നിരൂപണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നിരൂപണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

05 സെപ്റ്റംബർ 2019

സിവിയും ദസ്തെയെവ്സ്കിയും പ്രേമത്തിന്റെ പീഡാനുഭവം

സിവിയും ദസ്തെയെവ്സ്കിയും പ്രേമത്തിന്റെ പീഡാനുഭവം
ഡോക്ടർ: എം .എം. ബഷീർ
H&C Book publishers
ഒരു കുഞ്ഞുപുസ്തകമാണിത്. ഇതിൽ ആദ്യഭാഗം മുഴുവൻ സിവി രാമൻ പിള്ളയുടെ ഒരു കഥാപാത്രത്തേയും പിന്നീട് ദസ്തെയെവ്സ്കിയുടെ സമാനകഥാപാത്രത്തേയും വിവരിച്ചിരിക്കുന്നു. അവസാനം ഒരു കുഞ്ഞു ഖണ്ഡികയിൽ അവർ തമ്മിലുള്ള സാമ്യത്തേയും പറഞ്ഞിരിക്കുന്നു. സിവിയുടെ കഥാപാത്രങ്ങളെ പറ്റി പ്രതിപാത്രം ഭാഷണഭേദം എന്ന പുസ്തകത്തിൽ നിന്നും അൽപ്പം ഉദ്ധരിച്ചിട്ടുണ്ട്.  അതിൽ കൂടുതൽ ഒന്നും ഇല്ലാ ഇതിൽ.
വാസ്തവത്തിൽ ഡോ:എം.എം.ബഷീർ എന്തിനാണിങ്ങനെ ഒരു കുഞ്ഞുപുസ്തകം എഴുതി എന്നെ പോലെയുള്ളവരുടെ കാശ് കളയുന്നത് എന്ന് തോന്നിപ്പോയീ. How Fiction Works (By James Wood, Vintage Books, London) എന്നപുസ്തകമോ, എന്തിനു പ്രതിപാത്രം ഭാഷണഭേദമോ മാതൃകയാക്കിയാൽ തന്നെ ഈ പുസ്തകം ഇതിലധികം നന്നാവുമായിരുന്നൂ എന്ന് തോന്നി. ഇത് സിവിയേയും ദസ്തെയെവ്സ്കിയേയും ഉദ്ധരിക്കാനൊരു പുസ്തകം എന്നതിൽ കവിഞ്ഞ് മറ്റൊന്നും ഇല്ലാ.
ആയതിനാൽ നിങ്ങളുടെ ആയാലും ശരി എന്റെ ആയാലും ശരി, കാശ് വെറുതെ കളയാൻ താല്പര്യമില്ലാത്തതിനാൽ ഈ പുസ്തകത്തെ പറ്റി മറ്റൊന്നും പറയുന്നില്ല. സോറി.

05 ജൂലൈ 2019

കാളിദാസന്റെ മരണം-നോവൽ-എം നന്ദകുമാർ (നന്ദകുമാർ മേലേതിൽ)

കാളിദാസന്റെ മരണം
നോവൽ
എം നന്ദകുമാർ (നന്ദകുമാർ മേലേതിൽ)
വില:Rs.130/-
Pages:136
ISBN:978-93-5282-386-4
Second Edition: February 2019

DC Books, Kottayam

 


കാളിദാസനെ പറ്റി DC Books തന്നെ ഇറക്കിയ “കാളിദാസൻ” എന്ന പേരിലുള്ള മറ്റൊരു നോവൽ, ശ്രീ കെ. സി അജയകുമാർ എഴുതിയത് ഞാൻ 2014ൽ വായിക്കാനിടയായതിനെ പറ്റി ഓർക്കുന്നു. ഒട്ടുമേ എന്റെ മനസ്സിനെ തൊടാത്ത ഒരു രചന ആയിരുന്നു അത്. ശേഷമാണ് ഒ.എൻ.വി കുറുപ്പിന്റെ ഉജ്ജയനി എന്ന മലയാള മഹാകാവ്യം വായിക്കാനിടവന്നതും. അവകളെ പറ്റി ഞാൻ എന്റെ ബ്ലോഗിൽ എഴുതിയിട്ടിരുന്നു. ഇപ്പോൾ ഇതാ കാളിദാസന്റെ മരണം എന്ന പേരിൽ മറ്റൊരു കൊച്ചു മലയാള നോവൽ കൂടെ വായിക്കാനിടവന്നു. അതും ഒരൊറ്റ ദിവസം ഇരുന്ന് വായിച്ച് തീർത്തു. കഴിഞ്ഞ ജൂൺ 27 വ്യാഴം രാത്രിയിലായിരുന്നു അത് വായിച്ച് തീർത്തത്! പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്തുകാരനായ നന്ദകുമാർ ഈ നോവൽ ആദ്യം നാടകമായാണത്രെ എഴുതിയത്. പിന്നീട് നോവലാക്കി 2014ൽ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചു എന്ന് നോവലിസ്റ്റ് തന്നെ പുസ്തകത്തിനവസാനം ചേർത്ത കുറിപ്പിൽ പറയുന്നു. ഞാൻ നന്ദകുമാറിന്റെ മറ്റ് എഴുത്തുകൾ ഒന്നും ഇതുവരെ വായിച്ചിട്ടില്ല. ശിവഭക്തനായ കാളിദാസൻ ശ്രീലങ്കയിലെത്തി അവിടെ ഒരു വേശ്യാലയത്തിൽ ആരുടെയോ കുടിലപ്രവൃത്തികൊണ്ട് മരിച്ച താണെന്ന ഒരു ഐതിഹ്യമുണ്ട്. കാളിദാസന്റെ വേശ്യാഭിനി വേശവും മദ്യസേവയും എല്ലാം പല പല ഐതിഹ്യങ്ങളിലും പറ യുന്നതാണല്ലൊ. അത് പോലെ തന്നെ സമസ്യാപൂരണം എന്ന സർഗ്ഗാത്മകപ്രവൃത്തിയും പ്രസിദ്ധമാണല്ലൊ. എന്നാൽ ഉജ്ജ യിനിയിലെ രാജാവായിരുന്ന വിക്രമാദിത്യനും തന്റെ സദസ്സിലെ കവിരത്നമായ കാളിദാസനും തമ്മിലുള്ള ബന്ധം എങ്ങനെ എല്ലാം ആയിരുന്നുവെന്ന് മുഴുവൻ ഒരു ഐതിഹ്യത്തിലൂടേയും അറിയാ മെന്ന് തോന്നുന്നില്ല. അവർ തമ്മിലുള്ള സുഹൃദ്ബന്ധം പ്രസിദ്ധ വുമാണ്. അവർ തമ്മിലുള്ള കലശലുകളും പ്രസിദ്ധമാണ്. ചരിത്രത്തിൽ ഒരു വിക്രമാദിത്യനും ഒരു കാളിദാസനും മാത്രമായി രുന്നില്ല അനവധി പേർ ആ പേരുകൾ വിശേഷണപ്പേരുപോലെ സ്വീകരിച്ചിരുന്നു എന്നും ചിലർ അഭിപ്രായപ്പെടുന്നു. ഐതിഹ്യ ങ്ങളിൽ നിന്ന് നേരുകണ്ടെത്താൻ നന്നേ ബുദ്ധിമുട്ടും എങ്കിലും അവകളിൽ നിന്ന് മറ്റൊരു സർഗ്ഗാത്മകസൃഷ്ടി ഉരുത്തിരിയാൻ സാദ്ധ്യതകൾ അനവധി ആണല്ലൊ. അത്തരം സർഗ്ഗാത്മക സൃഷ്ടികൾ മുൻപും ഉണ്ടായിട്ടുണ്ട്, ഇന്നുമുണ്ടാവുന്നുണ്ട്, ഇനിയും ഉണ്ടാകും. പക്ഷെ ഐതിഹ്യങ്ങൾ എന്നും ഒരുപോലെ അതാതുകാലത്തെ സമൂഹം കൊണ്ടാടുന്നത്. സമൂഹത്തിന്റെ സഹനശക്തി എന്നും ഒരുപോലെ ആകില്ല എന്നതിനു ഉദാഹരണം ആണ് എം.ടി വാസു ദേവൻ നായരുടെ രണ്ടാമൂഴത്തെ പറ്റി ഈ അടുത്ത കാലത്ത് നടന്ന വിവാദങ്ങൾ. കഥയും കഥാകാരനും അധികാരത്തിന്റെ, അധികാരികളുടെ ഒപ്പം നിൽക്കണം എന്ന ധാർഷ്ട്യം അന്നും ഇന്നും ഉണ്ട്. അത്തരം ഒരു ധാർഷ്ട്യത്തിന്റെ എഴുത്തുരൂപം ആണ് കാളിദാസന്റെ മരണമായി നോവലിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. അതാകട്ടെ പ്രസി ദ്ധമായ വിക്രമാദിത്യ, കാളിദാസ കഥകളിൽ നിന്നും തന്നെ ആണ്. കാളിദാസനെപറ്റി എങ്ങനെ എഴുതും എന്ന സന്ദേഹത്തിൽ നിന്ന് കരകയറ്റിയത് “കാളിദാസനെത്തന്നെ ആശ്രയിക്കുക” എന്ന മാർഗ്ഗ നിർദ്ദേശമായിരുന്നു എന്ന് നോവലിസ്റ്റ് മുൻ പറഞ്ഞ കുറിപ്പിൽ സൂചിപ്പി ക്കുകയും ചെയ്യുന്നുണ്ട്. (ഈ മാർഗ്ഗനിർദ്ദേശം ഞാൻ മുൻ പറഞ്ഞ “കാളിദാസൻ” എന്ന നോവൽ എഴുതിയ ശ്രീ കെ.സി അജയകുമാ റിനു കിട്ടിയില്ല എന്ന് തോന്നുന്നു. താരതമ്യത്തിനല്ല വെറുതെ ഓർത്തപ്പോൾ പറഞ്ഞെന്ന് മാത്രം.) സ്വദേശേ പൂജ്യതേ രാജഃ വിദ്വാന്‍ സര്‍വ്വത്ര പൂജ്യതേ രാജാവ് സ്വന്തം രാജ്യത്തിൽ മാത്രം ബഹുമാനിക്കപ്പെടുന്നവനാകുന്നു എന്നാൽ ഒരു വിദ്വാനെ ആകട്ടെ സർവ്വരാജ്യങ്ങളിലും ബഹുമാനിക്ക പ്പെടുന്നു എന്ന സുഭാഷിതം പണ്ട് പഠിച്ചിട്ടുണ്ട്. വിക്രമാദിത്യൻ ഉജ്ജയി നിയിലെ രാജാവാണ്. ആ രാജ്യം ഭരിക്കാൻ വിക്രമാദിത്യന്, മറ്റുരാജ്യ ക്കാരായ ആളുകൾ പോലും ബഹുമാനിക്കുന്ന കാളിദാസമഹാകവിയു ടെ സഹായം ആവശ്യമാണ്. അധികാരം നിലനിൽക്കാൻ കല ആവ ശ്യമാണ്. കവിത്വവും അധികാരവും തമ്മിലുള്ള പരസ്പര സഹായസഹ കരണങ്ങളും അവസാനം കവിത്വത്തിന്റെ മൃതിയും ആണ് ഈ നോവ ലിലെ കഥാവിഷയം. കൂടുതൽ എഴുതുന്നില്ല. വായിക്കേണ്ട നോവൽ തന്നെ. എനിക്കിഷ്ടമായത് നോവലിന്റെ പരിണാമഗുപ്തി രൂപപ്പെടുത്തിയവിധം ആണ്. അവസാന അദ്ധ്യായത്തിലേക്ക് അതിന്റെ കൂർപ്പിലേക്ക്, അതിനു മുൻപുള്ള അദ്ധ്യായങ്ങൾ മെല്ലെ മെല്ലെ കൂർപ്പിച്ച് കൂർപ്പിച്ച് എത്തിക്കും. ഈ ആവിഷ്കാരരീതിയിൽ ഒരു ദൃശ്യാവിഷ്കാരത്തിനുള്ള സാദ്ധ്യത ഉണ്ട്. നാടകമായി ആദ്യം എഴുതിയത് അതുകൊണ്ടാകാം. കാളിദാസ ഐതിഹ്യങ്ങൾ ആവിഷ്കരിക്കുന്നതിനു പറ്റിയ ഭാഷാശൈലിയും ശ്രീ നന്ദകുമാർ ഉപയോഗിച്ചിരിക്കുന്നു. കുഞ്ഞ്യേ പുസ്തകം ആയി പേജുകൾ കുറച്ച് എഴുതിയതും ഗംഭീരമായി. ഒരു ദീർഘനോവൽ ആയിരുന്നെങ്കിൽ ബോറടിച്ചേനേ എന്ന് എനിക്ക് തോന്നുന്നു.

08 ഫെബ്രുവരി 2019

M. S. Subbulakshmi: The Definitive Biography


M. S. Subbulakshmi: The Definitive Biography

285 pages Kindle Edition Price:Rs. 216.60. കൊല്ലം: 2016








ശുദ്ധ ധന്യാസിയിൽ ചിട്ടപ്പെടുത്തിയ പുരന്ദരദാസരുടെ, നാരായണ നിന്ന നാമ.. എന്നൊരു കൃതിയുണ്ട്. ഇത് ഞാൻ ആദ്യമായി കേൾക്കുന്നത് മധുരൈ ഷണ്മുഖവടിവേൽ സുബ്ബലക്ഷ്മി എന്ന എം എസ് സുബ്ബലക്ഷ്മിയുടെ ആലാപനം ആണ്. ഗുരുവായൂരിൽ നിന്നും വാങ്ങിയ ഒരു ഓഡിയോ കാസറ്റിൽ വിസ്തരിച്ച് രാഗാലാപനത്തോടെ തന്നെ. വളരെ ഇഷ്ടപ്പെട്ടതുകൊണ്ട് തന്നെ പലവട്ടം കേട്ട കാസറ്റ്. പിന്നീട് അത് നഷ്ടപ്പെട്ടു. എം എസ്സിന്റേതായി ആദ്യകേട്ടിരിക്കുക സുപ്രസിദ്ധമായ വെങ്കെടേശ്വര സുപ്രഭാതം തന്നെ ആകാം. ഓർമ്മ ഇല്ല.

എം എസ്  എനിക്ക് സ്വകാര്യൈഷ്ടം ആയിരുന്നില്ല. അത് എം എൽ വസന്തകുമാരി ആയിരുന്നു. ആ റേഞ്ച് എം എസ്സിനില്ലാ എന്ന് തോന്നിയിട്ടുമുണ്ട്. എന്നിരുന്നാലും കേൾക്കാൻ തൊന്നിപ്പിക്കുന്ന ഭക്തി ഭാവം എം എസ്സിന്റെ പാട്ടുകളിൽ ഉണ്ട് എന്ന് തോന്നിയിട്ടുമുണ്ട്. ഉദാഹരണം മുന്നെ പറഞ്ഞ പാട്ടിലെ, കൃഷ്ണ കൃഷ്ണാ.. എന്ന് പാടുന്ന സമയത്തൊക്കെ ഭക്തി ഭാവം നമ്മളിൽ ഉണ്ടാക്കാൻ എം എസ്സിനു കഴിഞ്ഞിട്ടുണ്ട്.

ഈ പറഞ്ഞ ഭക്തിഭാവം സുബ്ബലക്ഷ്മിയുടെ സംഗീതത്തിൽ എങ്ങനെ വന്നു, ഭാരതത്തിന്റെ വാനമ്പാടി എന്ന് സരോജിനി നായ്ഡു വിശേഷിപ്പിച്ച, ഞാൻ വെറുമൊരു പ്രധാനമന്ത്രി, സുബ്ബലക്ഷ്മി എന്ന സഗീതജ്ഞയുടെ മുന്നിൽ, എന്ന് പ്രധാനമന്ത്രി നെഹ്രുവിനെ കൊണ്ട് പറയിപ്പിച്ച, ഭാരതരത്നയും മറ്റനവധി അവാർഡുകളും നേടിയ എം എസ്സ് സുബ്ബലക്ഷ്മി എങ്ങനെ ഉണ്ടായി എന്ന വിശദമായ ഒരു അന്വേഷണമാണ് പ്രസിദ്ധ പത്രപ്രവർത്തകൻ ടി ജെ എസ് ജോർജ്ജിന്റെ M. S. Subbulakshmi: The Definitive Biography എന്ന പുസ്തകം.

ജോർജ്ജിന്റെ തന്നെ “പത്രപ്രവർത്തനത്തിലെ പാഠങ്ങൾ:പോത്തൻ ജോസഫിന്റെ ജീവചരിത്രം” എന്ന പുസ്തകം മലയാളം തർജ്ജുമ ഉള്ളത് ഞാൻ വായിച്ചിട്ടുണ്ട്. എനിക്ക് ഒട്ടുമേ പരിചയം ഇല്ലാതിരുന്ന പോത്തൻ ജോസഫിനെ എനിക്ക് പരിചയപ്പെടുത്തി തന്നത് ജോർജ്ജ് ആണ്. നല്ല ശൈലിയും ആണ് അദ്ദേഹത്തിന്റെ എഴുത്ത്. എം എസ് സുബ്ബലക്ഷ്മിയുടെ ജീവചരിത്രം എഴുതിയതും ഞാൻ വായിച്ചതും ഇംഗ്ലീഷിൽ തന്നെ.
2019ലെ ആദ്യവായനയ്ക്ക് തിരഞ്ഞെടുത്ത പുസ്തകം എനിക്കിഷ്ടപ്പെട്ടതിനാൽ കുത്തിയിരുന്നു വായിച്ചു തീർത്തു!

ഈ എഡിഷനുള്ള പ്രിഫേസ് കൂടാതെ ഒറിജിനൽ എഡിഷനു എഴുതിയ “എന്തെരോ മഹാനുഭാവുലു” എന്ന തലക്കെട്ടോടു കൂടിയ പ്രിഫേസും 13 അദ്ധ്യായങ്ങളും കൂടാതെ അവസാനം Appendix: From MS with Love, Notes and References, Index എന്നിവയും കൂടെ ഈ പുസ്തകത്തിൽ ഉണ്ട്.

പുസ്തകം ഒന്ന് ഓടിച്ച് നോക്കിയപ്പോൾ അപ്പെന്റിക്സ്, ഫ്രം എം എസ് വിത്ത് ലൗ എന്നതാണ് എനിക്കാദ്യം വായിക്കാൻ തോന്നിയത്. അതിൽ എം എസ് സുബ്ബലക്ഷ്മി ഒരുകാലത്ത് താൻ പ്രണയിച്ചിരുന്ന ജി എൻ ബാലസുബ്രഹ്മണ്യത്തിനയച്ച കത്തുകളെ പറ്റി ആയിരുന്നു അത്. ജി എൻ ബി സംഗീതവും ജി എൻ ബിയേയും സുബ്ബലക്ഷ്മി ആരാധിച്ചിരുന്നതും പ്രണയിച്ചിരുന്നതും ആണ് എന്ന വിവരം എനിക്ക് പുതുതായിരുന്നു. ആ എഴുത്തുകളിലും എം എസ് സുബ്ബലക്ഷ്മിയുടെ നിർമലമായ മനസ്സ് നിറഞ്ഞ് നിന്നിരുന്നു.

ഈ എഡിഷനുള്ള പ്രിഫേസിൽ ടിം എം കൃഷ്ണയുടെ “എ സത്തേൺ മ്യൂസിക്ക്: എ കർണ്ണാട്ടിക്ക് സ്റ്റോറി” എന്ന  2013ൽ ഇറങ്ങിയ പുസ്തകത്തിലെ ചില വാദങ്ങളെ പറ്റി ജോർജ്ജ് പറയുന്നുണ്ട്. കൂടാതെ അന്നത്തെ സ്ത്രീകലാകാരികളുടെ അവസ്ഥ, ആദ്യകാലത്തെ രാഷ്ട്രീയം എന്നിവയും പിന്നെ എം എസ്സിന്റെ ജീവിതം വളരും തോറും അതാതുകാലങ്ങളിലെ രാഷ്ട്രീയം എല്ലാം വിസ്തരിച്ച് പറയുന്നുണ്ട്. ആ ഒരടിസ്ഥാനത്തിൽ ആണ് എം എസ്സിന്റെ കലാജീവിതത്തിനെ പറ്റി ജോർജ്ജ് എഴുതുന്നത്.

കൂടാതെ എം എസ്സിന്റെ വ്യക്തിത്വം അതി സൂക്ഷ്മമായും എം എസ്സിനെ പറയുമ്പോൾ, എസ്സിന്റെ ഭർത്താവ്, മെന്റർ, പ്രൊട്ടക്റ്റർ , മാർക്കറ്റിങ്ങ് മാനേജർ എന്നീ സ്ഥാനങ്ങളെല്ലാം നന്നായി അലങ്കരിച്ചിരുന്ന ശ്രീ ടി. സദാശിവം എന്ന ദേഹത്തെ കുറിച്ചും എം എസ്സിനുള്ള പ്രാധാന്യത്തോടെ പറയുന്നുണ്ട്. എം എസ്സ് നമ്മൾ കാണുന്ന എം എസ്സ് ആയത് സദാശിവം എന്ന ശക്തനായ മാർക്കറ്റിങ്ങ് പേഴ്സൺ, മെന്റർ, പ്രൊട്ടക്റ്റർ എന്ന ആളുടെ മിടുക്കും അത് കൂടാതെ അന്തരീകമായി എം എസ്സിന്റെ ഉള്ളിലെ സംഗീതം, എം എസ്സിന്റെ വ്യക്തിത്വം എന്നിവ ഭംഗിയായി ജോർജ്ജ് വിശദീകരിക്കുന്നുണ്ട്. സാദാശിവത്തിനാണോ പ്രാധാന്യം എന്ന് വായനക്കാരനായ എനിക്ക് ചെലപ്പോഴെങ്കിലും തോന്നി. അത് പോരായ്മ അല്ല. കാരണം സദാശിവം ഇല്ലെങ്കിൽ എം എസ് ഉണ്ടാവുമായിരുന്നില്ല എന്ന് വായിച്ച് മുഴുമിപ്പിച്ചപ്പോൾ തോന്നി.

1930കളിലെ പുതുമാദ്ധ്യമമായിരുന്ന സിനിമ എങ്ങനെ അന്നത്തെ ഒരു കലാകാരനെ/കാരിയെ പ്രസിദ്ധിയിൽ എത്തിക്കുകയും സമൂഹത്തിൽ സ്ഥാനം ലഭിക്കാൻ സഹായിക്കുകയും ചെയ്തു എന്ന് ആദ്യഭാഗങ്ങളിൽ ഭംഗിയായി വിവരിച്ചിരിക്കുന്നു. എം എസ് അഭിനയിച്ച സിനിമകളെ പറ്റി, പിന്നീട് സിനിമ വിട്ടത്, കച്ചേരികൾ, അതിൽ ജനിച്ച ദേവദാസി കുലത്തിൽ ചിരപരിചിതമായ ശൃംഗാരം എന്ന ഭാവം പാടെ മാറ്റി ഭക്തിയെ പ്രതിഷ്ഠിച്ചത് അങ്ങനെ എം എസ്സിന്റെ വളർച്ചയെ പറഞ്ഞ് തരുന്നു ജോർജ്ജ്.

ഒപ്പം ബ്രാഹ്മണനായ സദാശിവം ദേവദാസി കുലത്തിൽ ജനിച്ച സുബ്ബലക്ഷ്മിയെ എങ്ങനെ ബ്രാഹ്മണസ്ത്രീ ആക്കി മാറ്റി സമൂഹത്തിൽ പ്രതിഷ്ഠിച്ചു എന്നും പറയുന്നു. ഇതൊക്കെ ടി എം കൃഷ്ണ പറയാറുള്ളതും ആണല്ലൊ.

ഈ പുസ്തകരചന ഉപെക്ഷിച്ചിരുന്ന സമയത്ത് ഒരിക്കൽ എം എസ്സിന്റെ അവസാനകാലത്ത്, മദ്രാസിലുള്ള എം എസ്സ് ഭവനത്തിൽ ജോർജ്ജ് ചെന്നതും വർത്തമാനം പറഞ്ഞിരുക്കുമ്പോൾ എം എസ്സ് സുബ്ബലക്ഷ്മി അമ്മ അകത്ത് നിന്ന് വന്നതും, അതോടെ ഉപേക്ഷിച്ച ആശയം തിരിച്ച് കൂടുതൽ ബലമായി ജോർജ്ജിന്റെ ഉള്ളിൽ വന്നതും അസ്സലായി എഴുതിയിട്ടുണ്ട്.

എം എസ്സിനെ പറ്റി എന്ത് വിവരവും നമുക്ക് ലഭിക്കുന്നത് സദാശിവം പ്ലാൻ ചെയ്തത് മാത്രം. അത്രശക്തമായിരുന്നു സദാശിവം. എം എസ് ആകട്ടെ സദാശിവത്തിന്റെ അടിമ എന്ന പോലെയും. അത് കാരണം എം എസ്സിന്റെ വ്യക്തിത്വം എന്നത് വായിച്ചാൽ മനസ്സിലാകും. എനിക്ക് അത്ഭുതമായത് ടി ജെ എസ് ജോർജ്ജിനു എം എസ്സിന്റെ ആ പ്രണയലേഖനങ്ങൾ എങ്ങനെ ലഭിച്ചു എന്നതാണ്. അവ മാത്രം സദാശിവത്തിന്റെ വലയിൽ പെട്ടില്ല കാരണം കത്തുകൾ ലഭിച്ച ജി എൻ ബാലസുബ്രഹ്മണ്യം അവ ഗൂഢമായി സൂക്ഷിക്കാൻ തന്റെ സുഹൃത്തുകൾക്ക് കൈമാറി. അതും തമിഴ് നാട്ടിലെ അല്ല, തിരിച്ച് മറ്റ് സംസ്ഥാനങ്ങളിൽ, കേരളത്തിൽ അടക്കമുള്ള ജി എൻ ബി സുഹൃത്തുക്കൾ ആ കത്തുകൾ ഇന്നും ഗൂഢമായി സൂക്ഷിക്കുന്നു.

എം എസ് സുബ്ബലക്ഷ്മിയുമായി ഒറ്റയ്ക്ക് രണ്ട് ദിവസം ചെലവിട്ട് അഭിമുഖം നടത്താനുള്ള ഭാഗ്യം വാസന്തി എന്ന തമിഴ് പത്രപ്രവർത്തകക്ക് മാത്രം. അവർ മിടുക്കി ആണ്. അത് വന്നത് ഇന്ത്യാ റ്റുഡേ തമിഴിലും 1996 എന്ന് തോന്നുന്നു. അത്രയ്ക്കുണ്ടായിരുന്നു എം എസ്സിനു ചുറ്റും സദാശിവം എന്ന കോട്ട.

എം എസ്സ് സുബ്ബലക്ഷ്മിയുടെ ജീവചരിത്രം കർണ്ണാടകസംഗീതത്തിന്റേയും അതിൽ സ്ത്രീകൾക്കും ജാതിക്കും ഉള്ള ചരിത്രപരമായ മാറ്റത്തിന്റേയും  കൂടെ ചരിത്രമാണ്. താത്പര്യമുള്ളവർക്ക് വായിക്കാൻ അസ്സൽ ആയ ഒരു കൃതി എന്ന് മാത്രം പറയുന്നു.

31 ഡിസംബർ 2016

മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം-1

https://www.youtube.com/watch?v=-EVyYQpb9gM

മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം.
സുനിൽ പി. ഇളയിടം

ഇതിലുള്ളത് ലോകത്ത് പലയിടത്തും കാണും പക്ഷെ ഇതിൽ ഇല്ലാത്തത് ലോകത്ത് ഒരിടത്തും കാണുകയില്ല എന്ന് ഫലശ്രുതി അൽപ്പം ആലങ്കാരികത കലർന്നതാണ്. സുന്നത്ത് കല്യാണം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലാ എന്നേ പറയാൻ പറ്റൂ. എന്നാൽ മനുഷ്യജീവിമണ്ഡലത്തിന്റെ അനുഭവമണ്ഡലത്തിൽ ഉള്ളത് ഇതിൽ കാണാൻ പറ്റും.
മനുഷ്യ സംസ്കാരം കലർപ്പാണ്. സ്വകീയമായി അതിൽ തന്നെ പൂർണ്ണമായി ഒരു സംസ്കാരവും നിലനിൽക്കുന്നില്ല. സഹസ്രാബ്ദങ്ങളിലൂടെ നാനാതരത്തിലുള്ള ജീവിതക്രമങ്ങൾ കൂടിക്കലർന്ന് പലതരത്തിൽ പരിണമിച്ച് നാനാതരത്തിൽ അർത്ഥം ഉളവാക്കി നമ്മിലേക്ക് കൈമാറി വന്ന സംസ്കാരത്തിന്റെ ബഹുശാഖിയായ ഒരു മഹാപ്രവാഹത്തെ ആണ് ഒരുപക്ഷെ നാം മഹാഭാരതം എന്ന് വിളിച്ച് പോരുന്നത്. അതല്ലാതെ അച്ചടിയ്ക്കപ്പെട്ട ഒരു രൂപത്തെ അല്ല.

ആർ എൻ ദണ്ഡേക്കർ:- ജീവിതത്തിന്റെ ഏത് സ്ഥാനത്ത് നിന്നും തിരിഞ്ഞ് നോക്കിയാലും മനുഷ്യാവസ്ഥ ചെന്ന് പെടാവുന്ന ഏത് സ്ഥാനത്ത് നിന്നും മഹാഭാരതത്തിലേക്ക് നോക്കിയാൽ ആ അവസ്ഥ അതിൽ കാണാൻ പറ്റും. 

വലിയ കാവ്യം വലിയ ഇതിഹാസം എങ്കിലും കേരളത്തിൽ വീട്ടിൽ വായിക്കാറില്ല. കാരണം കുടുംബകലഹത്തിന്റെ കഥ ആണ് എന്നതാണ്. ആദരണീയമായിരിക്കുമ്പോൾ തന്നെ ഏതോ തരത്തിൽ അലോസരവും മഹാഭാരതം കൊണ്ട് നടക്കുന്നു. പാപം പുണ്യം എന്നതൊന്നും കൃത്യമായി പറയുന്നില്ല. ജയത്തസ്മാൽ പരാജയ.. എന്ന് യുദ്ധിഷ്ഠിരൻ. ഒരു അനുഭവത്തെ തന്നെ അതിന്റെ മറുപുറം ആക്കിക്കൊണ്ട് മഹാഭാരതം കാണിയ്ക്കുന്നു.
രാമായണത്തിൽ സത്യാസത്യവും ധർമ്മാധർമ്മങ്ങളും കറുപ്പും വെളുപ്പും പോലെ ക്ലിയർ ആണ്. മഹാഭാരതത്തിൽ സത്യത്തിനുള്ളിൽ അസത്യവും ഉണ്ട് എന്ന് കാണിക്കുന്നു.

കഴിഞ്ഞ ഒന്നരനൂറ്റാണ്ടിനിടയിൽ മിക്കവാറും എല്ലാ വിജ്ഞാനമേഖലകളിൽ നിന്നുകൊണ്ടും മഹാഭാരതം വായിക്കപ്പെടുന്നുണ്ട്. ഏകദേശം 1300 ഓളം പുസ്തകങ്ങൾ ഇതിനിടയ്ക്ക് എഴുതപ്പെട്ടിട്ടുണ്ട്. എന്നാൽ മലയാളത്തിൽ രണ്ടാമൂഴം പോലെ പുനരാഖ്യാനങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. സാഹിത്യകേന്ദ്രീകൃതമായ വായന അല്ലെങ്കിൽ മതകേന്ദ്രീകൃതമായ വായനമാത്രമേ മലയാളത്തിൽ ഉള്ളൂ. 

വി.എസ് സൂക്താങ്കാർ:- മഹാഭാരതം ഒരു പേരാലിനെ പോലെ തായ്ത്തടി നിലമ്പൊത്തിയാലും പ്രദേശമാകെ പടർന്ന് നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ മഹാഭാരതം വിഭിന്നരീതിയിൽ വായിക്കപ്പെട്ടു. അദ്ധ്യാത്മവിചാരം മുതൽ വിഭിന്നലിംഗികരീതിയിൽ ഉള്ളവരെ പറ്റി കൂടെ മഹാഭാരതത്തിൽ ഉണ്ട്. ആ രീതിയിൽ എല്ലാം വായിക്കപ്പെട്ടു.

മഹാഭാരതത്തിന്റെ ആന്തരികബഹുത്വത്തെ കെട്ടഴിച്ച് വിടുക എന്നതിൽ ഊന്നിയാണ് ഈ വായന.

നാരായണഗുരു ആത്മം എന്നതിനെ അപരവുമായി ബന്ധിപ്പിച്ചു. അവനവനാത്മസുഖത്തിനായി ആചരിക്കുന്നത് അപരന്നു ഗുണത്തിനായി വരേണം എന്ന ജനാധിപത്യ വിപ്ളവാശയം. 

പാഠസ്വരൂപം
പാഠം രൂപപ്പെട്ടുവന്ന ചരിത്രപശ്ചാത്തലം
മൂലപാഠം ഏത്? പാഠപരിണാമം ചരിത്രം
ഭഗവത്ഗീത - ചരിത്രപരമായ അടിസ്ഥാനം, പരിണാമം (എഴുത്തച്ഛന്റെ മഹാഭാരതത്തിൽ ഗീത രണ്ട് ശ്ലോകത്തിൽ ഒതുക്കി. കീഴാളകവികൾ ഗീതയെ തൊട്ടിട്ടില്ല.
മഹാഭാരതത്തിലെ ജീവിതദർശനം. സബ്ജക്റ്റീവ് ആണ്. സുനിലിന്റെ ചില തോന്നലുകൾ മാത്രം.

എ.കെ.രാമാനുജൻ: ഒരിന്ത്യക്കാരനും ഒരു ഹിന്ദുവും ആദ്യമായി മഹാഭാരതം വായിക്കുന്നില്ല. വായിക്കുന്നതിനു എത്രയോ മുന്നേ മഹാഭാരത്തിൽ പ്രവേശിച്ചിരിക്കുന്നു. അതിനുമുന്നേ ഐതിഹ്യങ്ങളായും വിശ്വാസങ്ങളായും സീരിയലുകൾ ആയും എല്ലാം അദ്ദേഹം അതിലേക്ക് പ്രവേശിച്ചിരിക്കുന്നു. സഞ്ചിതസംസ്കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ ഒരു കൃതിയാണ് മഹാഭാരതം. അതിനാൽ ആദ്യവായന തന്നെ പുനർവായന ആണ്. അങ്ങിനെ വായിക്കുമ്പോഴാകട്ടെ സംസ്കൃതത്തിൽ വായിക്കുന്നില്ല. പ്രാദേശികഭാഷയിൽ ആണ്. വായ്മൊഴിയിലൂടെ പ്രാദേശികഭാഷയിൽ ആണ് മഹാഭാരതം ഇത്രയും കാലം നിലനിന്നത്.

എസ്.വി. കേട്ക്കാർ. സൗതസാഹിത്യം(=സൂതന്മാരും മാഗധന്മാരും ഒക്കെ പാടിപ്പുകഴ്ത്തി അതിൽ നിന്നും ഉണ്ടായ സാഹിത്യം) എന്ന് ആണ് മഹാഭാരതത്തെ വിളിക്കുന്നത്. ബ്രാഹ്മണ പൗരോഹിത്യ ആശയങ്ങൾ നിറഞ്ഞ മന്ത്രസാഹിത്യത്തിനെതിരെ ശ്രവണപാരമ്പര്യങ്ങളിൽ വേരോടി പടർന്ന ഇന്ത്യഭാവന വികസിപ്പിച്ചെടുത്ത ഒരു ബദൽ പാരമ്പര്യമാണ് മഹാഭാരതത്തിന്റെ സാഹിത്യരീതിയായ സൗതസാഹിത്യം. മഹാഭാരതം സ്ത്രീകൾക്കും ശൂദ്രന്മാർക്കും പ്രാപ്യമായിരുന്നു. 
മഹാഭാരതത്തിൽ ഉടനീളം ഇന്ത്യയിലെ നാടോടി മിത്തുകൾ കലർന്നിരിക്കുന്നു. 

ഫിറ്റ്സ്ജെരാൾദ്. എ ജനറേറ്റീവ് മെറ്റ്രിക്സ് ഓഫ് തീംസ്, ഫിക്സഡ് ഇൻ പർട്ട് ബട്ട് വെരി ഫ്ലൂയിഡ് ആന്റ് ഡൈനാമിക്ക്. പ്രമേയങ്ങളുടെ ഒരു മൂശ, ഒരു പ്രജനകസ്ഥാനം സുനിശ്ചിതം ആണെങ്കിലും പലഭാഗത്തും അനിശ്ചിത്വം. അയവാർന്നത്. സ്ഥിരതയ്ക്ക് അകത്ത് അസ്ഥിരതയെ ഉൾക്കൊള്ളിച്ചുകൊണ്ട് എപ്പോഴും പ്രവർത്തനക്ഷമമായിരിക്കുന്ന ഒരു മൂശയായി ഇന്ത്യൻ ജീവിതത്തിൽ മഹാഭാരതം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. 
മഹാഭാരത പാരമ്പര്യം എന്താണ്? അച്ചടിയ്ക്കപ്പെട്ട പാഠരൂപം കൈവരുന്നതിനു മുൻപും മഹാഭാരതം പ്രാദേസികാഖ്യാനങ്ങളായി നാടൊടിഗാനങ്ങളായി വീരസാഹസപ്രവർത്തനങ്ങളുടെ വിശദീകരണങ്ങളായി ബഹുശാഖിയായി നിലനിന്നുരുന്ന മഹാഭാരത പാരമ്പര്യത്തെ സംഗ്രഹിച്ചുകൊണ്ടാണ് ഈ എഴുതിയ പാഠരൂപം വരുന്നത്. മഹാഭാരതം ലിഖിതരൂപത്തിൽ ആരംഭിക്കുകയല്ല, മറിച്ച് അക്കാലം വരെ ചലനാത്മകമായിരുന്ന ബഹുശാഖിയായിരുന്ന മഹാഭാരതജീവിതത്തിന്റെ ഒരു സ്തംഭനാവസ്ഥയുടെ മുഹൂർത്തമാണ് മഹാഭാരതത്തിന്റെ ലിഖിതരൂപം എന്ന് ഫിറ്റ്സ്ജെരാൾഡ് പറയുന്നു. ബഹുശാഖിയായ ചലനാത്മകമായിരുന്ന മഹാഭാരതം ഒരു ഏകാത്മകരൂപമായി മാറുകയാണ് ലിഖിതരൂപം വന്നപ്പോൾ ഉണ്ടായത്. മഹാഭാരതപാരമ്പര്യം ജനിച്ചയിടമല്ല അത് സ്തംഭിച്ച് നിന്ന ഇടമാണ് ലിഖിതരൂപം. ലിഖിതരൂപം കൈവന്നതോടേ അത് മറ്റൊരു പാരമ്പര്യത്തിന്റെ അടിസ്ഥാനമായി. ഈ ലിഖിതരൂപത്തിനെ പിൻ പറ്റിക്കൊണ്ട് മറ്റ് ഇന്ത്യൻ ഭാഷകളിൽ നനാരൂപത്തിലുള്ള മദ്ധ്യകാലസാഹിത്യങ്ങളായി പരിണമിച്ച് പുതിയ ഒരു പാരമ്പര്യം ഉണ്ടായി. ഈ രണ്ട് പാരമ്പര്യങ്ങളുടേയും സംഗമരൂപമാണ് ലിഖിതരൂപം വന്ന മുഹൂർത്തം.
ഏകമാനമയാ ട്ക്സ്റ്റ് ഫോമിൽ അല്ല മഹാഭാരതവും രാമായണവും നിലനിന്നിരുന്നത്. 
ക്രിട്ടിക്കൽ എഡിഷൻ ഇറക്കാനായി ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്ന് 1239 താളിയോലഗ്രന്ഥങ്ങൾ, മനുസ്ക്രിപ്റ്റ് സൂക്താങ്കാറും സംഘവും കളക്റ്റ് ചെയ്തു. (അതിൽ നിന്ന് തന്നെ സംസ്കൃതത്തിനും ഒരു ഏകമാനലിഖിതരൂപമല്ല എന്ന് മനസ്സിലാക്കാം.) അത് 8 ഭാഷകളിൽ ഉത്തരേന്ത്യൻ ഭാഷകളിൽ നിന്ന് 5 സൗത്തിന്ത്യയിൽ നിന്നും 3 ഭാഷകൾ എന്നിവയിൽ നിന്നും സെലക്റ്റ് ചെയ്തതാണ് ഇപ്പോ ശുദ്ധപാഠമായി പറയപ്പെടുന്നത്. അതും ശരിയല്ല.
പതിമൂവ്വായിരം ശ്ലോകങ്ങളുറ്റെ വ്യത്യാസം ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ മഹാഭാരതങ്ങൾ തമ്മിലുണ്ട്. രാമായണത്തിൽ ആകെ 26 ആയിരം ശ്ലോകങ്ങളേ ഉള്ളൂ എന്ന് ഓർക്കുക.
പകർത്തിയെഴുതുമ്പോൾ മാറ്റപ്പെടുന്നുമുണ്ട്. വ്യാസൻ ഗണപതിയ്ക്ക് പറഞ്ഞ് കൊടുത്ത് ഗണപതി എഴുതിയതാണ് എന്നത് ദക്ഷിണേന്ത്യൻ പാഠങ്ങളിൽ ഇല്ല. അത് ഉത്തരേന്ത്യൻ പാഠങ്ങളിൽ മാത്രം. അപ്പോൾ തന്നെ വ്യത്യാസം മനസ്സിലാവുമല്ലൊ.

ഇന്ത്യയ്ക്ക് പുറത്തും മഹാഭാരത പാരമ്പര്യം വിവിധരൂപത്തിൽ നിലനിൽക്കുന്നുണ്ട്. 

മഹാഭാരതത്തിന്റെ പർവ്വസ്വരൂപം - 18 പർവ്വങ്ങൾ. ഇത് എല്ലാകാലത്തും ഇങ്ങനെ ആയിരുന്നുവോ എന്ന് വ്യക്തമല്ല. ഈ പർവ്വങ്ങൾക്ക് ശേഷവും ഹരിവംശം എന്ന കൃതി മഹാഭാരതത്തിന്റെ ഭാഗമായി പണ്ട് കണക്കാക്കിയിരുന്നു. രാമായണം - ഉത്തരരാമായണം എന്ന പോലെ മഹാഭാരതം - ഹരിവംശം

ശാന്തിപർവ്വം അനുശാസനപർവ്വങ്ങൾ പിൽക്കാലത്ത് കൂട്ടിചേർത്തതാണ്. ആദിപർവ്വത്തിന്റെ ചിലഭാഗങ്ങളും പിൽക്കാലകൂട്ടിച്ചേർക്കൽ ആണ്. ഇവപ്രബോധനാത്മകമായവയാണ്. പ്രാദേശികവ്യാഖ്യാനങ്ങളിൽ ഇവ ഇല്ല.

ആദിപർവ്വം അവസാനിക്കുന്നത് ഖാണ്ഡവപർവ്വത്തിലാണ്. അഗ്നി മഹാഭാരത്തിൽ ഉടനീളം ഉണ്ട്. അരക്കില്ലം, അശ്വഥമാവ് പാണ്ഡവകുടീരം കത്തിയ്ക്കുന്നത് അങ്ങനെ അങ്ങനെ.. ധാരാളം

സഭാപർവ്വം ചൂതാട്ടവും വനത്തിൽ പോകുന്നു

വനപർവ്വം: ധാരാളം ഉപകഥകൾ. യക്ഷപ്രശ്നം. നളോപാഖ്യാനം, ശ്രീരാമൻ

വിരാടപർവ്വം: അജ്ഞാതവാസം. കീചകവധം

ഉദ്യോഗപർവ്വം: യുദ്ധം. ദ്രൗപദിയും കുന്തിയും യുദ്ധത്തിനെ പ്രോത്സാഹിപ്പിക്കുന്നു. മറ്റെല്ലാവരും സമാധാനദൗത്യത്തെ പ്രോത്സാഹിപ്പിക്കുന്നു. കൃഷ്ണൻ കേന്ദ്രകഥാപാത്രമായി മാറുന്നു.

ഭീഷ്മപർവ്വം: യുദ്ധം നടക്കുന്നു. കമന്ററി യുദ്ധം തുടങ്ങുമ്പോൾ തുടങ്ങുന്നില്ല. പത്താം ദിവസം യുദ്ധം കഴിഞ്ഞ് സഞ്ജയൻ തിരിച്ച് വന്ന് ഭീഷ്മർ വീണു എന്ന് പറഞ്ഞ് തുടങ്ങുന്നു.
ശരശയ്യ

ദ്രോണപർവ്വം: അഭിമന്യു മരണം അശ്വഥാമാവ്. ദ്രോണരുടെ മരണം

കർണ്ണപർവ്വം. ദുശ്ശാസനവധം

ശല്യപർവ്വം: ദുര്യോധനൻ പരാജയപ്പെടുന്നു. ദുര്യോധനനും സുയോധനനും ഒരാളാണ്

ശൗക്തികപർവ്വം: അശ്വഥാമാവ് പടനായകൻ. പാണ്ഡവരുടെ കുടീരം കത്തിയ്ക്കുന്നു. മുഴുവരേയും വെട്ടിക്കൊല്ലുന്നു. പാണ്ഡവർ രക്ഷപ്പെടുത്തുന്നു സാത്വികിയും രക്ഷപ്പെടുന്നു. അവശേഷിക്കുന്നത് 9 പേർ മാത്രം. 

സ്ത്രീപർവ്വം: ഗാന്ധാരി കണ്ണിലെ കെട്ടഴിയ്ക്കുന്നു. കൃഷ്ണനെ ശപിക്കുന്നു

ശാന്തിപർവ്വം:

അനുശാസനപർവ്വം:
അശ്വമേധപർവ്വം: അനുഗീത. പരീക്ഷിത്തിനെ ജീവിപ്പിക്കുന്നു. അനുഗീത ആലപിക്കുന്നു. ബ്രാഹ്മണരീതി അനുഗീതയിൽ കൂടുതൽ.

ആശ്രമവാസികാപർവ്വം:

മൗസലപർവ്വം: കൃഷ്ണവംശം മരിക്കുന്നു

മഹാപ്രസ്ഥാനപർവ്വം:

സ്വർഗ്ഗാരോഹണപർവ്വം:


ഇന്നത്തെ രൂപത്തിലുള്ള ഒരുലക്ഷത്തോളം ശ്ലോകങ്ങൾ ഉള്ള മഹാഭാരതത്തിനെ പറ്റി പറയുന്ന ആദ്യസൂചന അഞ്ചാം നൂറ്റാണ്ടിലെ ഒരു ശിലാശാസനത്തിൽ നിന്നാണ്. വടക്കേ ഇന്ത്യയിലെ ഖോഹ എന്ന സ്ഥലത്ത് നിന്ന് ലഭിച്ചതാണ് ഈ ശിലാശാസനം. ശതസഹസ്രീസംഹിത എന്ന് ഈ ശിലാശാസനത്തിൽ മഹാഭാരതത്തെ പറ്റി പറയുന്നു. അതിനു മുൻപ് ഗ്രീക്കുകാരനായ ഡോൺ ക്രിസ്റ്റോസം ഇന്ത്യയ്ക്ക് ഒരു ലക്ഷം ശ്ലോകങ്ങൾ ഉള്ള ഇലിയഡ് ഉണ്ട് എന്ന് എ.ഡി ഒന്നാം നൂറ്റാണ്ടിൽ പറഞ്ഞതായി കാണുന്നുണ്ട്. അത് ക്രിസോസ്റ്റം പറഞ്ഞതായി പറയുന്നതാണ് കണ്ട് പിടിച്ചിരിക്കുന്നത്. അത് ശരിയാണോ എന്ന് കൃത്യമായി അറിയില്ല. ലോകത്തിലെ ഏറ്റവും വലിയ കാവ്യം ആണ്.

ഒറ്റയ്ക്ക് ഒരാൾ എഴുതിയതാണോ എന്ന് സംശയം. അത് വലിപ്പം കൊണ്ടല്ല. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ വിവർത്തനം പ്രസിദ്ധമാണല്ലൊ. ആ രീതി പ്രസിദ്ധ കഥ ആണല്ലൊ. അനുക്ഷണം തർജ്ജുമ ചെയ്തതാണല്ലൊ. 
പദ്യത്തിലും ഗദ്യത്തിലും മഹാഭാരതമുള്ള അപൂർവ്വം ഇന്ത്യൻ ഭാഷകളിൽ ഒന്നാണ് മലയാളം. ഈ പാരമ്പര്യം വെച്ച് നോക്കിയാൽ അങ്ങനെ ഒരാൾക്ക് ഒറ്റയ്ക്ക് എഴുതാൻ പറ്റും. എന്നാൽ മഹാഭാരതത്തിന്റെ അഭ്യന്തരഘടന വെച്ചാണ് പറയുന്നത്. ജയം 8000 ശ്ലോകങ്ങൾ. 24000 ശ്ലോകങ്ങൾ ഉള്ള ഭാരതം എന്നും പിന്നീട് ഒരു ലക്ഷം ശ്ലോകങ്ങൾ ഉള്ള മഹാഭാരതമായി പരിണമിച്ചു. വ്യാസനാൽ ക്രോഡീകരിച്ചത് 8000 ശ്ലോകങ്ങൾ ഉള്ള ജയം ആയിരുന്നു. 
നാഷണനൽ ലൈബ്രറിയിൽ പുസ്തകം ചേർക്കുന്നതുപോലെ ആണ് മഹാഭാരതത്തിൽ ആശയങ്ങൾ കൂട്ടിച്ചേർത്തിരുന്നത്. വെട്ടിക്കളഞ്ഞിട്ടില്ല. കൂട്ടിച്ചേർക്കലുകളേ നടന്നുള്ളൂ.
വ്യാസശിഷ്യനായ ജൈമിനിയുടെ ഭാരതത്തിൽ കൗരവകേന്ദ്രീകൃതമാണ്. അതിലെ ചില ഭാഗങ്ങൾ ഇന്നും ലഭ്യമാണ്. വൈശ്യമ്പായനൻ എന്ന ശിഷ്യന്റെ വേർഷൻ ആണ് നമുക്ക് ഇന്ന് കോമൺ ആയത്. 

വ്യാസൻ എന്ന വാക്കിനർത്ഥം കമ്പൈലർ അല്ലെങ്കിൽ സംശോധകൻ. കൃഷ്ണദൈപായനൻ എന്നതിനർത്ഥം ദ്വീപിൽ പാർക്കുന്ന കറുത്തവൻ എന്നാണ് അർത്ഥം.
ബ്രഹ്മാവിന്റെ അംശാവതരമായിരുന്ന വ്യാസൻ മഹാഭാരതത്തിന്റെ അവസാനഭാഗങ്ങളിൽ എത്തുമ്പോഴേക്കും വിഷ്ണുനാരായണന്റെ രൂപമായി മാറ്റം സംഭവിയ്ക്കുന്നു. ഇത് കാണിക്കുന്നത് സമൂഹത്തിന്റെ മാറ്റമാണ്. 

പാഠങ്ങൾക്കുള്ളിൽ പാഠങ്ങൾ. എല്ലാ ആഖ്യാനങ്ങളുടേയും ആഖ്യാനമായി മാറി. ആദ്യ ആഖ്യാതാവ് ഏറ്റവും അവസാനത്തേത് ആണ്. 

ആവർത്തനങ്ങളും ആരോഹണങ്ങളുമായ ഒരു പാറ്റേൺ മഹാഭാരതത്തിനുണ്ട്. ആവർത്തിച്ച് ആവർത്തിച്ച് സൗന്ദര്യം കൂട്ടുന്ന ഒരു രീതി ഇന്ത്യൻ സമൂഹത്തിൽ പണ്ടേ ഉള്ളതാണ്.

(ഇത് ഒരു ചുരുക്കം മാത്രമാണ്. മുഴുവൻ കേൾക്കുക തന്നെ ചെയ്യുക. ചുരുക്കി എഴുതിയതിൽ തെറ്റുണ്ടാകാം. ഞാൻ ഉത്തരവാദി അല്ല.)

23 ഡിസംബർ 2016

Sapieins A brief history of Humankind

Sapieins A brief history of Humankind
Yuval Noah Harari

Kindle version price Rs 236.55
Pages 466
Publisher: Vintage Digital; 01 edition (4 September 2014)
Sold by: Amazon Asia-Pacific Holdings Private Limited
Paperback Rs249.00 Publisher: Penguin Random House (11 June 2015)

ചിലപുസ്തകങ്ങൾ വായിച്ചാൽ പുതിയ പുഴയിൽ കുളിച്ചപോലെ ഒരു പുതിയ ഉന്മേഷം കിട്ടും. അത്തരമൊരു വായനാനുഭവം ഒരു പുതിയ ഉന്മേഷം ആണ് എനിക്ക് ഈ പുസ്തകം വായിച്ച് കിട്ടിയത്.

ഞാൻ പറയുന്നതൊന്നും ആവില്ല നിങ്ങൾ ഈ പുസ്തകം വായിച്ചാൽ നിങ്ങളുടെ അനുഭവം. അത് ഉറപ്പ്.

Big History എന്ന ശാസ്ത്രശാഖയിൽ പെട്ട പുസ്തകം. പ്രപഞ്ചോത്പത്തിയിൽ (ബിഗ് ബാങ്ങ്) നിന്നും ഇന്നേവരേയ്ക്കുള്ള ചരിത്രം ആണ് ഈ ശാഖയിൽ പെട്ടത്.
Maps of Time" by David Christian എന്നത് ഈ ശാഖയിലെ മറ്റൊരു പുസ്തകമാണ്. ഡേവിഡ് കൃസ്റ്റ്യൻ ആണ് ബിഗ് ഹിസ്റ്ററി എന്ന് രണ്ട് വാക്കുകൾ കൂട്ടിച്ചേർത്ത് പുതിയ വാക്ക് ആക്കിയത്.

Homo Deus, a brief history of tomorrow എന്ന ബുക്കും ഇദ്ദേഹത്തിന്റെ ആയി ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. Homo Deus = human God

Not a birds’ view, but a satellite view of 70000 years of humankind. അത്രയും വിദൂരക്കാഴ്ച്ച ആണ്.

ചിന്തിയ്ക്കുന്നവർക്ക് അനവധി പഴുതുകൾ ഈ പുസ്തകത്തിൽ കാണാൻ പറ്റും. എന്നിരുന്നാലും അവർക്കും ചിന്തിയ്ക്കാൻ ഒരു പഴുത് ഈ പുസ്തകത്തിലൂടെ കിട്ടും എന്നതാ ഈ പുസ്തകത്തിന്റെ മേന്മ.
വളരെ ക്രിസ്പി ആണ് രചന. ധാരാളം വിഷയങ്ങൾ ഈ നാന്നൂറിൽ പരം പേജുകളിൽ അടുക്കിവെച്ചിരിക്കുന്നു. അതിനാൽ തന്നെ സംഭവങ്ങളിൽനിന്ന് സംഭവങ്ങളിലേക്ക് ചാടി ചാടി പോകുന്നു. ലോജിക്ക് തെറ്റുന്നുമില്ല. തന്റെ വാദങ്ങളെ സമർത്ഥിക്കാൻ അതിയായ മിടുക്ക് ഗ്രന്ഥകാരൻ കാട്ടിയിട്ടുണ്ട്.

Yuval Harari is a History professor (medieval military history phd/doctor thesis )

Biology + History combined ചെയ്താണ് ഗ്രന്ഥകാരൻ തന്റെ ചില വാദങ്ങൾ സമർത്ഥിയ്ക്കുന്നത്.

ഏറ്റവും ചുരുക്കം:-

ഒരു ലക്ഷം കൊല്ലങ്ങൾക്ക് മുന്നേ ഭൂമിയിൽ ചുരുക്കം ആറുതരത്തിൽ പെട്ട മനുഷ്യവർഗ്ഗങ്ങൾ (സ്പെസീസ്) ഉണ്ടായിരുന്നു. ഇന്ന് നമ്മൾ മാത്രം. (ഹോമോ സാപിയൻസ്)

നമ്മൾ ഹോമോ സാപ്പിയൻസ്:
കേമനാകാനുള്ള യുദ്ധത്തിൽ എങ്ങനെ നമ്മുടെ സ്പീസീസ് ജയിച്ചു? പൗരാണികമനുഷ്യർ എന്തുകൊണ്ട് നഗരങ്ങളും രാജ്യങ്ങളും നിർമ്മിച്ചു? ദൈവം, ദേശീയത, മനുഷ്യാവകാശം എന്നിവയിലൊക്കെ വിശ്വസിക്കാൻ എങ്ങനെ തുടങ്ങി? സമ്പത്തിനേയും പുസ്തകങ്ങളേയും നിയമത്തിനേയും ഒക്കെ വിശ്വസിക്കാൻ എങ്ങനെ എന്ത് തുടങ്ങി? മനുഷ്യന്റെ സന്തോഷാവസ്ഥ എന്നത് എന്താണ്? വരും നൂറ്റാണുകളിൽ നമ്മുടെ ലോകവും നാമും എന്തായി തീരും?

ഇതിലേക്കെല്ലാമുള്ള അന്വേഷണവും ഗ്രന്ഥകാരന്റെ കണ്ടെത്തലുകളും ആണ് ഈ പുസ്തകം.

സാപ്പിയൻസ് എന്ന് വെച്ചാൽ ബുദ്ധിയുള്ളവൻ എന്നർത്ഥം. ഹോമോ എന്ന ജനുസ്സിലെ ബുദ്ധിയുള്ളവൻ ആണ് ഹോമോ സാപ്പിയൻസ് എന്ന മനുഷ്യകുലം. സ്വയം അല്ലാതെ മറ്റെല്ലാം നശിപ്പിക്കുക എന്നത് മനുഷ്യകുലത്തിന്റെ ജീനിലുള്ള സ്വഭാവമാണ്. വെറും ലക്ഷങ്ങൾ മാത്രം ഉണ്ടായിരുന്ന മനുഷ്യൻ, അവൻ എവിടെ ചെന്നുവോ അവിടെ ഉള്ള ജീവജാലങ്ങളേയും പ്രകൃതിയേയും അവൻ നശിപ്പിച്ചു. ഭക്ഷണശൃംഘലയിൽ മുകളിലായി. നിയാണ്ടർതാൽ എന്ന മറ്റൊരു സ്പീസീസിനെ നശിപ്പിച്ചത് ഹോമോ സാപ്പിയൻസ് ആണെന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നുണ്ട്. അവർക്കില്ലാത്ത ബുദ്ധിശക്തി നമുക്ക് ഹോമോ സാപ്പിയൻസിനു ഉണ്ട്. അതുകൊണ്ടാണവർ എല്ലാം കീഴടക്കുന്നത്.

2050ആം ആണ്ടോടുകൂടി മനുഷ്യൻ മരണത്തെ അതിജീവിക്കാനുള്ള ചാൻസ് ഉണ്ടെന്ന് ഗ്രന്ഥകർത്താവ് സമർത്ഥിക്കുന്നു. അതിനുസഹായിക്കുന്നത് ശാസ്ത്രവിപ്ലവം മൂലം ഉണ്ടായ വിവിധ എഞ്ചിനീയറിങ്ങ് ശാസ്ത്രശാഖകൾ ആണ്. ജനറ്റിക് എഞ്ചിനീയറിങ്ങ്, സൈബോർഗ് എഞ്ചിനീയറിങ്ങ് എന്നിവ ഉദാഹരിച്ച് ഗ്രന്ഥകർത്താവ് തന്റെ വാദം സാധൂകരിക്കുന്നുണ്ട്.

യൂറോപ്പിൽ ഉള്ളവർക്ക് പുറം ലോകം കീഴടക്കാൻ വലിയ ത്വര ആയിരുന്നു. എന്നാൽ ചൈനക്കാരും ഇന്ത്യക്കാരും അവരെക്കാൾ ബുദ്ധിശക്തിയിൽ മോശക്കാരായിട്ടല്ല അവർ പുറം ലോകം കീഴടക്കാൻ തുനിയാത്തത്. യൂറോപ്പിലെ ഇമ്പീരിയലിസവും ക്യാപ്പിറ്റലസവും ആയിരുന്നു യൂറോപ്പ്യരുടെ ഈ ത്വരയ്ക്ക് പിന്നിൽ. ഇമ്പീരിയലിസവും ക്യാപ്പിറ്റലസവും തന്നെ ആണ് യൂറോപ്യരുടെ അഭൂതപൂർവ്വമായ വളർച്ചയ്ക്കും കാരണം.

സന്തോഷത്തെ കുറിച്ച് വിശദമായി ഗ്രന്ഥകർത്താവ് പ്രതിപാദിയ്ക്കുന്നുണ്ട്. എന്താണ് സന്തോഷം? എങ്ങിനെ അളക്കാം? മനുഷ്യന്റെ സന്തോഷം സ്ഥായി അല്ല. അതിനു കാരണം എന്താണ്? ഇന്നുള്ള മനുഷ്യരാണോ ഒരു നൂറുകൊല്ലം മുൻപ് ജീവിച്ചിരുന്ന മനുഷ്യരാണോ കൂടുതൽ സന്തോഷവാൻ?

സമ്പത്ത് അഥവാ പൈസയെ പറ്റിയും വിശദമായി ഗ്രന്ഥകാരൻ പറയുന്നുണ്ട്. എഴുത്ത് എന്ന് എന്തിനുവന്നു എന്ന് ഗ്രന്ഥകാരൻ പറയുന്നുണ്ട്. ഭരണസൗര്യത്തിനു കണക്ക് സൂക്ഷിക്കാനാണ് എഴുത്ത് എന്ന രീതി വന്നത് എന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. ഭാഷ എന്നത് അന്ന് ഈ കണക്കിന്റെ ഭാഷ മാത്രം ആയിരുന്നു. പിന്നീട് ആണത് വലുതായി സംസാരഭാഷ ഉണ്ടായത്.

മതങ്ങളെ പറ്റിയും ഗ്രന്ഥകാരൻ പറയുന്നുണ്ട്.

Planet Earth is 4.5 billion years old. In just a fraction of that time, one species among countless others has conquered it.

70,000 കൊല്ലങ്ങൾക്കുമുന്നേ ഹോമോ സാപ്പിയൻസ് എന്ന മനുഷ്യജനുസ്സ് ഒന്നിച്ച് ഒരുമിച്ച് വിപുലമായ ചില കാര്യങ്ങൾ ചെയ്തു തുടങ്ങി. ഈ കാര്യങ്ങളെ സംസ്കാരം എന്ന് വിളിക്കാം. സംസ്കാരത്തിന്റെ പിന്നീടങ്ങോട്ടുള്ള കഥയാണ് ചരിത്രം എന്ന് അറിയപ്പെടുന്നത്.

മൂന്നുകാര്യങ്ങൾ ആണ് ചരിത്രത്തിലെ നാഴികക്കല്ലുകൾ ആയി പറയുന്നത്:-

70000 കൊല്ലങ്ങൾക്ക് മുമ്പ് തുടങ്ങിയ കോഗ്നിറ്റീവ് റവലൂഷൻ (പ്രത്യഭിജ്ഞാനവിപ്ളവം)
12000 കൊല്ലങ്ങൾക്ക് മുമ്പ് തുടങ്ങിയ അഗ്രികൾച്ചറൽ റവലൂഷൻ (കാർഷിക വിപ്ളവം)
വെറും 500 കൊല്ലങ്ങൾക്ക് മുമ്പ് തുടങ്ങിയ സയന്റിഫിക്ക് റവലൂഷൻ (ശാസ്ത്ര വിപ്ളവം)

ഈ മൂന്ന് വിപ്ലവങ്ങളെയും പുതിയ രീതിയിൽ വായിക്കുകയാണ് ഈ പുസ്തകത്തിൽ

ചരിത്രത്തിനു മുന്നേയും മനുഷ്യരുണ്ടായിരുന്നു. അന്ന് പക്ഷെ അവൻ മറ്റ് ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തത പുലർത്തിയിരുന്നില്ല. മറ്റ് ജീവജാലങ്ങളെ പോലെ അവനും അവളും ജീവിച്ചു.

ചരിത്രം തുടങ്ങാനുണ്ടായ പ്രത്യഭിജ്ഞാനവിപ്ളവം തുടങ്ങാൻ കാരണമെന്തായിരുന്നു? മനുഷ്യന്റെ തലച്ചോറു തന്നെ. അത് മറ്റ് ജീവജാലങ്ങളെ അപേക്ഷിച്ച്, വലുതാണ്. അതായത് ശരീരവലുപ്പത്തിനോടുള്ള അനുപാതത്തിൽ വലുതാണ്. എന്നാൽ ഈ തലച്ചോർ ഹോമോ സാപ്പിയൻ എന്ന ജനുസ്സിനെ പോലെ തന്നെ നിയണ്ടത്തർ, ഹോമോ എറക്റ്റസ് എന്നിവകൾക്കും ഒക്കെ ഉണ്ടായിരുന്നു.
എന്തോ ഒരു അജ്ഞാതകാരണത്താൽ വളരെ ചെറിയ ഒരു ജനിതിക മാറ്റം മനുഷ്യതലച്ചോറിൽ പരിവർത്തനം നടത്തിയതാണ് കോഗ്നിറ്റീവ് കഴിവുകൾക്ക് ഹോമോ സാപ്പിയൻസിനെ പ്രാപ്തരാക്കിയത് എന്ന് ശാസ്ത്രജ്ഞന്മാർ കരുതുന്നു.

എന്താണ് മനുഷ്യരെ മറ്റ് ജീവികളിൽ നിന്നും വ്യത്യസ്തമാക്കിയതും ഭൂമണ്ഡലത്തിന്റെ അധിപന്മാരാക്കിയതും? ഈ കൃതിയുടെ കർത്താവു പറയുന്നതനുസരിച്ച്, ഇല്ലാത്ത കാര്യങ്ങൾ ചിന്തിച്ച് കൂട്ടാനും അത് വെച്ച് വിപുലമായ കൽപ്പനാസൃഷ്ടികൾ നിർമ്മിക്കാനും ഉള്ള മനുഷ്യരുടെ കഴിവാണ് ഈ മേൽക്കോയ്മക്ക് കാരണം. ഈ കഴിവുകാരണം, ഒറ്റയ്ക്ക് ചെയ്യാൻ സാധിയ്ക്കാത്ത കാര്യങ്ങൾ കൂടെ, വളരെ വലിയകൂട്ടമായി മനുഷ്യർ ചെയ്തു തീർക്കുന്നു. ഈ വലിയ കൂട്ടത്തിൽ അധികവും മുൻ പരിചയം ഒട്ടുമില്ലാത്തവർ ആയിരിക്കും എന്ന് ഓർക്കുക. എന്നിട്ടും അവർ അവരേക്കാൾ വലിയ ജീവികളെ നായാടി പിടിയ്ക്കുന്നു. ആകാശത്ത് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ നിർമ്മിച്ച് പരിപാലിക്കുന്നു. ഉദാഹരണമായി പറഞ്ഞാൽ അമേരിക്ക അഥവാ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, ലക്ഷ്മി ഭഗവതി തുടങ്ങിയ പലതും ഒരു കൂട്ടം മനുഷ്യരുടെ ബോധമണ്ഡലത്തിൽ മാത്രം ഉള്ളതും ആ പൊതുബോധം അവരെ ഒരു പ്രത്യേകരീതിയിൽ പെരുമാറുവാൻ പ്രേരിപ്പിക്കുകയും  കർത്താവ് സമർത്ഥിക്കുന്നു. ഇത്തരം മിഥുകൾ ഇല്ലാതെ സംസ്കാരം ഉണ്ടാകില്ല. എത്ര സങ്കീർണ്ണമാണോ സംസ്കാരം അത്രയും സങ്കീർണ്ണമായിരിക്കും ഈ മിഥുകളും.
ഈ വാദങ്ങൾ രസകരങ്ങൾ ആണ്. വായിച്ചാലേ അത് സ്വയം ബോദ്ധ്യമാവൂ.


Human being is just another animal in the planet earth till around fifty-seventy thousand years ago

മനുഷ്യകുലത്തിലും അനവധി സ്പീസീകുകൾ നിലനിന്നിരുന്നു, ഹോമോ എറക്റ്റസ്, ഹോമോ എർഗാസ്റ്റെർ, നിയാണ്ടർത്താൽ തുടങ്ങിയ സ്പീസീസുകൾ. സാപിയൻസ് എന്നത് മറ്റൊരു സ്പീസീസ് ആണ്. സാപ്പിയൻസ് = ബുദ്ധിയുള്ളവൻ. ഈസ്റ്റ് ആഫ്രിക്കയിൽ ആയിരുന്നു ഹോമോ സാപ്പിയൻസിന്റെ ഉദ്ഭവം.

ഏകദേശം പതിനായിരം കൊല്ലങ്ങൾക്ക് മുൻപാണ് മനുഷ്യൻ കൃഷിയിൽ ഏർപ്പെട്ട് ജീവിക്കുന്നവരായി മാറിയത്. അഥവാ അഗ്രിക്കൾച്ചറൽ റവലൂഷൻ നടന്നത്.
മനുഷ്യൻ കൃഷി കണ്ട് പിടിച്ച് അത് ശീലിച്ചത് മുതൽ ഭൂമിയുടെ സന്തുലിതാവസ്ഥ നശിയ്ക്കാൻ തുടങ്ങി.
ഹണ്ടർ - ഗാദറർ ആയിരുന്ന കാലത്ത് മനുഷ്യന്റെ ആരോഗ്യം നന്നായിരുന്നു. അസുഖങ്ങൾ വളരെ കുറവായിരുന്നു. പ്രൊട്ടീൻസിനും വിറ്റാമിനുകൾക്കും പഞ്ഞമില്ലായിരുന്നു. എന്നാൽ കൃഷി ശീലിച്ച് ഗോതമ്പ് മനുഷ്യനെ അടിമപ്പെടുത്തിയത് മുതൽ അസുഖങ്ങൾ കൂടാൻ തുടങ്ങി. ഒരു ധാന്യമല്ലേ പ്രധാനമായും കഴിക്കുന്നുള്ളൂ എന്നത് തന്നെ കാരണം.

മനുഷ്യനു ഭൂമണ്ഡലത്തിൽ എങ്ങിനെ മേൽക്കൈ കിട്ടി എന്നതാണ് മറ്റൊന്ന്. മേൽക്കൈ ഉണ്ടായത് മുതൽ മനുഷ്യൻ “ജസ്റ്റ് അനദർ മൃഗം“ അല്ലാതായി മാറി.

Omnivorous Ape ആണ് മനുഷ്യൻ. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം കൂട്ടം ചേരാനുള്ള മനുഷ്യന്റെ കഴിവ് ആണ്. മൃഗങ്ങൾ കൂട്ടം ചേരും, പക്ഷെ വളരെ കുറഞ്ഞ സംഖ്യയേ ഒരു കൂട്ടത്തിൽ ഉണ്ടാകൂ. ഒരു കൂട്ടം മറ്റൊരു കൂട്ടത്തെ കണ്ടാൽ പരസ്പരം അടുക്കുന്നതിനു പകരം യുദ്ധമാകും ഉണ്ടാകുക. ഒരു കൂട്ടത്തിലെ ചിമ്പാൻസി മറ്റൊരു കൂട്ടത്തിൽ ചിമ്പാൻസിയുമായി ചേരില്ല.  മനുഷ്യൻ അങ്ങനെ അല്ലല്ലൊ.

പൂർവികർ സഹകരിച്ചിരുന്നത് അവരുടെ പൊതുബോധത്തിൽ കിടക്കുന്ന ഷെയേർഡ് മിത്ത് ഉണ്ടായതിനാലാണ്. മനുഷ്യന്റെ പൊതുബോധം അതിൽ ഫിക്ഷൻ വിശ്വാസം ഷെയേർഡ് ഫിക്ഷൻസ്/മിത്ഥ്സ്

ഇന്നും മനുഷ്യന്റെ മനസ്സിൽ പഴയ ഹണ്ടർ ഗാദറർ ഉണ്ട്. ഭക്ഷണം പഴയകാല കൃഷീവലന്റേയും ആണ്.
കാലത്തിനനുസരിച്ച് ബുദ്ധിവളർന്നു മനുഷ്യനു എന്നതിനു തെളിവില്ല. ഗോതമ്പ് തുടങ്ങി ചില ധാന്യങ്ങളും ഉരുളക്കിഴങ്ങ് തുടങ്ങിയ ചില കിഴങ്ങുകളും മാത്രമാണ് മനുഷ്യൻ ഡൊമസ്റ്റികേറ്റ് ചെയ്തിട്ടുള്ളൂ. പഴയ ഹണ്ടർ ഗാദറർ കാലത്ത് ഭക്ഷണത്തിനു വൈവിദ്ധ്യമുണ്ടായിരുന്നു. നാളെയെ പറ്റി അവർ വിചാരപ്പെട്ടിരുന്നില്ല. അതിനാൽ തന്നെ അവർ കൂടുതൽ ആരോഗ്യവാന്മാരായിരുന്നു.

മനുഷ്യൻ പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്നു എന്നത് കെട്ടുകഥ മാത്രമാണ്. വ്യക്തികൾ ആയി നോക്കുമ്പോൾ ഉള്ളതല്ല, മനുഷ്യകുലത്തിന്റെ ചരിത്രം ആകെ മൊത്തം നോക്കുമ്പോൾ. മനുഷ്യൻ എവിടെ ഉണ്ടോ അവിടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടിട്ടേ ഉള്ളൂ എന്ന് ആസ്റ്റ്രേലിയ, ഏഷ്യ, ഗാലപ്പഗോ ദ്വീപുകൾ തുടങ്ങി അനവധി ഉദാഹരണങ്ങൾ സഹിതം പറയുന്നുണ്ട് ഈ പുസ്തകത്തിൽ. ആസ്റ്റ്രേലിയയിലെ കംഗാരു ജിറാഫ് പോലെ ഉള്ള വലിയ സസ്തനികൾ എല്ലാറ്റിന്റേയും കുലം മുടിച്ച് ആ വർഗ്ഗം തന്നെ ഉന്മൂലനം ചെയ്തു മനുഷ്യർ.

ചരിത്രം നമുക്ക് അറിയുന്നത് ഫോസിലുകളിൽ നിന്നും പുരാതന ഗുഹ അവശിഷ്ടങ്ങളിൽ നിന്നും മാത്രമല്ല, ഇന്ന് നിലവിലുള്ള പൗരാണികഗോത്രങ്ങളിലെ അവരുടെ ജീവിതവും ജീവിതശൈലിയും നിരീക്ഷിച്ച് മാത്രമേ മനുഷ്യകുലത്തിന്റെ പുരാതന ചരിത്രം മനസ്സിലാക്കാൻ പറ്റൂ.

ആദമിന്റെയും ഈവിന്റെയും ഒരു ദിവസത്തിൽ എന്തൊക്കെ നടന്നിരുന്നു? രാവിലെ എഴുന്നേറ്റുവോ? എപ്പോ എഴുന്നേറ്റു? ചായകുടിച്ചുവോ? അറിയാൻ ഒരു നിവൃത്തിയുമില്ല.

മനുഷ്യൻ ചെറു ചെറു കൂട്ടങ്ങളായാണ് കാർഷികവിപ്ലവം വരുന്നതുവരെ കഴിഞ്ഞിരുന്നത്. കാർഷികവിപ്ലവം തുടങ്ങി ഇന്നത്തെ നിലയിൽ സമ്പത്ത് സ്വരുക്കൂട്ടിവരാൻ വേണ്ടിവന്ന പതിനായിരം വർഷങ്ങൾ എന്നത് മനുഷ്യന്റെ ജീൻ ഘടന മാറ്റി സ്നേഹം പരസ്പരബഹുമാനം ജൈവശാസ്ത്രപരമായ ഇൻസ്റ്റിങ്റ്റുകൾ  എന്നിവ കൊണ്ടുവരാനായുള്ള കാലയളവ് വളരെ ചുരുങ്ങിയതാണ് ഈ പതിനായിരം വർഷം.
അതിനാലാണ് ലോകത്ത് ഇന്ന് നടക്കുന്ന കലാപങ്ങളും സംഘർഷങ്ങളും.

അമേരിക്കൻ ഡിക്ലറേഷൻ ബയോളജിക്കൽ ടേംസിലേക്ക് മാറ്റി അതിനെ അപഗ്രഥിക്കുന്നത്.

നാളെയെപറ്റിയുള്ള ആവലാതി കാർഷികവിപ്ളവത്തിന്റെ സംഭാവന ആണ്.


കാർഷികകൂട്ടായ്മകൾ ഗ്രാമങ്ങളായി മാറിയപ്പോൾ ഉണ്ടായ ഗുണം, അവ കാട്ടുമൃഗങ്ങളിൽ നിന്നും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും കൂടുതൽ സുരക്ഷ നൽകി എന്നതാണ്. മാത്രമല്ല, വ്യക്തികളായി നോക്കിയാൽ ഒരു വ്യക്തിയ്ക്ക് വലിയ ഗുണം ഉണ്ടായിട്ടില്ലെങ്കിലും ഹോമോ സാപ്പിയൻസ് എന്ന സ്പീസീനു അത് വലിയ ഗുണം ചെയ്തു. ഹോമോ സാപ്പിയൻസ് പെറ്റ് പെരുകി ഭൂമിയാകെ നിറഞ്ഞു. Agricultural revolution gave ability to keep more people alive under worst conditions.

Population of planet earth before agricultural revolution കൈറോയിലെ ഇന്നത്തെ ജനസംഖ്യയോളമേ ഉണ്ടാകൂ. ഇന്നത്തെ സ്ഥിതി അതല്ല. പതിനായിരം കൊല്ലം കൊണ്ട് ഉണ്ടായ മാറ്റം.

ഉറുമ്പുകൾ നിരനിരയായി പോകുന്നത് അവരുടെ ജീവിതരീതി ആ ഡിസിപ്ലിൻ അവരുടെ ജീനിൽ കൊത്തി വെച്ചിട്ടുണ്ട് എന്നതുകൊണ്ടാണ്.
മനുഷ്യന്മാരുടെ ജീനിൽ അതില്ല. നമ്മുടെ ജീവിതരീതി അതിനു പുറത്ത് നമ്മുടെ ഭാവനയിൽ ആണ്. അതിനു മനഃപ്പൂർവ്വമായ എഫർട്ട് വേണം. മരണശേഷം ബുദ്ധിയിൽ നിന്നും അത് മാഞ്ഞുപോകും. മക്കൾക്ക് അത് കൈമാറ്റം ചെയ്യപ്പെടുന്നില്ല.

എഴുത്ത് കണ്ട് പിടിയ്ക്കപ്പെട്ടു. എഴുത്ത് മനുഷ്യബുദ്ധിയുടെ ഈ കുറവുകൾ നികത്തി. മരിച്ചാൽ എഴുതിവെച്ചത് കൈമാറ്റം ചെയ്യപ്പെടുന്നല്ലൊ.

The network of artificial instincts is called CULTURE. എല്ലാ സംസ്കാരത്തിലും വൈരുദ്ധ്യങ്ങൾ ഉണ്ട്. അവതമ്മിൽ റിക്കൺസൈൽ ചെയ്യാൻ ശ്രമിക്കുമ്പോൾ ആണ് സംസ്കാരം തന്നെ മാറുന്നത്.
History is the biggest fraud
History has a direction. It is moving towards UNITY
ഇത് വായിച്ചപ്പോൾ സാറ്റലൈറ്റ് വ്യൂ യിലൂടെ മനുഷ്യകുലത്തിന്റെ ചരിത്രം പരിശോധിച്ചാൽ നെഹ്രുവിന്റെ പ്രസിദ്ധമായ യൂണിറ്റി ഇൻ ഡൈവേഴ്സിറ്റി എന്ന വാക്യം ഓർമ്മ വരും.

Religion was the third great unified of humankind along side money and empires.
Actually പുസ്തകത്തിന്റെ നടുക്കുള്ള കുറെ ഭാഗങ്ങൾ ഇല്ല്യായിരുന്നാലും ഈ സാറ്റലൈറ്റ് വ്യൂവിനു കോട്ടം തട്ടില്ല എന്ന് എനിക്ക് തോന്നി. പക്ഷെ കൺക്ലൂഷനിലേക്ക് ബന്ധിപ്പിക്കാൻ ഈ നടുഭാഗവും ആവശ്യമാണ്.

മരണമാണ് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മരണത്തെ ജയിക്കാൻ സാധിക്കാത്ത മനുഷ്യൻ മരണശേഷമുള്ള ജീവിതത്തേയും സ്വർഗ്ഗത്തെയും ഒക്കെ സ്വപ്നം കാണുന്നു.
എന്നാൽ സയൻസിന്റെ മുന്നിൽ മരണം ഒഴിച്ച് കൂടാവാനാത്ത ഒന്നല്ല. അത് ഒരു ടെക്നിക്കൽ പ്രോബ്ലം മാത്രമാണ്. ആളുകൾ മരിക്കുന്നതിനു കാരണം ഹാർട്ട് അറ്റാക്ക്, അസുഖം എന്നിങ്ങനെ ഓരോ കാരണങ്ങൾ ഉണ്ടായിരിക്കാം. ഇവ ഓരോന്നും ഓരോ ടെക്നിക്കൽ പ്രോബ്ലങ്ങൾ ആണ് ശാസ്ത്രത്തിനു മുന്നിൽ. അതിനാൽ ഓരോരോ ടെക്നിക്കൽ പ്രോബ്ലങ്ങൾക്കും ഓരോരോ ടെക്നിക്കൽ സൊലൂഷൻ ഉണ്ടാകും. ഇന്ന് സയൻസിനു എല്ലാ ടെക്നിക്കൽ പ്രോബ്ലങ്ങളേയും ഓവർകം ചെയ്യാൻ പറ്റുന്നില്ല എന്നത് ശരി തന്നെ. എന്നാൽ നാളെ…
The average life expectancy jumped from around 25-40 years, to around 67 in the entire world, and to around 80 years in the developed world. Child mortality also reduced. 2050ഓടുകൂടി മനുഷ്യരിൽ ചിലരുടേയെങ്കിലും ജീവൻ ഇത്തരം അസുഖങ്ങളെ കൊണ്ട് നഷ്ടപ്പെടാതിരിക്കും എന്ന് ചില ശാസ്ത്രജ്ഞന്മാർ കരുതുന്നു. എന്നിരുന്നാലും അവർക്ക് അപകടം സംഭവിച്ച് മരണവും സംഭവിക്കാം. അപകടമരണംസംഭവിച്ചില്ലെങ്കിൽ അവർ ചിരഞ്ജീവികൾ ആയിരിക്കും.

ഇൻ ഷോർട്ട് വി ആരെ ലിവിങ്ങ് ഇൻ എ ടെക്നിക്കൽ ഏയ്ജ്.
യൂറൊപ്പിന്റെ വികസനത്തിനു കാരണം, അവരുടെ ട്രാൻസ്പോർട്ടേഷൻ നെറ്റ്വർക്ക്, ഇമ്പീരിയലിസം, ക്യാപിറ്റലിസം എന്നിവയാണ്.

യൂറൊപ്യൻസിനെ പോലെ മറ്റ് പലരും ദീർഘദൂര കടൽ യാത്രകൾ നടത്തിയിരുന്നു. ഉദാഹരണം ചൈനക്കാർ. പക്ഷെ അവരൊന്നും ചെന്ന് ചേർന്ന ഭൂവിഭാഗം കീഴ്പ്പെടുത്താൻ ശ്രമിച്ചിട്ടില്ല. യൂറോപ്യൻസ് ആണ് അത് ചെയ്തത്. ചെന്ന് ചേർന്ന ഭൂവിഭാഗം തങ്ങളുടെ രാജാവിനായിക്കൊണ്ട് ഞാൻ കീഴടക്കിയിരിക്കുന്നു എന്ന് പ്രഖ്യാപിയ്ക്കുന്ന രീതി യൂറൊപ്യന്മാർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Money and Credit facility പണ്ട് ഉള്ളവർക്ക് അറിയാമായിരുന്നു പക്ഷെ അത് എങ്ങനെ ഉപയോഗിക്കണം എന്നറിയില്ല എന്ന് എഴുതിയിരിക്കുന്നു. പക്ഷെ അതിലേറെ ഇന്ന് രാഷ്ട്രീയമായും സാമൂഹികമായും കൂടുതൽ സുസ്ഥിര ആർജ്ജിച്ച സമൂഹങ്ങൾ ആണ് അധികവും അവിടെ മാത്രമേ ക്രെഡിറ്റ് ബേസ്ഡ് ആയ ബ്യുസിനസ്സ് അധികവും നടക്കുന്നുള്ളൂ. പണ്ട് താരതമ്യേന ചെറു നാട്ടുരാജ്യങ്ങൾ, അവർ തമ്മിൽ തമ്മിൽ തന്നെ നിത്യവും എന്ന പോലെ ശണ്ഠ. അതിനാൽ അത്ര സുസ്ഥിരമായ ഒരു സൊസൈറ്റി അല്ലായിരുന്നു അതിനാലാണ് ക്രെഡിറ്റ് ഫൈസിലിറ്റ്യ് ഉപയോഗിച്ച് ബ്യുസിനസ്സ് ചെയ്യാത്തത് എന്ന് എനിക്ക് തോന്നുന്നു.

In 1700 the world was home to some 700 million humans. In 1800 there were 950 million of us. By 1900 we almost doubled our number to 1.6 billion. And y 2000 that quadrupled to 6 billion. Today there are just shy of 7 billion sapiens.

പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കുകയാണ് എന്ന് പറയുന്നു. പല സ്പീസീസുകളും ഇല്യാതായി ഭൂമുഖത്തു നിന്നും. എന്നാൽ അതല്ല സ്ഥിതി. പ്രകൃതിയെ ആർക്കും നശിപ്പിക്കാൻ പറ്റില്ല. നമ്മൾ പ്രകൃതിയെ മാറ്റുകയാണ് ചെയ്യുന്നത്. ന്യൂക്ലിയർ സ്ഫോടനത്തേയും കൂറകൾ അതിജീവിക്കും. അപ്പോൾ നാളെ ചിലപ്പോൾ എലിയോ കൂറകളോ ആയിരിക്കാം ഈ പ്രകൃതിയെ ഇന്ന് മനുഷ്യർ ഭരിക്കുന്ന പോലെ ഭരിക്കുക.

Now state and market are father and mother of an individual. BE INDIVIDUAL we shall protect you, said the state and market to present day human

Nationalism and culture is the biggest തുരുപ്പുകൾ

ഹാപ്പിനസ്സ്.. നമ്മളാണോ മുൻപേ ഉണ്ടായിരുന്നവരാണോ ഹണ്ടർ ഗാദററേഴ്സ് ആണോ ഹാപ്പി ആയിരുന്നത്? ആർക്കാണ് കൂടുതൽ സന്തോഷം?
ശാസ്ത്രീയമായി സന്തോഷത്തെ എങ്ങിനെ അളക്കാം? പൊതുവെ പറഞ്ഞാൽ സബ്ജക്റ്റീവ് വെൽ ബീയിങ്ങ് എന്ന് പറയാം. ഇത് പ്രകാരം സന്തോഷം മനസ്സിൽ നമുക്ക് പെട്ടെന്ന് തോന്നതോ അല്ലെങ്കിൽ ദീർഘമായി അനുഭവിയ്ക്കുന്ന “ശാന്തരസം” എന്ന് ഭാരതീയകലാമർമ്മജ്ഞർ പറയുന്നതോ ആകാം. ഉള്ളിൽ തോന്നുന്നതായതിനാൽ നമുക്ക് അളവുകോൽ വെച്ച് അളക്കാൻ പറ്റില്ല. പകരം നമ്മൾ ഒരു കൂട്ടം ചോദ്യങ്ങൾ ചോദിച്ച് മനശ്ശാസ്ത്രജ്ഞന്മാർ അവരുടേതായ നിഗമനത്തിൽ എത്തുകയാണ് ചെയ്യുക. ഇങ്ങനെ കിട്ടുന്നതും പിന്നെ ഒബ്ജക്റ്റീവ് ആയ പൈസ സന്തോഷം കൊണ്ട് വരുന്നു, അല്ലെങ്കിൽ സ്വാതന്ത്ര്യം സന്തോഷം തരുന്നു,വിവാഹം സന്തോഷം തരുന്നു എന്നിങ്ങനെ ഉള്ള ഒബ്ജക്റ്റീവ് ആയ അവസ്ഥകളേയും വെച്ച് താരതമ്യം ചെയ്യ്യുന്നു. ഇത് വെച്ച് സന്തോഷാവസ്ഥയെ റേറ്റ് ചെയ്യുന്നു.
ഇത്തരം താരതമ്യപഠനം ചരിത്രകാരന്മാർക്ക് ഇന്നത്തെ ജനാധിപത്യമാണോ അതോ ഇന്നത്തെ വിവാഹമോചനതോത് ആണോ സന്തോഷം എന്ന് ഗണിക്കാൻ പ്രചോദനം തരുന്നു.
തെറ്റുകൾ ഉണ്ട് ഇതിൽ ഈ ചോദ്യാവലി പഴയ ആൾക്കാരോട് ചോദിക്കാൻ പറ്റില്ലല്ലൊ. അവർ ഇന്ന് ഇല്ലല്ലൊ. പൈസ എന്നത് താരതമ്യേന പുതിയ കണ്ട് പിടുത്തവും രീതിയുമാണ്.
 രസകരമായ ഒരു കാര്യം രോഗാവസ്ഥയുടേതാണ്. പ്രമേഹം കണ്ട് പിടിച്ച നാളുകളിൽ ഞാൻ ദുഃഖിതനായിരുന്നു. ഇന്ന് അതുമായി അഡ്ജസ്റ്റ് ചെയ്ത് ജീവിച്ച് നിയന്ത്രണവിധേയമാക്കി പ്രമേഹമൊന്നും ഇല്ലാത്ത മറ്റൊരുവനെ പോലെ സന്തോഷവാനായി ജീവിക്കുന്നു ഈ ഞാൻ.
സന്തോഷം എന്നത് സബ്ജ്ക്റ്റീവും അല്ല ഒബ്ജക്റ്റീവും അല്ല. എന്നാൽ അവ തമ്മിൽ ഉള്ള ബന്ധമാണ് എന്ന് തോന്നുന്നു.
പത്ത് കിട്ടിയാൽ നൂറുമതിയെന്നും…
പത്തിന്റെ ലോട്ടറി നൂറുള്ളവനു കിട്ടിയിട്ട് അവൻ സന്തോഷവാനാവില്ല. എന്നാൽ അവൻ ശാരീരികമായി അവശതകൾ സഹിക്കുന്ന നേരത്ത് കിട്ടിയാൽ ചികിത്സയ്ക്ക് അവന്റെ പോക്കറ്റിനെ ബാധിക്കാതിരിക്കാൻ ഉപകരിക്കും. അതിനാൽ അൽപ്പമെങ്ക്ലിലും സന്തോഷവാനായിരിക്കും അവൻ.
ഇത്തരം ഒരു അപ്രോച്ച് അല്ല ബയോളജിസ്റ്റുകളുടെ കയ്യിൽ നിന്നും വരുക. അവർ പറയുന്നത് സന്തോഷാവസ്ഥ എന്നത് തികച്ചും ബയോളജിക്കൽ വസ്തുതകളായ നിങ്ങളുടെ ഞരമ്പുകൾ ഡോപാമിൻ എന്നൊക്കെ ആശ്രയിച്ചിരിക്കും എന്നാണ്. അവരുടെ അളവുകോലുകൾ തികച്ചും വ്യത്യ്സതമാണ്. (അതെന്താന്ന് അറിയാൻപുസ്തകം വായിക്കുക :) :) )

ഹോമോ സാപിയൻസിന്റെ അവസാനം.
ഹോമോ സാപിയൻസും അവരുടെ ബയോളജിക്കലായ അതിരുകളെ ഓവർക്കം ചെയ്യാൻ പ്രാപ്തരല്ല.
ജീൻ ക്ലോണിങ്ങ്

Homos Sapiens are incapable of breaking free fo their biologically determined limits. അവിടെ ആണ് ഇന്റലിജന്റ് ഡിസൈൻ കടന്നുവരുന്നത്. മുയൽ സാധാരണ മുയലിനെ റീ പ്രൊഡ്യൂസ് ചെയ്യൂ. എന്നാൽ ശാസ്ത്രജ്ഞർ പച്ചനിറത്തിൽ തിളങ്ങുന്ന മുയലിനെ ഉണ്ടാക്കി. അതിന്റെ പേരാണ് ആൽബ. അത് ചെയ്തത് എങ്ങനെ എങ്കിലും പച്ചനിറത്തിൽ തിളങ്ങുന്ന ഒരു ജെല്ലിഫിഷിന്റെ ജീൻ മുയലിന്റെ Embryo യിൽ ഇമ്പ്ലാന്റ് ചെയ്തു.
ജനറ്റിക്ക് എഞ്ചിനീയറിങ്ങ് വഴി നിയാണ്ടർത്താൽ പോലെ ഉന്മൂലനം ചെയ്യപ്പെട്ട സ്പീസിസുകളെ പുനർജ്ജീവിപ്പിക്കാനുള്ള ശ്രമം ഉണ്ട്.

ജീൻ വെച്ചുള്ള കളി ഹോമോ സാപ്പിയൻസിന്റെ അവസാനമാകും. ഹോമോ സാപ്പിയൻസിനെ ആരും കൊന്നൊടുക്കുകയോ തമ്മിൽ തല്ലി ചാവുകയോ അല്ല ഉണ്ടാവുക. അല്ലാതെ തന്നെ ഹോമോ സാപ്പിയൻസ് മറ്റൊരു സ്പീസീസ് ആയി മാറ്റം വരുക (അപ്ഗ്രേഡ് ചെയ്യപ്പെടുക????) ആയിരിക്കും ഉണ്ടാവുക. അതോട് ഇന്ന് നാം അറിയുന്ന ഹോമോ സാപ്പിയൻസ് എന്ന സ്പീസീസ് ഇല്ലാതെ ആകും. അതായിരിക്കും ഹോമോ സാപ്പിയൻസിന്റെ അന്ത്യം.

അതിനുസഹായകരമായി ജനറ്റിക്ക് എഞ്ചിനീയറിങ്ങ് മാത്രമല്ല, cyborg engineering തുടങ്ങിയ പല ശാസ്ത്രശാഖകളും ഉണ്ട്. സൈബോർഗ് എന്ന് വെച്ചാൽ ഓർഗാനിക്ക് ആയ നമ്മുടെ ശരീരത്തിൽ ഇൻ ഓർഗാനിക്ക്-പ്ലാസ്റ്റിക്-ആയ കൃത്രിമ ഉപകരണങ്ങൾ വെച്ച് പിടിപ്പിയ്ക്കുന്ന സയൻസ്. ഇപ്പോൾ തന്നെ കണ്ണട, പേസ്മേക്കർ, കൃത്രിമ കൈകാലുകൾ ഒക്കെ വളരെ കോമൺ ആണ്.

Homo Deus, a brief history of tomorrow എന്ന ബുക്കും ഇദ്ദേഹത്തിന്റെ ആയി ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

note: പലതും എന്റെ തർജ്ജുമകൾ ആണ്.. പണ്ടേ ഉള്ള ശീലമാ വായിച്ച പുസ്തകത്തിന്റെ ഇഷ്ടപ്പെട്ട ഭാഗങ്ങൾ എഴുതി സൂക്ഷിക്കുക എന്നത്. അത് ഇതിലും ചെയ്തു. തർജ്ജമ ചിലത് മറ്റുള്ളവർ എഴുതീത് ഞാനും അംഗീകരിക്കുന്നത്.. എന്റേതായ ഒന്നും ഞാൻ ക്ലേം ചെയ്യുന്നില്ല.
ചില കമന്റുകൾ അല്ലാതെ...

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...