kavitha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kavitha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

15 ഡിസംബർ 2019

Cover songs and Copyright Content ID claims in Youtube

What is cover version of a song?
കവർ സോങ്സ് എന്ന സങ്കല്പം (കൺസപ്റ്റ്) പാശ്ചാത്യജനപ്രിയ സംഗീതത്തിൽ നിന്നും വന്നതാണ്. 

മുൻപ് ഒരാളോ ഒരു ഗ്രൂപ്പോ കമ്പോസ് ചെയ്ത് റിക്കോർഡിങ്ങ് കഴിഞ്ഞ് വിറ്റുകൊണ്ടിരുന്ന ഒരു ജനപ്രിയഗാനത്തിന്റെ യഥാർത്ഥ നിർമ്മാതാക്കൾ അല്ലാതെ മറ്റൊരാൾ സംഗീതം പുതിയതായി നിർമ്മിച്ച് പാടുന്നതാണ് കവർ സോങ്ങ് എന്ന് വിക്കിപീഡിയ പറയുന്നു. 
ഇത് ഭാരതീയപരമ്പരാഗത ഗാനശാഖയിൽ ഇല്ലാത്ത ഒന്നാണ്. യോജിക്കാത്തതും ആണ്. കാരണം ത്യാഗരാജന്റേയോ പുരന്ദരദാസന്റേയോ ദീക്ഷിതരുടേയോ ഒരു കൃതി അതേ രാഗത്തിൽ തന്നെ ആണ് മിക്കവരും ഇപ്പോഴും ആലപിക്കുന്നത്. എന്നാൽ ഭാരതീയസംഗീതത്തിന്റെ പ്രത്യേകത കൊണ്ട് അങ്ങനെ ഉള്ള ഓരോ ആലാപനവും വ്യത്യസ്തത പുലർത്തുന്നു. അത് ഒരാൾ പലപ്പോഴായി പാടിയാൽ തന്നെ വ്യത്യാസമായിരിക്കുകയും ചെയ്യും. ഓരോ പാട്ടും അങ്ങനെ നോക്കുമ്പോൽ യൂണിക്ക് ആണെന്ന് വരും. അതുകൊണ്ടാണ് ഭാരതീയ പരമ്പരാഗത ഗാനമേഖലയിൽ കവർ സോങ്ങ് എന്ന സങ്കല്പം യോജിക്കാത്തതും. ഇവിടെ സൂചിപ്പിക്കുന്നത് സിനിമാമേഖല അല്ലെങ്കിൽ അതുപോലുള്ള മേഖലകളെ പറ്റിയല്ല എന്നോർക്കുക.

നിങ്ങൾ മാർക്കറ്റിൽ നിന്നും സാധാരണ വാങ്ങുന്ന സിഡികളോ നെറ്റിൽ നിന്നും വാങ്ങുന്ന എം. പി3 സംഗീതഫയലുകളോ വാങ്ങുമ്പോൾ അവ നിങ്ങളുടെ സ്വകാര്യൗപയോഗത്തിനുമാത്രമാണ് അവകാശമുള്ളത്. അത് മറ്റൊരാൾക്ക് കൈമാറാനോ പൊതുവേദിയിൽ അവതരിപ്പിക്കാനൊ നിയമാനുസൃതമായി നിങ്ങൾക്ക് അവകാശം ഇല്ല.

ഇവിടെ യൂട്യൂബിൽ അപ്ലോഡ് ചെയ്യുമ്പോൾ ആണുപ്രശ്നം വരുന്നത്. തൃശ്ശൂർ പൂരം മേളം അല്ലെങ്കിൽ കർണ്ണാടകസംഗീതത്തിലെ പാടിപ്രചാരം സിദ്ധിച്ച  ഒരു കൃതി കവർ സോങ്ങ് ആയി യൂട്യൂബ് കണക്കാക്കിയാൽ എങ്ങനെ ഇരിക്കും?

ഈ പ്രശ്നത്തെ ആണിവിടെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നത്. ആദ്യമായി യൂട്യൂബിന്റെ നിലവിലുള്ള സംവിധാനത്തെ പറ്റി നോക്കാം.

പുതിയ https://studio.youtube.com/channel/ എന്ന ലിങ്കിൽ ലോഗിൻ ചെയ്ത ശേഷം നാം വീഡിയോകൾ അപ്ലോഡ് ചെയ്ത് അവയിൽ പകർപ്പവകാശം പ്രശ്നം നേരിടുന്നു എന്ന് യൂട്യൂബിന്റെ അലോഗരിതം വെച്ച് അവർ തീരുമാനിക്കുന്നുവെങ്കിൽ ആ വീഡിയോയുടെ യഥാർത്ഥ പകർപ്പവകാശിക്ക് Content ID claim ചെയ്യാം. അപ്പോൾ ആ വീഡിയോക്കെതിരായിട്ട് ഇങ്ങനെ കാണാം:


$ sign & Sharing എന്ന് കാണിക്കുന്നുവെങ്കിൽ അത് നിങ്ങൾ ആ വീഡിയോ മോനിട്ടൈസ് ചെയ്തെങ്കിൽ മാത്രം. 

Copyright claim എന്നതിൽ അമർത്തിയാൽ 

എന്നോ ക്ലെയിമനുസരിച്ച് താഴെ ഉള്ളതോ കാണാം



Ineligible എന്ന് കണ്ടാൽ പിന്നെ ഒരു രക്ഷയുമില്ലാ. അതല്ലാ Sharing എന്ന് കണ്ടാൽ SELECT ACTION അമർത്തിയാൽ


എന്ന് കാണാം അതിൽ SELECT ACTION എന്നതിൽ അമർത്തിയശേഷം സ്ക്രീനിൽ തെളിയുന്നത് പോലേയും സൂചക നിർദ്ദേശങ്ങൾ പോലെയും നിങ്ങൾക്ക് ഉചിതം എന്നത് പോലെ ചെയ്യുക. അതിൽ എന്തുകൊണ്ട് Dispute ചെയ്യുന്നു എന്നതിനു കാരണം കാണിക്കാനും നമ്മുടെ ഭാഗം വിശദീകരിക്കാനും ഉചിതമായ സ്ഥലങ്ങൾ ഉള്ളവ നല്ലപോലെ ശ്രദ്ധിച്ച് പൂരിപ്പിക്കണം. അവസാനം നിങ്ങളുടെ ചാനലിന്റെ പേരും വെച്ച് ഡിജിറ്റൽ ഒപ്പും ചെയ്യണം.

അത് സബ്മിറ്റ് ബട്ടൺ അമർത്തി സബ്മിറ്റ് ചെയ്താൽ ഒരു മാസത്തിനുള്ളിൽ Content ID claim നടത്തിയവർ അതിൽ ആക്ഷനെടുക്കണം എന്നാണ് യൂട്യൂബ് പോളിസി. അതെന്തായാലും നമുക്ക് ഇമെയിൽ നോട്ടിഫിക്കേഷൻ വരുന്നതാണ്. 

കഥകളി, കർണ്ണാടകസംഗീതക്കച്ചേരി തുടങ്ങിയവകൾക്ക് ഞാൻ മുൻപ് സൂചിപ്പിച്ച തൃശ്ശൂർ പൂരം, ത്യാഗരാജർ തുടങ്ങിയവരുടെ സംഗീത(രാഗ)ധ്വനികളും വരികളും ആകും പ്രശ്നം. അതിനു തക്കതായി വിശദീകരണം കൊടുക്കണം. പലപ്പോഴും അല്പം സെക്കന്റുകൾ ഉള്ളതോ അല്ലെങ്കിൽ മിനുട്ടുകൾ മാത്രമുള്ളതോ ആയ വരികൾക്കോ സംഗീതത്തിനോ ആകും അവർ Content ID claim ചെയ്യുന്നത് എന്ന് വിരോധാഭാസം ആയി തോന്നാം.

Content ID owner എന്നതിനു യൂട്യൂബുമായി കരാറിലുള്ളവർ യാന്ത്രികമായി മറ്റുള്ളവർക്ക് അവകാശലംഘന നോട്ടീസുകൾ അയക്കുകയാണ് ചെയ്യുന്നത് എന്നാണെന്റെ പരിമിതമായ അറിവ്. എന്നാൽ ഇത്തരം പരമ്പരയാ നാം അനുഭവിച്ചുവരുന്നവ ആരുടേയും അവകാശമായി വരുന്നില്ല. ഉദാഹരണത്തിനു അജിതാഹരേ ജയ മാധവ.. എന്ന് തുടങ്ങുന്ന കഥകളിപ്പദവും സ്വര രാഗസുധാ.. എന്നുതുടങ്ങുന്ന കർണ്ണാടക സംഗീതകൃതിയും പൊതുസഞ്ചയത്തിൽ ഉള്ളതാണ്. അവ ആർക്കും വേണമെങ്കിൽ ഉപയോഗിക്കാം ആലാപനം ചെയ്യാം. Improvisationഉം നടത്താം. Content ID ഡിസ്പ്യൂട്ട് ചെയ്യുന്നവർക്ക് അവരുടെ കയ്യിലുള്ള റിക്കോർഡിങ്ങുകളുടെ അവകാശം മാത്രമേ ഉള്ളൂ. അതേ പ്രയോക്താക്കൾക്ക് തന്നെ മറ്റൊരു വേദിയിൽ ഇവകൾ ആലാപനം ചെയ്യാവുന്നതാണല്ലൊ. എന്നാൽ ഇത്തരം ഒന്നും പലപ്പോഴും യൂട്യൂബിന്റെ പോളിസിയിൽ പെടുന്നില്ല എന്നതാണ് തൃശ്ശൂർ പൂരത്തിന്റേയും ഒരു കർണ്ണാടകസംഗീതചാനലിന്റേയും പ്രശ്നമായി ഉയർന്ന് വന്നത്.

നിങ്ങൾ ഫയൽ ചെയ്ത ഡിസ്പ്യൂട്ട് പകർപ്പവകാശികൾക്ക് പരിശോധിച്ച് നിരാകരിക്കാം. അപ്പോൾ നിങ്ങളുടെ ചാനൽ സ്റ്റാറ്റസിനു തൽക്കാലം ഒന്നും സംഭവിക്കുകയൊന്നുമില്ല. പക്ഷെ അവർ നിരാകരിച്ചതിനെതിരെ വീണ്ടും നിങ്ങൾ ഡിസ്പ്യൂട്ട് ഫയൽ ചെയ്ത് നിങ്ങൾ തോറ്റാൽ അത് കോപ്പീറൈറ്റ് സ്റ്റ്രൈക്ക് ആകും. മൂന്ന് സ്റ്റ്രൈക്ക് കിട്ടിയാൽ പിന്നീട് നിങ്ങളുടെ എക്കൗണ്ട് തന്നെ യൂട്യൂബ് എടുത്ത് കളയും. നിങ്ങളുടെ വീഡിയോകളും പോകും. അങ്ങനെ വന്നാൽ പിന്നീട് യൂട്യൂബ് പറയുന്ന പോലെ ചെയ്ത്, മൂന്നുമാസം എങ്കിലും കാലയളവ് കഴിഞ്ഞ ശേഷമേ നിങ്ങൾക്ക് യൂട്യൂബ് എക്കൗണ്ട് തുറക്കാൻ പറ്റുകയുള്ളൂ. 

ഇത്രയും പറഞ്ഞത് പകർപ്പവകാശനിയമങ്ങളുടെ ഒരു ഏകദേശ രൂപം ഉണ്ടാവാൻ മാത്രമാണ്. ഞാൻ നിയമജ്ഞനല്ല. അതിനാൽ എന്റെ ഉപദേശം സ്വീകരിക്കുകയോ അതിനനുസരിച്ച് നിങ്ങൾ ആക്ഷൻ എടുക്കുകയോ അരുത്.  ഞാൻ യാതൊരുകാരണവശാലും നിങ്ങളുടെ ചെയ്തികൾക്കൊന്നിനും ഉത്തരവാദി അല്ല എന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. എനിക്ക് പലതും തെറ്റ് പറ്റിയിരിക്കാം പലതും എന്റെ ശ്രദ്ധയിൽ പെടാതെ പോയതായും ഉണ്ടാകാം. നിങ്ങൾ നിയമജ്ഞരുടെ സഹായം തേടുകയും യൂട്യൂബ് അക്കാദമിയിലെ ഹെല്പ് ആർട്ടിക്കിളുകൾ നോക്കി വായിച്ച് മനസ്സിലാക്കി അതിനനുസരിച്ച് മാത്രം പ്രവർത്തിക്കുകയും ചെയ്യുക.

വിവരങ്ങൾക്ക് കടപ്പാട്: https://creatoracademy.youtube.com/page/search?v4=&hl=en-GB&q=copyright

റസൂൽ പൂക്കുട്ടിയുടെ “The sound story” (Malayalam/Hindi) “Oru Kadhai Sollatuma” (Tamil) സിനിമയെ കുറിച്ചുള്ള മലയാളമനോരമ വാർത്ത.

പ്രശസ്തമായ ഒരു കർണ്ണാടകസംഗീത യൂറ്റ്യൂബ് ചാനൽ പ്രശ്നത്തെ തുടർന്ന്  https://www.change.org/l ൽ നടന്ന പെറ്റീഷനും ഹിന്ദുവിലെ ന്യൂസും.



06 ജൂലൈ 2018

കണ്ണീർപാടം - വൈലോപ്പിള്ളി ശ്രീധരമേനോൻ

"ബസ്സുവന്നുപോയ്, ദൂരാ-
ലിരമ്പം കേൾപ്പൂ വേഷം
വിസ്തരിച്ചതു പോരും,
അമ്പലത്തിലേക്കല്ലേ?"

പിന്നെയും ചന്തം ചാർത്തി-
ത്തങ്ങി നീ ഭദ്രേ, ബസ്സു
വന്നു, പോയ്, സവിഷാദം
നിന്നു നാമാലിൻ‌ചോട്ടിൽ.

സ്റ്റാൻഡിലെത്തണം വണ്ടി
കിട്ടുവാനിനി, ദൂരം
താണ്ടണമങ്ങോട്ടേക്കു
നാഴിക രണ്ടോ മൂന്നോ.

വഴി ലാഭിക്കാം പാടം
മുറിച്ചാ,ലെന്നോതി നീ
വരിഷപ്പാടം? ഞാനു-
മർദ്ധസമ്മതം മൂളി.

കുരുന്നുഞാറിൻ പച്ച-
ത്തലപ്പും, വരമ്പിന്റെ
ഞരമ്പുമല്ലാതെല്ലാ-
മാണ്ടു നിൽക്കുന്നു നീറ്റിൽ

ശ്വേതമായൊരു, കൊറ്റി-
ച്ചിറകും ചലിപ്പീലാ
കൈതകൾ കഴുത്തോളം
വെള്ളത്തിൽ നിൽപ്പൂ ദൂരെ

കാർത്തിരക്കേറും വാനം
പല പോത്തിനെച്ചേർത്തു
പൂട്ടിന ചളിപ്പാടം-
പോലെയുണ്ടുഷച്ചോപ്പിൽ.

“വഴുക്കുന്നുണ്ടേ,” “നല്ല
താ വരമ്പാ” ണെന്നൊക്കെ
മയത്തിലതുമിതും
ദാക്ഷിണ്യം പറഞ്ഞാലും

ആ വഴിയൂടെ നീങ്ങീ
മുന്നോട്ടു മന്ദം നമ്മ-
ളാവതും മിണ്ടാതെ;യാ
മൗനത്തിന്നടിത്തട്ടിൽ

തമ്മിലത്രമേലിഷ്ട-
മാകിലും,സ്നേഹസ്വാർത്ഥ-
ജ്യംഭിതങ്ങളാൽ, പരി-
ഭവത്താ,ലസൂയയാൽ

കാറുമൂടിയ കണ്ണീർ
പ്പാടത്തു മുന്നോട്ടേക്കു,
കാലിടറവേ, നീങ്ങും
മുഗ്ദ്ധമാം രണ്ടാത്മാക്കൾ

മുട്ടി മാഴ്കീടും നാദ-
മകലത്തെങ്ങോ കഴ
പൊട്ടിയ വെള്ളക്കുത്തിൻ
മുഴക്കം പോലേ കേൾപ്പൂ!

ചെള്ളയിൽ കാൽതെറ്റിയും,
കുടയേക്കൂസാതാർത്തു
തള്ളിന മഴയേറ്റും,
നാം പോകെ, യാലോചിച്ചേൻ

പോയ മഞ്ഞുകാലത്തി,-
ലിന്നു മിക്കതും മുൾക്കാ-
ടായ ദാമ്പത്യത്തിൻറ
പനിനീർപൂന്തോട്ടത്തിൽ

വിടർന്ന പുഷ്പങ്ങളു-
മായി,നാ,മേറ്റം പ്രിയം
പെടുന്ന ദുർഗ്ഗാക്ഷേത്രം
ദർശിച്ചു മടങ്ങവേ

എട്ടുകാലികളുടെ
മഞ്ഞുനീരണിവല-
ക്കെട്ടുകളുഷസ്സിൻറ
മുത്തുകട്ടകൾപോലെ

ചെരിഞ്ഞും ചാഞ്ഞും നെല്ലിൽ
മിന്നവേ, തെളിഞ്ഞൊരീ
വരമ്പിലൂടെ മുന്നോ-
ട്ടാഞ്ഞു ഞാനാഹ്ലാദത്താൽ

ഒപ്പമെത്തുവാൻ കേണാൾ
നീ പൃഥുനിതംബിനി,
ഇപ്പോഴോ ഞാൻ പിന്നിലായ്
ദുഃഖഭാരത്താൽ മാത്രം.

സാരി നീ ചെരിച്ചേറ്റി-
പ്പോകെ, നിൻമൃദുരോമ
ചാരുവാം കണങ്കാൽ ക-
ണ്ടെനിക്കു പാവം തോന്നി.

പൂവിരിനടക്കാവു
വിട്ടു ഹാ പുണ്യവ്രതേ
നീ വരിച്ചല്ലോ ചളി-
ക്കുഴമ്പുവരമ്പുകൾ!

കണ്ടു നാം വരമ്പായ
വരമ്പിൻ ദ്വാരംതോറും
ഞണ്ടുകൾ വരിഷത്തെ
സ്വാഗതം ചെയ്തേ നിൽപ്പൂ

ഇറുക്കീലവ നമ്മെ,
നേഹവൈകൃതാൽ തമ്മിൽ
പരിക്കേറ്റിന ദയ-
നീയരെന്നോർത്തിട്ടാവാം.

നേരമേഴരയായീ
പാടത്തിൻ പടിഞ്ഞാറെ-
ത്തീരമപ്പൊഴും ദൂരെ, -
ദുഷ്പ്രാപം, നിലകൊൾവൂ

ആ മട്ടു നടന്നു നാം,
പണ്ടു ഞാൻ വയലിന്റെ
സീമന്തമായ് വർണ്ണിച്ച
കൈത്തോട്ടിൻ തടംപൂകി.

പാലമായൊരു മര-
പ്പലക, ജലത്തിന്റെ
ലീലയാലെങ്ങോ വലി-
ച്ചെറിയപ്പെട്ടിട്ടുണ്ടാം!

നീ തടഞ്ഞാലും “കഷ്ടി
ഇതിലേ കടക്കാമെ”-
ന്നോതി ഞാൻ തോട്ടിൽ കാലാ-
ലാഴം കണ്ടിറങ്ങവേ,

നൂറുനൂറിഴ കൂട്ടി-
പിരിച്ച കയർപോലാ
നീരൊഴുക്കെന്നെച്ചുറ്റി-
പ്പിടിച്ചു മറിക്കവേ,

വിതുമ്പിത്തുളുമ്പും നിൻ
മിഴിയിൽ കണ്ടേൻ ക്രൂര-
മൃതിയെ ദ്രവിപ്പിക്കും
സ്നേഹത്തിന്നഗാധത!

ഒരുമാതിരി തീരം
പറ്റി ഞാൻ, വെള്ളത്തിൻറ
പരിഹാസമെൻ മുണ്ടിൽ
കണ്ടു, കുപ്പായത്തിലും.

ചിരിച്ചു വ്യഥയിൽ നാം,
എല്ലാം കണ്ടതാ തെക്കേ
ത്തുരുത്തിലൊരു കൊച്ചൻ
കല്ലുപോലിരിക്കുന്നു.

എത്ര നിർവികാരമി-
പ്പുതുതാം തലമുറ!
ഇത്തിരി ദൂരം മാറി-
നിന്നു നാമീറൻ മാറ്റാൻ.

ഉണ്ടു നിൻ തോൽസഞ്ചിയിൽ
കുളിച്ചു തൊഴാൻ വെച്ച
മുണ്ട്, ഞാനീറൻ നീക്കി,
മനസ്സിൻ വൈക്ലബ്യവും

"മടങ്ങിപ്പോകാം വീട്ടി"-
ലെന്നു നാം പറഞ്ഞാലും
തുടങ്ങിവെച്ചാൽ പിന്നെ,
ത്തോലി സമ്മതിച്ചാലോ?

തൊഴുവാൻ പറ്റാഞ്ഞാലോ?
ഞാനോർത്തു വേളിക്കു മു-
മ്പൊരുനാൾ ചോദിച്ചു നീ,
“യാസ്തികനല്ലേ താങ്കൾ?"

അല്ലെന്നുമാണെന്നും ഞാ-
നൊഴിഞ്ഞൻ, പിന്നീടെന്നെ
മെല്ലെന്നു പൂകിച്ചു നീ
നിൻ പ്രിയ ദുർഗ്ഗാലയം

ആറുമൈൽ ദൂരെ,ത്തെങ്ങിൻ
നിരയ്ക്കു വടക്കു നീ-
രാടുമാനകൾ പോലാം
പാറകൾക്കങ്ങേപ്പുറം

സ്വരലോലയാം ചോല
മൂന്നു ഭാഗത്തും, വൃദ്ധ-
നരയാൽ നടയ്ക്കലും;
ചൂഴവും വാഴത്തോപ്പും,

ശുകരമ്യമാം പുഞ്ച-
പ്പാടവും, നീരാവിയാൽ
പുകയും നീലക്കുന്നിൻ
നിരയും ചേർന്നാ ക്ഷേത്രം

പ്രണയാലിണയൊത്തു
ചെന്നെത്തുമെനിക്കേകീ
പ്രകൃതീശ്വരിയുടെ
തീർത്ഥവും പ്രസാദവും.

ദുർഗ്ഗതിയിലും ശാന്തി
നമുക്കു നല്കിപ്പോന്ന
ദുർഗ്ഗ,യാവനകൂല-
ഗ്രാമദേവത,യിപ്പാൾ

കാലവർഷത്തിൽ, സ്വയം
മർത്ത്യനു കേറാൻവെച്ച
പാലവും മുക്കിക്കാറ്റിൽ
കരിംകാർമുടിചിന്നി

ജരഠനരയാലും
ഞെട്ടവേ, കുന്നിൻചോല-
ക്കുരുതി കുടിച്ചുനി-
ന്നലറിയാടുന്നുണ്ടാം,

തൊട്ടടുത്താക്കുന്നുകൾ
നീറിടും പച്ചക്കൊള്ളി-
പ്പട്ടടകളെപ്പോലെ
നിഭൃതം പുകയവേ!

തങ്ങളിൽ മനം കറു-
ത്തങ്ങു നാം വീണ്ടും ചെന്നാ-
ലെങ്ങനെ ശരിപ്പെടാ?-
നെങ്കിലും പോയേ പറ്റൂ.

പോയി നാം വീണ്ടും നേർത്ത
വരമ്പിലൂടേ, ജീവാ-
പായിയാം കൈത്തോടിൻറ
കൃശമാം കണ്ഠംനോക്കി.

അക്കഴ ലംഘിച്ചു ഞാൻ
ചാടിനേനെന്നാലെന്താ?-
ണപ്പുറം വയലില്ല,
വരമ്പില്ലെ,ങ്ങും വെള്ളം!

ചാടുവാൻ പോലും വയ്യാ
നിനക്കു, ചുഴികുത്തും
തോടു ഞാൻ വീണ്ടും താണ്ടി
ബ്ഭീരു, നിന്നടുത്തെത്തി.

അപ്പൊഴും കാണാം തെക്കേ-
ത്തുരുത്തിൽ കരിങ്കല്ലി-
ന്നൊപ്പമാക്കൊച്ചൻ നമ്മെ
നോക്കിക്കൊണ്ടിരിക്കുന്നു!

എന്തൊരു ലോകം! നമ്മൾ
തിരിയേ നട,ന്നീറൻ
മുണ്ടു മാറിയ ദിക്കിൽ
മുന്നേപ്പോൽ നിലവായി.

ചുരുങ്ങീ മഴയെല്ലാം
ചൊല്ലിനേ"നാകാശത്തിൻ
ചുളിഞ്ഞ പുരികംപോ-
ലുള്ളാരാ മേഘം നോക്കൂ."

മോളിലേക്കലസമായ്-
ക്കണ്ണുയർത്തി നീയൊന്നു
മൂളി,യെന്നസന്ദർഭ
കവിചാപലം കേൾക്കെ.

നിന്ദയുണ്ടാ മൂളലിൽ,
എങ്ങനെ രഞ്ജിക്കാനാ-
ണെന്നുടെ സങ്കല്പവും
നിന്നുടെ യാഥാർത്ഥ്യവും?

മനസ്സാൽ മന്ത്രിച്ചു നീ-
യിപ്പൊഴും, "മനസ്സില്ലാ-
മനസ്സായ് തൊഴാൻ പോന്നാ-
ലിങ്ങനെയത്രേ ഫലം'

എന്മനം നിവേദിപ്പൂ,
“ബസ്സു തെറ്റിച്ചു നീയെ-
ന്നമ്പലപ്രാവേ, പാടം
നമുക്കു തീർത്ഥസ്ഥാനം!"

“നാസ്തികനല്ലേ താങ്കൾ?”
“നാലല്ലേ തവ വേദം,
ക്ഷേത്രദർശനം, ജ്യോത്സ്യം,
ഹിന്ദിയുമുറക്കവും?”

(നാടന്മാർക്കത്രേ ഗൃഹ-
ച്ഛിദ്രത്തിൽ വാഗാടോപം
നാഗരികർക്കോ മൂക-
ശീതസംഗരം മാത്രം!)

നിയമം നിറവേറ്റ-
ലെത്ര, യിദ്ദാമ്പത്യത്തിൽ
നയമെത്രയാ, ണഭി-
നയമെത്രയാണെന്നും

കുഴിച്ചു കുഴിച്ചു നാ-
മനിഷ്ടസ്മൃതികൾത-
ന്നഴുക്കു പരതിച്ചെ-
ന്നെത്തുന്നൂ നരകത്തിൽ.

നിർദ്ദയലോകത്തിൽ നാ-
മിരുപേരൊറ്റപ്പെട്ടോർ
അത്രയുമല്ലാ തമ്മിൽ
തമ്മിലുമൊറ്റപ്പെട്ടോർ.

പിറക്കാതിരുന്നെങ്കിൽ-
പാരിൽ, നാം സ്നേഹിക്കുവാൻ,
വെറുക്കാൻ, തമ്മിൽക്കണ്ടു-
മുട്ടാതെയിരുന്നെങ്കിൽ!

കണ്ടു നാം കിഴക്കുനി-
ന്നെത്തുന്നതന്നേരത്തു
രണ്ടുപേർ, സാധാരണ-
ഗ്രാമീണമിഥുനങ്ങൾ.

പ്രായമായെന്നാകിലും
പ്രയത്നദാർഢ്യം കാട്ടും
സ്വീയമാം നടത്തത്താൽ
മാത്രയിലടുത്തെത്തി

അവരാത്തോട്ടിൻ കുപ്പി-
ക്കഴുത്തു ചാടിക്കട-
ന്നപരതടത്തിങ്ക-
ലണഞ്ഞാരനായാസം.

ത്രാണിയിൽ ചാടിക്കട-
ന്നപ്പുമാൻ പെണ്ണാളുടെ
പാണിയെ ഗ്രഹിച്ചാഞ്ഞു
കടത്തീതവളെയും.

അസ്തശങ്കമായ്, സ്വാഭാ-
വികമായ് സ്നേഹമാ-
യത്രയുമനാർഭാട-
മായവരതു ചെയ്തു!

മഗ്നമാം വരമ്പൂടെ
കാൽ പതിച്ചഥ പോയാർ
സത്വരം ജലോപരി
നടക്കുന്നതുപോലെ*

അങ്ങനെ ചെയ്തു നാമും,
അക്കിടങ്ങാദ്യം ചാടി,
നിൻകരം ഗ്രഹിച്ചു ഞാൻ
കടത്തീ നിന്നെ ശ്രമാൽ.

ഗഗനത്തിലെ മേഘ-
ച്ചിറയിപ്പൊഴേ പൊട്ടി-
ഗ്ഗതികെട്ടിനിയും നാം
തിരിയുമെന്നോർത്താലും.

ഒന്നുമുണ്ടായീ, ലതു
പെയ്തീലാ, ദൈവത്തിനു
നന്ദി,യാമുങ്ങിത്താണ
വരമ്പിൽ കാൽവെച്ചു നാം.

വിരുതിൽ പോയി കണ്ണീ-
രാണ്ട ജീവിതത്തിൻറ
വിഷമപദപ്രശ്ന-
മെന്തെളുപ്പമായെന്നോ!

നെടുതാം വരമ്പത്തി
നമ്മൾ മുന്നേറും നേരം
ഒടുവാക്കാർമേഘത്തി-
ന്നിമ്പാച്ചി മുഖഭാവം

മഴയായ്, ചിരിയായി,-
ച്ചാലിട്ടു നൂറായിരം
വഴിയായ് പായും നീറ്റിൻ
കളഗാനമായ് മാറി

ഒലിപൂണ്ടിതാഗ്ഗാനം
നമ്മുടെ ചേതസ്സിലും
കുളിർതെന്നലിൽ പാറീ
കൈതപ്പൂംപരിമളം.

എങ്ങുപോ, യുദാത്തനാ
ഗ്രാമീണൻ? താനേ തങ്ങും
തൻ കുടുംബിനിയെ നീ
കുടചൂടിച്ചേ പോകെ,

പാർത്തു പിൻതുടരും ഞാൻ
പ്രേമാഭിമാനപ്പുതു
ദീപ്തിയാൽ മഴവില്ലു-
തീർത്തു നിങ്ങടെ ചുറ്റും

അപ്പൊഴുണ്ടതാ നേർത്തേ
കുളിച്ചു കുറിയിട്ടു
ശുഭവസ്ത്രവും ചാർത്തി
"കാപ്യമറേ"ത്തിൻ ശേഷം

മഴതൻ കൃഷിപ്പണി
നോക്കുവാൻ തെക്കേത്തീര-
ത്തെഴുന്നള്ളി നില്ക്കുന്നൂ
നമ്മുടെ തിരുമേനി.

മാപ്പു നൽകി നാമദ്ദേ-
ഹത്തിനും, പിന്നെച്ചെന്നു
കൂപ്പി നാം സ്മിതഛിന്ന-
ദുഃഖയെ,യാ ദുർഗ്ഗയെ.

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...