക്കഥകൾ ഒരു പ്രത്യേകസാഹിത്യ വിഭാഗം ആയി കണക്കാക്കുന്നതിനു കാരണം അതിന്റെ ഘടന തന്നെ ആണ്. ആട്ടക്കഥയിൽ ശ്ലോകങ്ങൾ, പദങ്ങൾ, ദണ്ഡകങ്ങൾ, ചൂർണ്ണികകൾ, സാരി കുമ്മി തുടങ്ങിയ നൃത്തരൂപങ്ങൾക്ക് ഇണങ്ങുന്ന വരികൾ എന്നിവയെല്ലാം അടങ്ങിയിരിക്കും. ആട്ടക്കഥ ഗദ്യരൂപത്തിൽ ആയിരിക്കുകയില്ല. കൂടാതെ ഇവകളിൽ ഉപയോഗിക്കുന്ന പദങ്ങൾ, അരങ്ങത്ത് മുദ്രാരൂപത്തിൽ പ്രയോക്താവിനു കാണിക്കാനുതകുന്നവയാകണം എന്ന് അലിഖിതനിയമം ഉണ്ട്. കാരണം ഈ പദങ്ങൾ (പദ്യങ്ങൾ) ആണല്ലൊ അരങ്ങത്ത് അഭിനേതാവ് മുദ്രാരൂപത്തിൽ കാണിക്കുക. ഉദാഹരണത്തിനു, ആട്ടക്കഥയിൽ ‘പാഞ്ചാലരാജ തനയേ’ എന്ന് എഴുതിയിട്ടുണ്ട് എങ്കിൽ അത് അരങ്ങത്ത് അഭിനേതാവ്, ‘പാഞ്ചാലരാജാവിന്റെ മകളേ’ എന്ന് അഭിസംബോധനചെയ്ത് കാണിക്കുകതന്നെ വേണം. പാഞ്ചാലരാജാവ്, അവന്റെ, മകൾ എന്നിങ്ങനെ മൂന്ന് പദങ്ങൾക്കും കഥകളിയിൽ മുദ്ര വേണം എന്നർത്ഥം.

നാളിന്നേവരേയ്ക്ക് അനവധി ആട്ടക്കഥകൾ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും, എല്ലാ ആട്ടക്കഥകളും അരങ്ങ് കണ്ടിരിക്കും എന്നതിനു ഉറപ്പില്ല. പലതും ഒന്നോ രണ്ടോ അരങ്ങ് കഴിഞ്ഞ് പുസ്തകത്താളിൽ ഒതുങ്ങിയിരിക്കും. എന്നാൽ ഇന്നും അരങ്ങ് കാണുന്ന ഒരു പറ്റം ആട്ടക്കഥകൾ ഉണ്ട്. അങ്ങനെ ഉള്ള 41 ആട്ടക്കഥകളുടെ സാഹിത്യം അറിയാനായി ഇന്ന് മലയാളത്തിൽ ഒരു മൊബൈൽ അപ്പ്ലിക്കേഷൻ ഉണ്ടായിരിക്കുന്നു.

Android platformൽ മാത്രം തൽക്കാലം ലഭ്യമായ ഈ മൊബൈൽ അപ്പ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ലഭ്യമാണ്. അതിന്റെ ലിങ്ക് ഇതാ:

https://play.google.com/store/apps/details?id=com.vtm.kathakali&hl=en


അപ്പ്ലിക്കേഷനിൽ ലഭ്യമായ ആട്ടക്കഥകളുടെ ലിസ്റ്റിൽ നിന്നും വേണ്ടത് സെലക്റ്റ് ചെയ്താൽ അതിന്റെ കഥാസംഗ്രഹവും പദങ്ങളും കിട്ടും. അവയുടെ ശബ്ദരേഖകൾ ലഭ്യമെങ്കിൽ അവയും മൊബൈലിൽ നെറ്റ് സൗകര്യമുണ്ടെങ്കിൽ ലഭിയ്ക്കുന്നതാണ്. വെറുതെ സാഹിത്യം വായിക്കാനായി ഇന്റെർനെറ്റ് സൗകര്യം ആവശ്യമില്ല. അർത്ഥങ്ങളും ആട്ടക്രമങ്ങളും അറിയണമെങ്കിൽ ഇന്റെർനെറ്റ് സൗകര്യം ആവശ്യമാണ്. 

Kathakalipadam.com & kathakali.info എന്നീ രണ്ട് സൈറ്റുകളിൽ ലഭ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് നിങ്ങളുടെ മൊബൈലിൽ എത്തിയ്ക്കുകയാണ് ഈ അപ്പ്ലിക്കേഷൻ ചെയ്യുന്നത്. അപ്പ്ലിക്കേഷന്റെ ഫീഡ്ബാക്ക് ഫോമിലൂടെ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാം. അതുമല്ലെങ്കിൽ kathakalilokam@gmail.com എന്ന മെയിൽ ഐഡിയും ഉപയോഗിക്കാവുന്നതാണ്. അപ്പ്ലിക്കേഷനെ പറ്റി കൂടുതൽ അറിയാൻ അപ്പ്ലിക്കേഷന്റെ FaQ/Help page വായിക്കുക.

3 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

മലയാളികൾക്ക് തിരക്കഥയോട് പ്രിയം കൂടാൻ
കാരണം എന്ന് ആലോചിച്ചതിന്റെ ഫലമാണ് ഈ കുറിപ്പ്..

നമുക്ക് പണ്ട് തന്നെ ദൃശ്യകാവ്യങ്ങളോട്, ചൊൽക്കാഴ്ച്ചകളോട്, ഒരു
പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. തെയ്യവും പടയണിയും
മറ്റും അതാണല്ലൊ കാണിക്കുന്നത്. തോറ്റം പാട്ടുകളും പടേനിപ്പാട്ടുകളും ആണല്ലൊ
ഇവയുടെ തിരക്കഥകൾ. പാടുന്നത് അക്ഷരം പ്രതി അരങ്ങത്ത് കാണിയ്ക്കുന്നില്ല. എന്നാൽ
ഒരു മുഴുവൻ തിരക്കഥയിൽ പറഞ്ഞ എല്ലാ വിശദാംശങ്ങളുടേയും ചിത്രീകരണം ആയിരിക്കും
ആ സിനിമ എന്നത് സംവിധായകൻ തീരുമാനിക്കുന്നു. അത് അപ്രകാരം ആയിരിക്കുകയും ചെയ്യാം.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ആട്ടക്കഥകൾ ഒരു പ്രത്യേകസാഹിത്യ വിഭാഗം ആയി കണക്കാക്കുന്നതിനു കാരണം അതിന്റെ ഘടന തന്നെ ആണ്. ആട്ടക്കഥയിൽ ശ്ലോകങ്ങൾ, പദങ്ങൾ, ദണ്ഡകങ്ങൾ, ചൂർണ്ണികകൾ, സാരി കുമ്മി തുടങ്ങിയ നൃത്തരൂപങ്ങൾക്ക് ഇണങ്ങുന്ന വരികൾ എന്നിവയെല്ലാം അടങ്ങിയിരിക്കും. ആട്ടക്കഥ ഗദ്യരൂപത്തിൽ ആയിരിക്കുകയില്ല. കൂടാതെ ഇവകളിൽ ഉപയോഗിക്കുന്ന പദങ്ങൾ, അരങ്ങത്ത് മുദ്രാരൂപത്തിൽ പ്രയോക്താവിനു കാണിക്കാനുതകുന്നവയാകണം എന്ന് അലിഖിതനിയമം ഉണ്ട്. കാരണം ഈ പദങ്ങൾ (പദ്യങ്ങൾ) ആണല്ലൊ അരങ്ങത്ത് അഭിനേതാവ് മുദ്രാരൂപത്തിൽ കാണിക്കുക. ഉദാഹരണത്തിനു, ആട്ടക്കഥയിൽ ‘പാഞ്ചാലരാജ തനയേ’ എന്ന് എഴുതിയിട്ടുണ്ട് എങ്കിൽ അത് അരങ്ങത്ത് അഭിനേതാവ്, ‘പാഞ്ചാലരാജാവിന്റെ മകളേ’ എന്ന് അഭിസംബോധനചെയ്ത് കാണിക്കുകതന്നെ വേണം. പാഞ്ചാലരാജാവ്, അവന്റെ, മകൾ എന്നിങ്ങനെ മൂന്ന് പദങ്ങൾക്കും കഥകളിയിൽ മുദ്ര വേണം എന്നർത്ഥം.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...



http://www.bbc.co.uk/news/world-asia-india-35418287

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...