നമ്മളുടെ ഓറൽ ട്രെഡിഷനെ പറ്റിയും പരമ്പരാഗതമായി നാം അഭ്യസിക്കുന്ന രീതിയെ പറ്റിയും യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോം കൂടുതൽ ബോധവാനാവുകയേ നിവൃത്തിയുള്ളൂ. മുഴുവൻ അവരുടെ നിയന്ത്രണങ്ങൾ തെറ്റ് എന്ന് പറയാനാകില്ല എങ്കിലും ചില എക്സപ്ഷൻസ് ആവശ്യമാണ്.
Kathakali എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kathakali എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
21 ഡിസംബർ 2019
YouTube Content ID explained
നമ്മളുടെ ഓറൽ ട്രെഡിഷനെ പറ്റിയും പരമ്പരാഗതമായി നാം അഭ്യസിക്കുന്ന രീതിയെ പറ്റിയും യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോം കൂടുതൽ ബോധവാനാവുകയേ നിവൃത്തിയുള്ളൂ. മുഴുവൻ അവരുടെ നിയന്ത്രണങ്ങൾ തെറ്റ് എന്ന് പറയാനാകില്ല എങ്കിലും ചില എക്സപ്ഷൻസ് ആവശ്യമാണ്.
15 ഡിസംബർ 2019
Cover songs and Copyright Content ID claims in Youtube
What is cover version of a song?
കവർ സോങ്സ് എന്ന സങ്കല്പം (കൺസപ്റ്റ്) പാശ്ചാത്യജനപ്രിയ സംഗീതത്തിൽ നിന്നും വന്നതാണ്.
മുൻപ് ഒരാളോ ഒരു ഗ്രൂപ്പോ കമ്പോസ് ചെയ്ത് റിക്കോർഡിങ്ങ് കഴിഞ്ഞ് വിറ്റുകൊണ്ടിരുന്ന ഒരു ജനപ്രിയഗാനത്തിന്റെ യഥാർത്ഥ നിർമ്മാതാക്കൾ അല്ലാതെ മറ്റൊരാൾ സംഗീതം പുതിയതായി നിർമ്മിച്ച് പാടുന്നതാണ് കവർ സോങ്ങ് എന്ന് വിക്കിപീഡിയ പറയുന്നു.
ഇത് ഭാരതീയപരമ്പരാഗത ഗാനശാഖയിൽ ഇല്ലാത്ത ഒന്നാണ്. യോജിക്കാത്തതും ആണ്. കാരണം ത്യാഗരാജന്റേയോ പുരന്ദരദാസന്റേയോ ദീക്ഷിതരുടേയോ ഒരു കൃതി അതേ രാഗത്തിൽ തന്നെ ആണ് മിക്കവരും ഇപ്പോഴും ആലപിക്കുന്നത്. എന്നാൽ ഭാരതീയസംഗീതത്തിന്റെ പ്രത്യേകത കൊണ്ട് അങ്ങനെ ഉള്ള ഓരോ ആലാപനവും വ്യത്യസ്തത പുലർത്തുന്നു. അത് ഒരാൾ പലപ്പോഴായി പാടിയാൽ തന്നെ വ്യത്യാസമായിരിക്കുകയും ചെയ്യും. ഓരോ പാട്ടും അങ്ങനെ നോക്കുമ്പോൽ യൂണിക്ക് ആണെന്ന് വരും. അതുകൊണ്ടാണ് ഭാരതീയ പരമ്പരാഗത ഗാനമേഖലയിൽ കവർ സോങ്ങ് എന്ന സങ്കല്പം യോജിക്കാത്തതും. ഇവിടെ സൂചിപ്പിക്കുന്നത് സിനിമാമേഖല അല്ലെങ്കിൽ അതുപോലുള്ള മേഖലകളെ പറ്റിയല്ല എന്നോർക്കുക.
നിങ്ങൾ മാർക്കറ്റിൽ നിന്നും സാധാരണ വാങ്ങുന്ന സിഡികളോ നെറ്റിൽ നിന്നും വാങ്ങുന്ന എം. പി3 സംഗീതഫയലുകളോ വാങ്ങുമ്പോൾ അവ നിങ്ങളുടെ സ്വകാര്യൗപയോഗത്തിനുമാത്രമാണ് അവകാശമുള്ളത്. അത് മറ്റൊരാൾക്ക് കൈമാറാനോ പൊതുവേദിയിൽ അവതരിപ്പിക്കാനൊ നിയമാനുസൃതമായി നിങ്ങൾക്ക് അവകാശം ഇല്ല.
ഇവിടെ യൂട്യൂബിൽ അപ്ലോഡ് ചെയ്യുമ്പോൾ ആണുപ്രശ്നം വരുന്നത്. തൃശ്ശൂർ പൂരം മേളം അല്ലെങ്കിൽ കർണ്ണാടകസംഗീതത്തിലെ പാടിപ്രചാരം സിദ്ധിച്ച ഒരു കൃതി കവർ സോങ്ങ് ആയി യൂട്യൂബ് കണക്കാക്കിയാൽ എങ്ങനെ ഇരിക്കും?
ഈ പ്രശ്നത്തെ ആണിവിടെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നത്. ആദ്യമായി യൂട്യൂബിന്റെ നിലവിലുള്ള സംവിധാനത്തെ പറ്റി നോക്കാം.
പുതിയ https://studio.youtube.com/channel/ എന്ന ലിങ്കിൽ ലോഗിൻ ചെയ്ത ശേഷം നാം വീഡിയോകൾ അപ്ലോഡ് ചെയ്ത് അവയിൽ പകർപ്പവകാശം പ്രശ്നം നേരിടുന്നു എന്ന് യൂട്യൂബിന്റെ അലോഗരിതം വെച്ച് അവർ തീരുമാനിക്കുന്നുവെങ്കിൽ ആ വീഡിയോയുടെ യഥാർത്ഥ പകർപ്പവകാശിക്ക് Content ID claim ചെയ്യാം. അപ്പോൾ ആ വീഡിയോക്കെതിരായിട്ട് ഇങ്ങനെ കാണാം:
$ sign & Sharing എന്ന് കാണിക്കുന്നുവെങ്കിൽ അത് നിങ്ങൾ ആ വീഡിയോ മോനിട്ടൈസ് ചെയ്തെങ്കിൽ മാത്രം.
Copyright claim എന്നതിൽ അമർത്തിയാൽ
എന്നോ ക്ലെയിമനുസരിച്ച് താഴെ ഉള്ളതോ കാണാം
Ineligible എന്ന് കണ്ടാൽ പിന്നെ ഒരു രക്ഷയുമില്ലാ. അതല്ലാ Sharing എന്ന് കണ്ടാൽ SELECT ACTION അമർത്തിയാൽ
എന്ന് കാണാം അതിൽ SELECT ACTION എന്നതിൽ അമർത്തിയശേഷം സ്ക്രീനിൽ തെളിയുന്നത് പോലേയും സൂചക നിർദ്ദേശങ്ങൾ പോലെയും നിങ്ങൾക്ക് ഉചിതം എന്നത് പോലെ ചെയ്യുക. അതിൽ എന്തുകൊണ്ട് Dispute ചെയ്യുന്നു എന്നതിനു കാരണം കാണിക്കാനും നമ്മുടെ ഭാഗം വിശദീകരിക്കാനും ഉചിതമായ സ്ഥലങ്ങൾ ഉള്ളവ നല്ലപോലെ ശ്രദ്ധിച്ച് പൂരിപ്പിക്കണം. അവസാനം നിങ്ങളുടെ ചാനലിന്റെ പേരും വെച്ച് ഡിജിറ്റൽ ഒപ്പും ചെയ്യണം.
അത് സബ്മിറ്റ് ബട്ടൺ അമർത്തി സബ്മിറ്റ് ചെയ്താൽ ഒരു മാസത്തിനുള്ളിൽ Content ID claim നടത്തിയവർ അതിൽ ആക്ഷനെടുക്കണം എന്നാണ് യൂട്യൂബ് പോളിസി. അതെന്തായാലും നമുക്ക് ഇമെയിൽ നോട്ടിഫിക്കേഷൻ വരുന്നതാണ്.
കഥകളി, കർണ്ണാടകസംഗീതക്കച്ചേരി തുടങ്ങിയവകൾക്ക് ഞാൻ മുൻപ് സൂചിപ്പിച്ച തൃശ്ശൂർ പൂരം, ത്യാഗരാജർ തുടങ്ങിയവരുടെ സംഗീത(രാഗ)ധ്വനികളും വരികളും ആകും പ്രശ്നം. അതിനു തക്കതായി വിശദീകരണം കൊടുക്കണം. പലപ്പോഴും അല്പം സെക്കന്റുകൾ ഉള്ളതോ അല്ലെങ്കിൽ മിനുട്ടുകൾ മാത്രമുള്ളതോ ആയ വരികൾക്കോ സംഗീതത്തിനോ ആകും അവർ Content ID claim ചെയ്യുന്നത് എന്ന് വിരോധാഭാസം ആയി തോന്നാം.
Content ID owner എന്നതിനു യൂട്യൂബുമായി കരാറിലുള്ളവർ യാന്ത്രികമായി മറ്റുള്ളവർക്ക് അവകാശലംഘന നോട്ടീസുകൾ അയക്കുകയാണ് ചെയ്യുന്നത് എന്നാണെന്റെ പരിമിതമായ അറിവ്. എന്നാൽ ഇത്തരം പരമ്പരയാ നാം അനുഭവിച്ചുവരുന്നവ ആരുടേയും അവകാശമായി വരുന്നില്ല. ഉദാഹരണത്തിനു അജിതാഹരേ ജയ മാധവ.. എന്ന് തുടങ്ങുന്ന കഥകളിപ്പദവും സ്വര രാഗസുധാ.. എന്നുതുടങ്ങുന്ന കർണ്ണാടക സംഗീതകൃതിയും പൊതുസഞ്ചയത്തിൽ ഉള്ളതാണ്. അവ ആർക്കും വേണമെങ്കിൽ ഉപയോഗിക്കാം ആലാപനം ചെയ്യാം. Improvisationഉം നടത്താം. Content ID ഡിസ്പ്യൂട്ട് ചെയ്യുന്നവർക്ക് അവരുടെ കയ്യിലുള്ള റിക്കോർഡിങ്ങുകളുടെ അവകാശം മാത്രമേ ഉള്ളൂ. അതേ പ്രയോക്താക്കൾക്ക് തന്നെ മറ്റൊരു വേദിയിൽ ഇവകൾ ആലാപനം ചെയ്യാവുന്നതാണല്ലൊ. എന്നാൽ ഇത്തരം ഒന്നും പലപ്പോഴും യൂട്യൂബിന്റെ പോളിസിയിൽ പെടുന്നില്ല എന്നതാണ് തൃശ്ശൂർ പൂരത്തിന്റേയും ഒരു കർണ്ണാടകസംഗീതചാനലിന്റേയും പ്രശ്നമായി ഉയർന്ന് വന്നത്.
നിങ്ങൾ ഫയൽ ചെയ്ത ഡിസ്പ്യൂട്ട് പകർപ്പവകാശികൾക്ക് പരിശോധിച്ച് നിരാകരിക്കാം. അപ്പോൾ നിങ്ങളുടെ ചാനൽ സ്റ്റാറ്റസിനു തൽക്കാലം ഒന്നും സംഭവിക്കുകയൊന്നുമില്ല. പക്ഷെ അവർ നിരാകരിച്ചതിനെതിരെ വീണ്ടും നിങ്ങൾ ഡിസ്പ്യൂട്ട് ഫയൽ ചെയ്ത് നിങ്ങൾ തോറ്റാൽ അത് കോപ്പീറൈറ്റ് സ്റ്റ്രൈക്ക് ആകും. മൂന്ന് സ്റ്റ്രൈക്ക് കിട്ടിയാൽ പിന്നീട് നിങ്ങളുടെ എക്കൗണ്ട് തന്നെ യൂട്യൂബ് എടുത്ത് കളയും. നിങ്ങളുടെ വീഡിയോകളും പോകും. അങ്ങനെ വന്നാൽ പിന്നീട് യൂട്യൂബ് പറയുന്ന പോലെ ചെയ്ത്, മൂന്നുമാസം എങ്കിലും കാലയളവ് കഴിഞ്ഞ ശേഷമേ നിങ്ങൾക്ക് യൂട്യൂബ് എക്കൗണ്ട് തുറക്കാൻ പറ്റുകയുള്ളൂ.
ഇത്രയും പറഞ്ഞത് പകർപ്പവകാശനിയമങ്ങളുടെ ഒരു ഏകദേശ രൂപം ഉണ്ടാവാൻ മാത്രമാണ്. ഞാൻ നിയമജ്ഞനല്ല. അതിനാൽ എന്റെ ഉപദേശം സ്വീകരിക്കുകയോ അതിനനുസരിച്ച് നിങ്ങൾ ആക്ഷൻ എടുക്കുകയോ അരുത്. ഞാൻ യാതൊരുകാരണവശാലും നിങ്ങളുടെ ചെയ്തികൾക്കൊന്നിനും ഉത്തരവാദി അല്ല എന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. എനിക്ക് പലതും തെറ്റ് പറ്റിയിരിക്കാം പലതും എന്റെ ശ്രദ്ധയിൽ പെടാതെ പോയതായും ഉണ്ടാകാം. നിങ്ങൾ നിയമജ്ഞരുടെ സഹായം തേടുകയും യൂട്യൂബ് അക്കാദമിയിലെ ഹെല്പ് ആർട്ടിക്കിളുകൾ നോക്കി വായിച്ച് മനസ്സിലാക്കി അതിനനുസരിച്ച് മാത്രം പ്രവർത്തിക്കുകയും ചെയ്യുക.
വിവരങ്ങൾക്ക് കടപ്പാട്: https://creatoracademy.youtube.com/page/search?v4=&hl=en-GB&q=copyright
റസൂൽ പൂക്കുട്ടിയുടെ “The sound story” (Malayalam/Hindi) “Oru Kadhai Sollatuma” (Tamil) സിനിമയെ കുറിച്ചുള്ള മലയാളമനോരമ വാർത്ത.
പ്രശസ്തമായ ഒരു കർണ്ണാടകസംഗീത യൂറ്റ്യൂബ് ചാനൽ പ്രശ്നത്തെ തുടർന്ന് https://www.change.org/l ൽ നടന്ന പെറ്റീഷനും ഹിന്ദുവിലെ ന്യൂസും.
പ്രശസ്തമായ ഒരു കർണ്ണാടകസംഗീത യൂറ്റ്യൂബ് ചാനൽ പ്രശ്നത്തെ തുടർന്ന് https://www.change.org/l ൽ നടന്ന പെറ്റീഷനും ഹിന്ദുവിലെ ന്യൂസും.
17 ഒക്‌ടോബർ 2019
My youtube Kathakali Channel
എന്റെ മൂന്ന് പ്ലേലിസ്റ്റുകൾ
1) ചെമ്പൈ വൈദ്യനാഥഭാഗവതർ
https://youtu.be/m5-0i7xIyck
എകദേശം പതിമൂന്നു മണിക്കൂർ കേൾക്കാം.
2) കർണ്ണാട്ടിക്ക് മ്യൂസിക്ക് അൺലിമിറ്റഡ്
https://youtu.be/cQG0kLVESgo
ഇതിൽ ചെമ്പൈ കച്ചേരികളും പെടും. ഏകദേശം മുപ്പത്തിയഞ്ച് നാൽപ്പത് മണിക്കൂറിനുള്ളത് ഉണ്ട്.
3) കഥകളിപ്പദം അൺലിമിറ്റഡ്
https://youtu.be/Y3qdATAsXzE
ഇതും അതേ മുപ്പത്തിയഞ്ച് നാൽപ്പത് മണിക്കൂറിനുള്ളത് ഉണ്ട്.
ഇനിയും കൂടാം :) :)
https://www.youtube.com/user/mbsunilkumar
12 ജൂലൈ 2019
കഥകളിമുദ്ര - ഡോ. ആർ. ശ്രീകുമാർ
A book to know the various mudras used in Kathakali, the performing art of Kerala, India. the book was published by കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
It has mudra photos with meaning in malayalam.
ISBN mentioned in this edition is 978-81-7638-923-5 and goodreads informs that the ISBN is taken for another book.
Price:Rs 300/-It has mudra photos with meaning in malayalam.
ISBN mentioned in this edition is 978-81-7638-923-5 and goodreads informs that the ISBN is taken for another book.
Pages: 267
Published: The State Institute of Languages, Kerala, Thiruvananthapuram-3
Year: February 2011
First edition
ശ്രീ ആർ. ശ്രീകുമാറിന്റെ കഥകളിമുദ്ര എന്ന പുസ്തകം ഞാൻ ആദ്യ എഡിഷൻ തന്നെ വാങ്ങിയിട്ടുണ്ട്.
കഥകളി എന്നത് ഒരു പെർഫോർമിങ്ങ് ആർട്ട് ആണ്. മുഴു തീയറ്റർ കല എന്നൊക്കെ പണ്ഡിതന്മാർ പറയുന്നു. അതിൽ ഉപയോഗിക്കുന്ന ഭാഷ ആണ് മുദ്രകൾ. കഥകളിയുടെ ഭാഷ എന്ന് തന്നെ പറയാം. മലയാളവും ഒരു ഭാഷ ആണ്. കേരളത്തിൽ തന്നെ ദേശഭേദങ്ങൾ മലയാള ഭാഷയ്ക്കും ഉണ്ട്. ഭാഷ ജൈവീകം എന്ന് പറയുന്നു. അത് അതാതുകാലത്തിനനുസരിച്ച് മാറിക്കൊണ്ടേ ഇരിക്കും. ഭാഷ ആണല്ലൊ സമൂഹത്തിൽ ആശയവിനിമയത്തിനുപയോഗിക്കുന്ന ഒരു രീതി. അത് പോലെ കഥകളിയിലും എങ്കിൽ, മുദ്ര ആണ് കഥകളിയുടെ ഭാഷ. ഭാഷയ്ക്ക് ഒരു നിഘണ്ടു ഉണ്ടാകുന്നത് നല്ലതാണ്. മലയാളം നമ്മൾ പറയുമ്പോൾ പറയുന്ന ആളിന്റെ വികാരം കൂടെ ഉൾക്കൊള്ളിക്കാൻ നമ്മൾ അത്യാവശ്യം മുഖത്ത് എക്സ്പ്രഷൻസ് എല്ലാം വരുത്തും. അത് പോലെ മുദ്രകളിലും ഉണ്ട്. പറഞ്ഞ് വന്നത് കഥകളിയിലെ മുദ്ര എന്ന് പറഞ്ഞാൽ അത് കൈവിരലുകളിൽ മാത്രം വിരിയുന്ന ഒരു സംഗതി അല്ല തന്നെ. അതിനനുസരിച്ച് മെയ്യും മുഖവും ഒക്കെ വേണം എന്നാണെന്റെ പക്ഷം. മുഖവും മെയ്യും എല്ലാം ഒരു പ്രിന്റഡ് പുസ്തകത്തിൽ വരുത്താൻ ബുദ്ധിമുട്ടാകും. അത് പോലെ തന്നെ മുദ്ര പിടിക്കുന്ന രീതി അതായത് അതിന്റെ സഞ്ചാലനയോഗം. അത് ഒരു രീതിയിൽ പിടിച്ച് തുടങ്ങി ഒരു മാർഗ്ഗത്തിലൂടെ ചലിച്ച് അവസാനിക്കുന്നത് മറ്റൊരു സ്ഥാനത്ത് മറ്റൊരു രീതിയിൽ ആയിരിക്കും.
ഉദാഹരണത്തിനു, "ലഭിയ്ക്കുക" എന്നതിന്റെ മുദ്ര. ചവുട്ടിച്ചാടിയും താണുനിന്നും കാണിക്കാവുന്ന സംയുതമുദ്ര ആണിത്. ഇടംകൈ മാറിനുമുന്നിൽ ഹംസപക്ഷമായി മലർത്തി പിടിച്ച് വലംകൈ ഹംസപക്ഷം മുന്നിൽ കൊണ്ട് വന്ന്, ‘ലഭിച്ചു’ എന്ന് അർത്ഥത്തിൽ മുഷ്ടിയാക്കുക. വലം കൈമുഷ്ടി വലത്തേയ്ക്ക് നീട്ടി, ദേഹമുലഞ്ഞ്, അത് മുൻപിലേയ്ക്ക് എടുത്ത്, ‘സ്വീകരിച്ചു’ എന്ന ഭാവത്തിൽ വലംകയ്യിൽ വയ്ക്കുക. (ഉദാഹരണം മുദ്രാപീഡിയയിൽ നിന്നും)
കൈകളുടേയും മെയ്യിന്റേയും കാലിന്റേയും എല്ലാം ഈ സഞ്ചലനം കഥകളിമുദ്ര എന്ന പുസ്തകത്തിൽ പറയുന്നില്ല. ഒരു പുസ്തകമാകുമ്പോൾ അതിന്റെ പരിധിയ്ക്ക് പുറത്താകും അത് എന്നറിയാം. എന്നിരുന്നാലും കലാമണ്ഡലം പദ്മനാഭൻ നായരുടെ പ്രസിദ്ധമായ "ചൊല്ലിയാട്ടം" എന്ന പുസ്തകത്തിൽ കാല്വെപ്പുകളെ സൂചിപ്പിക്കാനായി വരകളെ കൊണ്ട് ചില സംജ്ഞകൾ ചേർത്തിട്ടുണ്ട്. അത്തരം ഒരു രീതി നന്നായി എനിക്ക് തോന്നി. അത് പോലെ ജി.വേണുവിന്റെ "മുദ്ര" എന്ന പുസ്തകത്തിലും അങ്ങനെ ചില സംജ്ഞകൾ ഉള്ളതായി ഓർമ്മ ഉണ്ട്. ഇത്തരം വരകളുടെ സഹായത്തോടേ മുദ്രകളുടെ സഞ്ചാലനരീതി കൂടെ കാണിച്ചിരുന്നുവെങ്കിൽ ഈ പുസ്തകം അതിഗംഭീരമായിരുന്നേനേ എന്ന് എനിക്ക് തോന്നി. പുസ്തകത്തിൽ അനവധി ഫോട്ടോകൾ ഉണ്ട്. പക്ഷെ അവ നോക്കി മുദ്ര പിടിക്കാൻ നമുക്ക് സാധിക്കില്ല. അവയ്ക്കടിയിൽ ചുരുങ്ങിയ രീതിയിൽ സഞ്ചാലനയോഗം എഴുതിയിട്ടുണ്ടെങ്കിലും അവയും എനിക്കത്ര പോര എന്നാണ് തോന്നിയത്. അവ കൈകളുടെ രീതി മാത്രമേ ഉള്ളൂ. ദേഹവും മുഖവും കൂടെ ഉണ്ടല്ലൊ. അവകൾ കൂടെ ചേർക്കണം അടുത്ത എഡിഷനിൽ എന്നാണെനിക്ക് പറയാനുള്ളത്.
അത് പോലെ എത്ര വാക്കുകൾ ഉണ്ട് കഥകളിയിൽ ഉപയോഗിക്കുന്നതായി എന്നൊരു ലിസ്റ്റും, അവ അകാരാദിക്രമത്തിൽ എങ്കിൽ നന്നായി എന്നും എനിക്ക് തോന്നി. മുദ്രഭാഷയ്ക്ക് സംയുതം അസംയുതം എന്നിങ്ങനെ ഉള്ള വേർതിരിവിനേക്കാൾ മുദ്രാഭാഷയിൽ ഉപയോഗിക്കുന്ന വാക്കുകൾ അകാരാദിക്രമത്തിൽ തന്നെ, മലയാളനിഘണ്ടുവിലെ പോലെ, എഴുതുകയല്ലേ ഭംഗിയാവുക?
05 ജൂലൈ 2019
പകർന്നാട്ടം - കോട്ടക്കൽ ശശിധരൻ
പകർന്നാട്ടം
കോട്ടക്കൽ ശശിധരൻ
ആത്മകഥ
ഫസ്റ്റ് എഡിഷൻ - ആഗസ്റ്റ് 2018
രണ്ട് വോള്യങ്ങൾ
ISBN: 978-81-8267-576-6
GRASS ROOTS - AN IMPRINT OF MATHRUBHUMI BOOKS
KOZHIKODE
PAGES: FIRST VOLUME: 632
SECOND VOLUME:560 (Total: 1192)
HARD COVER
PRICE: Rs.1500 (Set of two books)
Malayalam - Autobiography
Cover Photo: Keerthik Sasidharan
Cover Design: Das Ads, Kottakkal
കഥകളി പഠിച്ച് കേരളത്തിൽ നിന്നും പുറത്ത് പോയി മറ്റ് ഡാൻസ്, തീയറ്റർ സാങ്കേതികരീതികളും പഠിച്ച് വിശ്വപ്രസിദ്ധരായ മലയാളികൾ പലരുമുണ്ട്. ചിലർ തിരിച്ച് കേരളത്തിലേക്ക് തന്നെ മടങ്ങി വന്ന് കഥകളി തന്നെ ജീവിതോപാസന എന്ന് വിചാരിച്ച് കഥകളിയുടെ തട്ടകത്തിൽ തന്നെ ശിഷ്ടജീവിതം കഴിച്ചു കൂട്ടി. മറ്റ് പലരും കേരളത്തിനു പുറത്ത് തന്നെ അരങ്ങുകൾ കണ്ടെത്തിയും പുതിയ നാടകസങ്കേതങ്ങൾ പഠിച്ചും അവ നൂതനമായ രീതിയിൽ പ്രയോഗിച്ചും വളർന്ന് വിശ്വപ്രസിദ്ധരായി തീർന്നു. അങ്ങിനെ കേരളത്തിനു പുറത്ത് തീയറ്റർ ഉപാസനയുമായി ജീവിച്ച് പ്രസിദ്ധരായവരിൽ അവസാന കണ്ണി ആയിരിക്കും ശ്രീ കോട്ടക്കൽ ശശിധരൻ. അദ്ദേഹത്തിന്റെ ആത്മകഥ ആണ് “പകർന്നാട്ടം”.
പുസ്തകത്തിന്റെ പ്രിന്റിങ്ങും ബൈന്റിങ്ങും അച്ചടി നിരത്തും എല്ലാം ഗംഭീരം തന്നെ എന്ന് പറയാതെ വയ്യ. അച്ചടിപ്പിശാച് വളരെ കുറവ്, ഇല്ല എന്ന് തന്നെ പറയാം. എനിക്ക് തോന്നുന്നത്, മറ്റൊരു കേരളീയ നൃത്ത/കഥകളി കലാകാരനും/കാരിയും ഇങ്ങനെ ആത്മകഥയായി എഴുതി ഇത്രനല്ല രീതിയിൽ പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ടാവുകയില്ല എന്നതാണ്. ചിലപ്പോൾ ഞാൻ കാണാത്തതും ആകാം.
കഥകളിക്കാരുടേയും അല്ലാതേയും ആത്മകഥകൾ വായിച്ചിട്ടുണ്ട്. അവയിൽ നിന്നും ഇത് വ്യത്യസ്തമായി നിൽക്കുന്നതിൽ പ്രധാനമായ ഒന്ന്, ഈ പുസ്തകത്തിന്റെ വലിപ്പം തന്നെ. രണ്ട് വാല്യങ്ങളിലായി ആയിരത്തോളം പേജുകൾ ഉണ്ട് ഈ പുസ്തകത്തിൽ! അദ്ദേഹത്തിന്റെ ബാല്യം മുതൽ ഷഷ്ടിപൂർത്തി ആഘോഷം വരെയുള്ള കാലയളവാണ് ആത്മകഥയിലെ പ്രതിപാദ്യം. മറ്റൊരു എടുത്തുപറയേണ്ടുന്ന കാര്യം അതാത് കാലത്തെ പ്രധാനസംഭവങ്ങൾ പുസ്തകത്തിൽ എടുത്ത് പറയുന്നു എന്നതാണ്. കൂടാതെ പോയ സ്ഥലങ്ങളിലെ വായിച്ച് അറിഞ്ഞ മറ്റ് ചരിത്ര സംഭവങ്ങളും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ചില നിരീക്ഷണങ്ങൾ കൗതുകകരമായി തോന്നി.
അദ്ദേഹം പറയുന്നു, ലെഫ്റ്റും റൈറ്റും കുഴക്കാറുണ്ട് എന്ന്. ആ ദിശകൾ എന്നേയും കുഴക്കാറുള്ളതാണല്ലൊ എന്നോർത്തപ്പോൾ എനിക്ക് കൗതുകം തോന്നി. അടിയന്താരവസ്ഥക്കാലത്തെ കുപ്രസിദ്ധമായ പോലീസ് മുറ “ഉഴിച്ചിൽ” പിന്നീട് കഥകളിയിൽ പ്രഹ്ലാദനെ പഠിപ്പിക്കുന്ന സമയത്ത് കാണിക്കാറുള്ളത് ശശിധരൻ ചൂണ്ടിക്കാണിച്ചപ്പോഴുമുണ്ടായി ഈ കൗതുകം. പ്രവാസിദുഃഖത്തെ പറ്റി പേജ് 210ലെഴുതിയത് വായിച്ചപ്പോളും, അഹോ, ഇതെനിക്കും ഉള്ളതാണല്ലൊ എന്ന് തോന്നീ. നഷ്ടസ്വപ്നങ്ങളുടെ ജീവിതകഥ എന്ന് ഈ ആത്മകഥയെ ചുരുക്കി പറയാം എന്ന് തോന്നും.
ഇക്കാലത്തെ എഴുത്തായ #me too ഹാഷ്ടാഗ് വെച്ച് എഴുതാവുന്ന ചില സംഭവങ്ങൾ ശ്രീ ശശിധരൻ വിവരിക്കുന്നുണ്ട്. അത് പോലെ തന്നെ, തന്റെ കഥകളി അഭ്യസനകാലത്തെ ശിക്ഷാവിധികളും മറ്റും അദ്ദേഹം പുനർവിചിന്തനം ചെയ്യുന്നുണ്ട്. ദർപ്പണയിൽ, ശ്രീ ചാത്തുണ്ണിപ്പണിക്കരുടെ ശൗര്യം, പഠിക്കാൻ വരുന്ന കുട്ടികൾക്ക് ദോഷമേ ഉണ്ടാക്കൂ, അത്തരം ശിക്ഷാനടപടികൾ വേണ്ടാ എന്ന് തന്നെ ശ്രീ ശശിധരൻ അസന്ദിഗ്ദ്ധമായി പറയുന്നു. മകന്റെ പ്രസവസമയത്ത് ആശുപത്രിയിലെ ചില നഴ്സുമാരുടെ കളിയാക്കൽ രീതി അരോചകം തന്നെ. എന്നാൽ ഇന്നും പലപ്പോഴും അത് നടക്കുന്നു എന്ന് പലരും ഇന്റർനെറ്റിൽ എഴുതിയത് വായിച്ചിട്ടുണ്ട് എന്നതും സത്യം തന്നെ. എതിർക്കപ്പെടേണ്ടത് തന്നെയാണവ.
കഥകളി ഒരു മുഴുനീള ദൃശ്യകലയാണെന്നും അത് ആവിഷ്കരിക്കുന്നതിലെ ദൃശ്യഭംഗി ആണ് പ്രധാനം എന്നും ശശിധരൻ പറയുന്നതിനോട് യോജിപ്പ് തോന്നി. ഏതാണ്ട് മുന്നൂറുവർഷം മാത്രം കാലപ്പഴക്കമേ ഇന്ന് കാണുന്ന കഥകളിക്ക് ഉള്ളൂ. എന്നാലതൊരു പ്രാചീന കലയാണെന്ന് മഹാകവി ടാഗോർ പറഞ്ഞതായും അതിനോട് യോജിക്കുന്ന ശശിധരനേയും ആണ് എനിക്ക് പുസ്തകം വായിച്ചപ്പോൾ കാണാൻ കഴിഞ്ഞത്. അതിനോടെനിക്ക് യോജിപ്പുമില്ല. എന്നാൽ ഭരതനാട്യം എന്ന ഇന്നത്തെ നൃത്തകലയെ പറ്റി അങ്ങനെ അല്ല പേജ് 194ൽ എഴുതിയിരിക്കുന്നത്. അത് ചരിത്രവായന തന്നെ. പേജ് 327ൽ ഗംഗാജലത്തിന്റെ ശുദ്ധീകരണ ശക്തിയെ പറ്റി എഴുതിയതിനോടൊന്നും എനിക്ക് യോജിക്കാൻ പറ്റില്ല.
ഇങ്ങനെ പേജ് നമ്പർ വെച്ച് എഴുതാനിരുന്നാൽ ഇത് തീരില്ല. അതിനാൽ പൊതുവായി ചിലത് പറയാം. ആദ്യം വോള്യത്തിൽ മണ്മറഞ്ഞ വെണ്മണി ഹരിദാസ് എന്ന പ്രസിദ്ധകഥകളി ഗായകനെ പറ്റി അദ്ദേഹം ധാരാളം പറയുന്നുണ്ട്. വെണ്മണി ഹരിദാസും ദർപ്പണയിൽ ശശിധരന്റെ കൂടെ ഉണ്ടായിരുന്നുവല്ലൊ. പിന്നീട് വെണ്മണി ഹരിദാസ് കേരളത്തിലേക്ക് തിരിച്ച് പോരികയും ശ്രീ ശശിധരൻ അഹമ്മദാബാദിൽ തന്നെ തുടരുകയും ചെയ്തു. രണ്ടാം വോള്യത്തിലായപ്പോഴേക്കും അത് ഇപ്പോഴത്തെ പ്രസിദ്ധ ഗായകൻ ശ്രീ കോട്ടക്കൽ മധുവിനെ പറ്റി ആയി. രണ്ടുപേരും എനിക്കിഷ്ടപ്പെട്ടവർ എന്ന നിലക്ക് അവരെ പറ്റി എഴുതുന്നത് വായിക്കാൻ രസമായിരുന്നു. വെണ്മണി ഹരിദാസിന്റെ മകൻ ശരത്തിന്റെ ചോറൂണിനു ചെന്നതും അന്ന് നടന്ന ബാണയുദ്ധം കഥകളിയിലേ ഹരിദാസിന്റെ പാട്ട് റിക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നതും എഴുതിയത് വായിച്ചപ്പോൾ, ആ റിക്കോർഡിങ്ങ്, ശ്രീ ശശിധരൻ, കഥകളിലോകത്തിനു സമർപ്പിക്കണം എന്ന് പറയാൻ എനിക്ക് തോന്നി. അങ്ങിനെ കയ്യിലുള്ള പഴയ ഓഡിയോ/വീഡിയൊ റിക്കോർഡുകൾ ഡിജിറ്റൈസ് ചെയ്ത് എല്ലാം പ്രസിദ്ധീകരിക്കണം എന്ന് ഒരു സാദാ കഥകളി കമ്പക്കാരൻ എന്ന നിലക്ക് ഞാൻ താൽപ്പര്യപ്പെടും.
ശശിയുടെ വായനയിലൂന്നിയും താൻ പഠിച്ച കഥകളി ശൈലിയിൽ ഊന്നിയും നടത്തുന്ന ചില നിരീക്ഷണങ്ങൾ കൗതുകങ്ങൾ തന്നെ ആണ്. “കോശസ്ഥിതി” എന്ന ഉപയോഗിച്ച് മറന്ന ഒരു പ്രയോഗം (കയ്യിലെ സാമ്പത്തികത്തിനെ പറ്റി സൂചിപ്പിക്കുന്ന) വായിച്ചപ്പോൾ, അയ്യോ ഇതൊക്കെ മറന്നതാണല്ലൊ എന്ന് ഞാൻ ഓർത്തു പോയി. പണ്ട് നാട്ടിൽ നടന്നിരുന്ന പരമ്പിട്ട കളിയരങ്ങുകളെ പറ്റിയും ഈ അടുത്ത കാലത്ത് ഞാൻ കൂടെ കണ്ട ആനമങ്ങാട് നളായനം അരങ്ങിനെ പറ്റിയും ശശിധരൻ എഴുതിയത് വായിച്ചപ്പോളും കൗതുകം തോന്നി. വളരെ പഴയതിനെ പറ്റി പറഞ്ഞപ്പോൾ ഓർമ്മയും നളായനത്തെ പറ്റി പറഞ്ഞപ്പോൾ ഞാൻ കൂടെ കണ്ടതാണല്ലൊ എന്നതും ആയിരുന്നു കൗതുകം. അവ ആസ്വാദനക്കുറിപ്പുകൾ എന്ന് പറയാൻ പറ്റില്ല എങ്കിലും ഓർമ്മക്കുറിപ്പുകൾ തന്നെ. അങ്ങിനെ പല അരങ്ങുകളെ പറ്റിയും ഉണ്ട്. നൊസ്റ്റാൾജിയ തോന്നും.
2012ൽ അന്തരിച്ച ഡേവിണ്ട് ബോളണ്ട് എന്ന ബ്രിട്ടീഷുകാരനുമായുള്ള സമ്പർക്കവും അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങളും നമ്മുടെ ഹൃദയത്തെ തൊടുന്നതാണ്. അദ്ദേഹത്തിന്റെ റിക്കോർഡിങ്ങ് ശേഖരം ശബ്ദരേഖ നൽകി സൂക്ഷിക്കാൻ സഹായിച്ച വിവരമൊക്കെ ആർക്കും അധികം അറിയാവുന്നതാകില്ല. (ഇപ്പോൾ അവ Rose Bruford College, UK യിൽ സൂക്ഷിച്ചിരിക്കുന്നു)
കോട്ടക്കൽ ക്ഷേത്രത്തിലെ വിശ്വംഭരനെ (പ്രതിഷ്ഠ) ഓർക്കുമ്പോൾ ശശിധരനു ഭക്തിയുടേതായ ഒരു നിഷ്കളങ്കത ഉണ്ട്. അത് മനസ്സിൽ തട്ടും. ശശിധരൻ പുസ്തകത്തിൽ കഥകളി ചെണ്ടയെ പറ്റി ധാരാളം പറയുന്നുണ്ടെങ്കിലും മദ്ദളം എന്ന വാദ്യത്തിനു കഥകളിയിൽ ഉള്ള സ്ഥാനത്തെ പറ്റി ഒന്നും പറഞ്ഞ് കണ്ടില്ല.
കഥകളി കേരളത്തിലും കേരളത്തിനു പുറത്തും ഉണ്ട്. രണ്ടും രണ്ട് രീതിയിലാണ് എന്ന് എനിക്ക് തോന്നാറുണ്ട്. കേരളത്തിലെ കഥകളിക്കാരൻ മറ്റ് നൃത്തരൂപങ്ങളും നാടകാദി അഭിനയവും അറിഞ്ഞിരിക്കുമെങ്കിലും കഥകളി അരങ്ങത്തല്ലാതെ അധികം പ്രത്യക്ഷപ്പെട്ട് കാണാറില്ല. എന്നാൽ മറുനാട്ടിലെ കഥകളിക്കാരനു വെറും കഥകളി അരങ്ങ് മാത്രമായാൽ ജീവിക്കാൻ സാധിക്കില്ല. മറുനാടൻ കഥകളിക്കാരൻ താൻ പഠിച്ച കഥകളിയ്ക്ക് പുറമെ മറ്റ് പല അഭിനയസങ്കേതങ്ങളും വശമാക്കുന്നുണ്ട്. അങ്ങനെ പഠിച്ചവർ പലതും തിരിച്ച് അവ കഥകളിയ്ക്ക് സംഭാവന ചെയ്യുന്നുമുണ്ട്. ഉദാഹരണം ശ്രീ കീഴ്പ്പടം കുമാരൻ നായർ തന്നെ. കോട്ടക്കൽ ശശിധരൻ കഥകളിയ്ക്കു നൽകിയ സംഭാവനകൾ അദ്ദേഹം മറുനാട്ടിൽ ആവിഷ്കരിച്ച നൃത്താവിഷ്കാരങ്ങൾ എല്ലാം കണ്ടതിനു ശേഷമേ വിലയിരുത്താൻ സാധിക്കുകയുള്ളൂ. അതിനു കാലാന്തരത്തിൽ സാധിക്കും എന്ന് വിശ്വസിക്കുന്നു.
ഭാഷ അറിയാതെ ശശിധരൻ മറ്റുള്ളവരുമായി സംവദിക്കുന്നതിനെ പറ്റി എഴുതിയത് വായിക്കുമ്പോൾ ഒക്കെ തന്നെ എനിക്ക് പ്രസിദ്ധമായ “സോർബ ദ ഗ്രീക്ക്” എന്ന നോവലിലെ ഡാൻസുകാരനായ സോർബയുടെ വരികൾ ഓർമ്മ വരും. അൽപ്പം ദീർഘമായ വരികൾ തന്നെ. Isadora Duncan തുടങ്ങി മറ്റ് പല നൃത്തവിദഗ്ധരുടേയും കഥ വായിക്കുമ്പോൾ എനിക്ക് തോന്നിയ വരികൾ തന്നെ അവ.
ചുരുക്കത്തിൽ എന്താണ് നൃത്തം? അത് ആത്മപ്രകാശനം തന്നെ എന്ന് ശ്രീ കോട്ടക്കൽ ശശിധരന്റെ ഈ ആത്മകഥ വായിച്ചപ്പോഴും തോന്നി. ജീവിതത്തിനേക്കാൾ വലിയ നൃത്തമേത്?
സോർബ ദ ഗ്രീക്കിലെ വരികൾ വേണ്ടവർക്ക് വായിക്കാം:
"Another time.... I was in Russia then... yes, I've been there,
too, for the mines again, copper this time, near Novo Rossisk ... I had
learnt five or six words of Russian, just enough for my work: no; yes;
bread; water; I love you; come; how much...
But I got friendly with a Russian, a thorough-going Bolshevik.
We went every evening to a tavern in the port. We knocked back a
good number of bottles of vodka, and that put us into high spirits.
Once we began to feel good we wanted to talk. He wanted to
tell me everything that had happened to him during the Russian
revolution, and I wanted to let him know what I had been up to....
We had got drunk together, you see, and had become
brothers.
"We had come to an arrangement as well as we could by
gestures. He was to speak first. As soon as I couldn't follow him, I
was to shout: 'Stop!' Then he'd get up and dance. D'you get me,
boss? He danced what he wanted to tell me. And I did the same.
Anything we couldn't say with our mouths we said with our feet, our
hands, our belly or with wild cries: Hi! Hi! Hop-la! Ho-heigh!
"The Russian began. How he had taken a rifle; how war had
spread; how they arrived in Novo Rossisk. When I couldn't follow any
more, I cried: 'Stop!' The Russian straight away bounded up and
away he went dancing! He danced like a madman. And I watched his
hands, his feet, his chest, his eyes, and I understood everything. How
they had entered Novo Rossisk; how they had looted shops; how
they had gone into houses and carried off the women. At first the
hussies cried and scratched their own faces with their nails and
scratched the men, too, but gradually they became tamed they shut
their eyes and yelped with pleasure. They were women, in fact....
"And then, after that, it was my turn. I only managed to get out
a few words--perhaps he was a bit dense and his brain didn't work
properly--the Russian shouted: 'Stop!' That's all I was waiting for.
I leapt up, pushed the chairs and tables away and began dancing.
Ah, my poor friend, men have sunk very low, the devil take
them!
They've let their bodies become mute and they only speak
with their mouths. But what d'you expect a mouth to say? What can it
tell you? If only you could have seen how the Russian listened to me
from head to foot, and how he followed everything! I danced my
misfortunes; my travels; how many times I'd been married; the trades
I'd learned--quarrier, miner, pedlar, potter, comitadji, santuri-player,
passa-tempo hawker, blacksmith, smuggler--how I'd been shoved
into prison; how I escaped; how I arrived in Russia....
"Even he, dense as he was, could understand everything,
everything. My feet and my hands spoke, so did my hair and my
clothes.
And a clasp-knife hanging from my waistband spoke, too.
When I had finished, the great blockhead hugged me in his arms; we
filled up our glasses with vodka once more; we wept and we laughed
in each other's arms. At daybreak we were pulled apart and went
staggering to our beds.
And in the evening we met again.
"Are you laughing? Don't you believe me, boss? You're saying
to yourself: Whatever are these yarns this Sinbad the Sailor is
spinning? Is it possible to talk by dancing? And yet I dare swear
that's how the gods and devils must talk to each other.
"But I can see you're sleepy. You're too delicate. You've no
stamina. Go on, go to sleep, and tomorrow we'll speak about this
again. I've a plan, a magnificent plan. I'll tell you about it tomorrow.
ഇതൊക്കെ പറഞ്ഞാലും ഒരു പുസ്തകം എന്ന നിലക്ക് വായനക്കാരനാണ് അത് വിലയിരുത്താനുള്ള അവകാശം. ആ നിലക്ക് ചിലലതുകൂടെ പറയാതെ വയ്യ.
എന്തിനു എഴുതണം എന്നതിനെ പറ്റി റിൽക്കേ പറയുന്നത്, “Go into yourself and test the deeps in which your life takes rise; at its source you will find the answer to the question whether you must create.” എന്നാണ്. കോട്ടക്കല്‍ ശശിധരന്‍ എഴുതിയ പകര്‍ന്നാട്ടം എന്ന ആത്മകഥയെ നോക്കിയാല്‍, ആ ആത്മകഥ എഴുതുവാന്‍ ശ്രീ ശശിധരനുണ്ടായ കാരണം, താന്‍ നാലാം ക്ലാസ്സ് വരെ ഔപചാരിക വിദ്യഭ്യാസം നേടിയിട്ടുള്ളൂ എന്നും പിന്നീട് കഥകളി, ഭരതനാട്യം, കൂടിയാട്ടം എന്നിവ പഠിച്ച് വിശ്വപ്രസിദ്ധവിദ്യാലയങ്ങളില്‍ പലതും വിസിറ്റിങ്ങ് പ്രൊഫസറായതും വലിയ പലതരത്തിലുള്ള ഡാന്‍സ് പ്രൊഡക്ഷനുകള്‍ നടത്തിയതും അവ ലോകത്ത് പല ഭാഗത്തും അവതരിപ്പിച്ച് പ്രശംസ നേടിയതും, ആയതുകൊണ്ട് ഔപചാരികമായ വിദ്യാഭ്യാസം മാത്രമല്ല ജീവിതത്തില്‍ വിജയിക്കാന്‍ ഉപാധി എന്ന് ഇനി വരുന്ന തലമുറയോട് ശ്രീ ശശിധരന്‍ പറഞ്ഞ് വെക്കുന്നു.
എന്തിനെഴുതണം എന്നത് പോലെ പ്രധാനമാണ് എങ്ങിനെ എഴുതണം എന്നതും. എഴുത്തില്‍ എഡിറ്റിങ്ങ് വേണം. അതിനൊരു പ്രൊഫഷണല്‍ എഡിറ്റര്‍ ഉണ്ടെങ്കില്‍ നന്ന്. അത് മലയാളത്തില്‍ ഇല്ല. പക്ഷെ അപ്പോള്‍ സ്വയം എഡിറ്റ് ചെയ്യാന്‍ തയ്യാറാകണം. ആ സമയം ഒരു സാധാരണ വായനക്കാരന്റെ വീക്ഷണകോണില്‍ നിന്ന് വേണം എഴുതാനും വിലയിരുത്താനും. എഡിറ്റിങ്ങിനെ പറ്റി ശ്രീ അഭിലാഷ് മേലേതിൽ എഴുതിയ കുറിപ്പ് ഇവിടെ വായിക്കാം.
ഈ പുസ്തകത്തിൽ ആവർത്തനവിരസത വല്ലാതെ വരുന്നുണ്ട്. യൂറോപ്യൻ റോഡുകളെ പറ്റി എഴുതിയതൊക്കെ (ഒരു ഉദാഹരണം മാത്രം) ഇന്നുള്ള വായനക്കാർ വായിച്ചാൽ അരോചകമായി തന്നെ തോന്നും. പല ഭാഗത്തും വരവു ചെലവുകണക്കുകൾ കാണുമ്പോൾ ഇത്രയൊക്കെ ഒരു വായനക്കാരനു അറിയേണ്ടതാണോ എന്ന് സന്ദേഹം വരും. അദ്ദേഹത്തിന്റെ ദൈനംദിന ഡയറിക്കുറിപ്പുകൾ വിസ്തരിച്ചാക്കി പുസ്തകരൂപത്തിൽ പുറത്തിറക്കിയതാണോ എന്നു ശങ്കിക്കുമാറുള്ള വിശദാംശങ്ങൾ എല്ലാം തന്നെ എഡിറ്റ് ചെയ്ത് ചുരുക്കേണ്ടതായിരുന്നു എന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം.
സുനിൽ ഏലംകുളം മുതുകുറുശ്ശി
05-ജൂലൈ-2019
06 ഡിസംബർ 2018
വീരഭദ്രം - കഥകളി നടൻ പരിയാനംപറ്റ ദിവാകരന്റെ അരങ്ങും ജീവിതവും
വീരഭദ്രം
കഥകളി നടൻ പരിയാനംപറ്റ ദിവാകരന്റെ അരങ്ങും ജീവിതവും
എഴുത്തുകാരൻ: പി. എം ദിവാകരൻ.
പ്രസിദ്ധീകരണം: പാഠശാല, ആറങ്ങോട്ടുകര. കൊല്ലം:2018
136 പേജുകൾ.
വില: 170.00 രൂപ
പരിയാനമ്പറ്റ ദിവാകരൻ 1955ൽ ജനിച്ച് 2017ൽ അന്തരിച്ചു. അദ്ദേഹം പണ്ട് കാലത്തെ പ്രസിദ്ധനായ ഇന്ദ്രജാലക്കാരനും നടനും മേക്കപ്പ് ആർട്ടിസ്റ്റും നാടകനടനും ഒക്കെ ആയിരുന്ന ശ്രീ പരിയാനമ്പറ്റ കുഞ്ചുണ്ണി നമ്പൂതിരിപ്പാടിന്റെ മകൻ ആണ്. അമ്മാമൻ പ്രസിദ്ധനായ കരകൗശലവിദഗ്ധൻ ചൊവ്വൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും. പ്രസിദ്ധനായ ചുവന്നതാടിക്കാരൻ ആയിരുന്നു പരിയാനമ്പറ്റ ദിവാകരൻ.
കെ. പി. എസ് മേനോന്റെ കഥകളിരംഗം എന്ന പുസ്തകത്തിൽ ഒരു കാലത്ത് ആദ്യവസാനമായ വേഷം കെട്ടി പേരെടുക്കുക എന്ന് പറഞ്ഞാൽ ബാലി (ചുവന്നതാടി തന്നെ) ആയിരുന്നു എന്ന് പറയുന്നുണ്ട്. ബാലി ഓതിക്കൻ എന്ന പ്രസിദ്ധനായ നടനെ പറ്റിയും ഒപ്പം സുഗ്രീവൻ കെട്ടുന്ന കാർത്ത്യായനി എന്ന സ്ത്രീയെ പറ്റിയും പറയുന്നുണ്ട്. കെ. പി. എസ് മേനോന്റെ പ്രസ്തുത പുസ്തകം തയ്യാറാക്കിയത്, അന്നുണ്ടായിരുന്ന പലർക്കും കത്തെഴുതിയും നിലവിൽ കേട്ടറിഞ്ഞ കഥകളും ഒക്കെ വെച്ചാണെന്ന് അദ്ദേഹം ആമുഖത്തിൽ പറയുന്നുണ്ട്. ഇന്ന് കാലം മാറി, അതുകൊണ്ട് തന്നെ പല പ്രസിദ്ധരുടേയും അരങ്ങുകൾ നമുക്ക് നേരിട്ടല്ലെങ്കിലും വീഡിയോവിൽ കൂടെ കാണാം, ലൈവ് ആയി ഇന്റർനെറ്റിലൂടെയും കാണാം. (ഇതെഴുതുമ്പൊൾ ഞാൻ ദുബായിൽ നടക്കുന്ന തോരണയുദ്ധം കഥകളി ലൈവ് ആയി നെറ്റിലൂടെ കാണുന്നു!) അങ്ങനെ നേരിട്ട് നമുക്ക് അവരുടെ അഭിനയപാടവത്തെയും പ്രത്യേകതകളെയും അറിയാൻ പറ്റും. പരിയാനമ്പറ്റ ദിവാകരന്റെ ചില വീഡിയോസ് യൂറ്റ്യൂബിൽ കിട്ടും. ഞാൻ തന്നെ അപ്ലോഡ് ചെയ്തതും കിട്ടും.
പറഞ്ഞ് വന്നത് ഒരു അഭിനേതാവിന്റെ ജീവിതവും കലയെ പറ്റിയുള്ള, സമൂഹത്തിനെ പറ്റിയുള്ള ഉൾക്കാഴ്ചയും ഒന്നും ഇത്തരം വീഡിയോകളിൽ നിന്ന് മാത്രമായി കിട്ടില്ല. അതിനു നേരിട്ടു അവരുടെ പരിസരത്ത് ഇറങ്ങി ചെന്ന് അന്വേഷിച്ച് കണ്ടെത്തണം. അത്തരം ഒരു സംരഭം ആണ് പി.എം ദിവാകരൻ ഇവിടെ നിർവഹിച്ചിരിക്കുന്നത്. പൂർണ്ണമായ വിജയം എന്നൊന്നില്ലെങ്കിലും കുറച്ചൊക്കെ ഗ്രന്ഥകർത്താവ് ചെയ്തിട്ടുണ്ട്. (ഗ്രന്ഥകർത്താവിന്റെ പേരും ദിവാകരൻ, ആരെ പറ്റി അദ്ദേഹം എഴുതുന്നുവൊ ആ നടന്റെ പേരും ദിവാകരൻ എന്നത് കൺഫ്യൂഷൻ ഇത് വായിക്കുന്നവർക്ക് ഉണ്ടാകാം. എന്നാൽ ഗ്രന്ഥം വായിക്കുന്നവർക്ക് ഉണ്ടാകില്ല.)
എനിക്ക് അനവധി കഥകളി അരങ്ങുകൾ കണ്ട് ശീലം ഉണ്ട് എന്ന് അവകാശപ്പെടാൻ ഒന്നും ഇല്ലാ. എന്നിരുന്നാലും ഇപ്പോഴും എനിക്ക് ഇഷ്ടവും കാണാൻ മോഹിക്കുന്നതും കഥകളി തന്നെ ആണ്. പരിയാനമ്പറ്റ ദിവാകരന്റെ വേഷങ്ങൾ കണ്ട ഓർമ്മ ചെറുതായി ഉണ്ട്. വ്യക്തിപരമായി സംസാരിച്ചിരുന്നതും എല്ലാം ഓർമ്മ ഉണ്ട്. ചുവന്നതാടി എന്നവേഷം ഒരു കോമാളി ആയിട്ടാണ് ഇന്നത്തെ കഥകളിയിൽ. അതിൽ മാറ്റം പരിയാനമ്പറ്റ ദിവാകരന്റെ വേഷം കാണുമ്പോൾ അറിയാം. ഏറ്റവും മുദ്ര ചെയ്യുന്ന രീതിയിലാണ് അറിയുക എന്ന് ഞാൻ പറയും.
ഒരു പുസ്തകത്തിൽ ഒരു നടനെ എങ്ങനെ രേഖപ്പെടുത്താം എന്നതിനു എഴുത്തിന്റേതായ പരിമിതികൾ ഉണ്ട്. നടൻ നടിക്കുന്ന നാട്യത്തിന്റെ, നമ്മൾ കാണുന്ന അനുഭവം എഴുതിവെക്കാനേ പറ്റൂ. അപ്പോൾ അത് എഴുതുന്ന ആളുടെ ആയി മാറുകയും ചെയ്യും. ആയതിനാൽ ഇവിടെ പി.എം ദിവാകരൻ ചെയ്ത രീതി ശരി തന്നെ. അത് പലരോടും വിവിധമേഘലകളിൽ ഉള്ള പലരോടും ചോദിച്ച് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി വെക്കുകയാണ്. അത് എഴുത്തു രീതിയിൽ ശരി തന്നെ എന്ന് എനിക്ക് തോന്നുന്നു.
ഇവിടെ എഴുത്തുകാരൻ, നടൻ പഠിച്ച വിദ്യാലയങ്ങളിൽ നിന്നുള്ളവർ, നടന്റെ ജീവിതപരിസരത്ത് നിന്നുള്ളവർ, നടന്റെ ഒപ്പം അരങ്ങ് പങ്കിട്ടവർ, കലാസ്വാദകർ, കലാവിമർശകർ എന്നിവരോടെല്ലാം അന്വേഷിച്ച് അവരുടെ മൗലികമായ അഭിപ്രായങ്ങൾ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആയതിനാൽ അത് ശരി തന്നെ.
പുസ്തകത്തിന്റെ ഉള്ളടക്കം കൂടുതൽ അറിയണമെങ്കിൽ അത് വായിക്കുക തന്നെ വേണം. ആറങ്ങോട്ടുകര പാഠശാല ഒരു പ്രസിദ്ധീകരണ സമിതി ഒന്നും അല്ല. അവർ എന്നാലും പുസ്തകങ്ങൾ ഇറക്കുന്നുണ്ട്. അവർ കൃഷി, കല എന്നിത്യാദികളിൽ എല്ലാം സജീവമായി ഇടപെടുന്നവർ തന്നെ ആണ്. പരിയാനമ്പറ്റ ദിവാകരനും അങ്ങനെ വെറും കഥകളിക്കാരൻ അല്ലാ. അദ്ദേഹം സമൂഹത്തിൽ കാര്യമായി തന്നെക്കൊണ്ട് പറ്റുന്ന പോലെ ഇടപെട്ടിരുന്നു എന്നത് പുസ്തകം വായിച്ചാൽ മനസ്സിലാകും.
27 ജൂലൈ 2018
Ajitha harE! jaya maadhava... meaning
മുരിങ്ങൂർ ശങ്കരൻ പോറ്റി എഴുതിയ ആട്ടക്കഥ ആണ് കുചേലവൃത്തം.
ഭക്തിപ്രധാനമായ ഈ ആട്ടക്കഥയിലെ പ്രസിദ്ധമായ ഒരു പദം ആണ് അജിതാ ഹരേ.. എന്നു തുടങ്ങുന്ന പദം.
ഈ കഥയെ പറ്റി കൂടുതൽ ഇവിടെ വായിക്കാം. കഥമുഴുവനും വായിക്കാം
http://www.kathakali.info/ml/stories/kuchelavrutham
അജിതഹരേ! ജയ മാധവ! വിഷ്ണോ! അജമുഖദേവനത!
വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം
പലദിനമായി ഞാനും ബലഭദ്രാനുജാ ! നിന്നെ
നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീലനീരദവർണ്ണ! മൃദുല (ലളിത -എന്ന് പാഠഭേദം) കമലരുചിരനയന! നൃഹരേ!
അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും
പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം
ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ
ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ
മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ
വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം
യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന
മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന !
ajithaharE! jaya maadhava! vishNO! ajamukhadEvanatha!
vijaya saarathhE ! saadhu dvijanonnu parrayunnu
sujana sam_gamamEtam sukRthanivaha sulabhamathanu niyatham
paladinamaayi njaanum balabhadraanujaa ! ninne
nalamoTu kaaNmathinnu kaLiyallE ruchikkunnu
kaalavishamam koNTu kaamam saadhichchathillE
neelaneeradavarNNa! mRdula (laLitha -enn~ paaThabhEdam) kamalaruchiranayana! nRharE!
adyaapi bhaval_kRpaa vidyOthamaanamaakum
paadyaadi Elppathinnu bhaagyamuNTaaka moolam
chaidyaarE ! janmaphalamidvijanenthu vENToo
hRdyam thaavaka vRththam mozhikilulayumuragapathiyumadhunaa
mEdura bhakthiyuLLa maadRSaam sukhamenyE
vaadamillahO duHkham baadhikkayilla noonam
yaadavaadhipaa ! ninne hRdichinthaa nidaanEna
mOdam mE vaLarunnu karuNa varaNamaruNasahajakEthana !
അജിത=ആരാലും ജയിക്കാൻ പറ്റാത്തവൻ
ഹരരേ, ഹരി=വിഷ്ണു സംബോധനയാണിത്
ജയ=ജയിക്കുക
മാധവ! വിഷ്ണോ!=ഇതും സംബോധന ആണ്
അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയദേവന്മാരാൽ
നത=നമിക്കപ്പെട്ടവൻ ആരാധിക്കപ്പെടുന്നവൻ, സംബോധന തന്നെ.
വിജയ സാരഥേ= ഇതു സംബോധനതന്നെ. വിജയൻ, അർജ്ജുനൻ. പണ്ട് മഹാഭാരതയുദ്ധത്തിൽ അർജ്ജുനന്റെ തേർ തളിക്കുന്ന സാരഥി ആയിരുന്നു കൃഷ്ണൻ
സാധു ദ്വിജനൊന്നു പറയുന്നു=മാഹാസാധുവായ ഈ ബ്രാഹ്മണൻ ഒന്ന് പറയട്ടെ.
സുജന സംഗമം=നല്ലവരായ ജനങ്ങളുമായുള്ള കൂടിച്ചേരൽ
സുകൃതനിവഹം=സുകൃതം നൽകുന്നതാണ്
സുലഭമതനു നിയതം=ധാരാളം കിട്ടുന്നത ല്ല തീർച്ച
പലദിനമായി ഞാനും=കുറെ ദിവസമായി ഞാനും
ബലഭദ്രാനുജാ=ബലഭദ്രരുറ്റെ അനിയാ നിന്നെ
നലമൊടു കാണ്മതിന്നു=നന്നായി ഒന്ന് കാണുവാൻ
കളിയല്ലെ രുചിക്കുന്നു=തമാശയല്ല വിചാരിക്കുന്നു
കാലവിഷമംകൊണ്ട് =കാലത്തിന്റെ വിഷമം അഥവാ ഓരോരോ തടസ്സങ്ങൾ കൊണ്ട്
കാമം സാധിച്ചതില്ലേ=എന്റെ ഇഷ്ടം (അങ്ങയെ വന്ന് കാണുവാനായുള്ള) സാധിച്ചില്ലാ
നീല നീരദവർണ്ണ=നീലമേഘങ്ങളുടെ നിറമുള്ളവനെ (നീരദം-മേഘം, നീലം=കറുപ്പ് എന്നും അർത്ഥമുണ്ട്)
മൃദുല കമലരുചിരനയന=മൃദുലമായ താമരയുടെ ഇതളിനെ പോലെ ഉള്ള കണ്ണുകൾ ഉള്ളവനെ
നൃഹരേ=സിംഹരൂപം ധരിച്ചവനെ, പണ്ട് നരസിംഹരൂപം അവതാരം ഓർത്തുകൊണ്ട്.
അദ്യാപി=ഇപ്പോൾ
ഭവൽ കൃപാ=അങ്ങയുടെ കൃപകൊണ്ട്
വിദ്യോതമാനമാകും=പ്രകാശപൂരിതമായ
പാദ്യാദി=പദരേണുക്കൾ,കൃഷ്ണന്റെ കാല്പാദങ്ങൾ പതിഞ്ഞ മൺപൊടികൾ
ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള ഭാഗ്യം ഉണ്ടായ കാരണം
ചൈദ്യാരേ=ചേദിരാജാവിന്റെ ശത്രുവേ.. ശിശുപാലന്റെ ശത്രു
ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ നല്ലവശം ആണിത് എന്നല്ലാതെ ഈ ബ്രാഹ്മണൻ എന്താ പറയുക!
ഹൃദ്യം താവക വൃത്തം=അങ്ങയുടെ വാർത്തകൾ എന്റെ ഹൃദയത്തിനു ഏറ്റവും ഇഷ്ടമുള്ളതാണ്.
മൊഴികിലുലയും ഉരഗ പതിയും അധുനാ= ആ വാർത്തകൾ പറഞ്ഞാൽ അനന്തൻ പോലും ഇളകും
മേദുരഭക്തിയുള്ള=ഏറ്റവും ഭക്തിയുള്ള
മാദൃശാം=എന്നെ പോലെ ഉള്ളവർക്ക്
സുഖമന്യേ=സുഖം അല്ലാതെ, സുഖം കൂടാതെ (ദുഃഖം വരില്ലാ എന്ന് വ്യഗ്യം)
വാദമില്ലഹോ=അതിൽ വാദിക്കാൻ ഇല്ലാ.
ദുഃഖം ബാധിക്കാ ഇല്ല നൂനം=ദുഃഖം ഒട്ടും വരില്ല
യാദവാധിപ=യാദവന്മാരുടെ നേതാവേ
നിന്ന് ഹൃദി ചിന്താ നിദാനേന=നിന്നെ എപ്പോഴും മനസ്സിൽ വിചാരിച്ചിരുന്നാൽ
മോദം മേ വളരന്നു=എനിക്ക് സന്തോഷം വലുതാകുന്നു
കരുണ വരണമരുണസഹജകേതന=(എന്നിൽ) കരുണ ഉണ്ടാകണം അല്ലയോ അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനെ.
കുചേലവൃത്തം മുഴുവൻ അർത്ഥം എഴുതണം എന്നുണ്ട്. പക്ഷെ…
ഭക്തിപ്രധാനമായ ഈ ആട്ടക്കഥയിലെ പ്രസിദ്ധമായ ഒരു പദം ആണ് അജിതാ ഹരേ.. എന്നു തുടങ്ങുന്ന പദം.
http://www.kathakali.info/ml/stories/kuchelavrutham
അജിതഹരേ! ജയ മാധവ! വിഷ്ണോ! അജമുഖദേവനത!
വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം
പലദിനമായി ഞാനും ബലഭദ്രാനുജാ ! നിന്നെ
നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീലനീരദവർണ്ണ! മൃദുല (ലളിത -എന്ന് പാഠഭേദം) കമലരുചിരനയന! നൃഹരേ!
അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും
പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം
ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ
ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ
മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ
വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം
യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന
മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന !
ajithaharE! jaya maadhava! vishNO! ajamukhadEvanatha!
vijaya saarathhE ! saadhu dvijanonnu parrayunnu
sujana sam_gamamEtam sukRthanivaha sulabhamathanu niyatham
paladinamaayi njaanum balabhadraanujaa ! ninne
nalamoTu kaaNmathinnu kaLiyallE ruchikkunnu
kaalavishamam koNTu kaamam saadhichchathillE
neelaneeradavarNNa! mRdula (laLitha -enn~ paaThabhEdam) kamalaruchiranayana! nRharE!
adyaapi bhaval_kRpaa vidyOthamaanamaakum
paadyaadi Elppathinnu bhaagyamuNTaaka moolam
chaidyaarE ! janmaphalamidvijanenthu vENToo
hRdyam thaavaka vRththam mozhikilulayumuragapathiyumadhunaa
mEdura bhakthiyuLLa maadRSaam sukhamenyE
vaadamillahO duHkham baadhikkayilla noonam
yaadavaadhipaa ! ninne hRdichinthaa nidaanEna
mOdam mE vaLarunnu karuNa varaNamaruNasahajakEthana !
അജിത=ആരാലും ജയിക്കാൻ പറ്റാത്തവൻ
ഹരരേ, ഹരി=വിഷ്ണു സംബോധനയാണിത്
ജയ=ജയിക്കുക
മാധവ! വിഷ്ണോ!=ഇതും സംബോധന ആണ്
അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയദേവന്മാരാൽ
നത=നമിക്കപ്പെട്ടവൻ ആരാധിക്കപ്പെടുന്നവൻ, സംബോധന തന്നെ.
വിജയ സാരഥേ= ഇതു സംബോധനതന്നെ. വിജയൻ, അർജ്ജുനൻ. പണ്ട് മഹാഭാരതയുദ്ധത്തിൽ അർജ്ജുനന്റെ തേർ തളിക്കുന്ന സാരഥി ആയിരുന്നു കൃഷ്ണൻ
സാധു ദ്വിജനൊന്നു പറയുന്നു=മാഹാസാധുവായ ഈ ബ്രാഹ്മണൻ ഒന്ന് പറയട്ടെ.
സുജന സംഗമം=നല്ലവരായ ജനങ്ങളുമായുള്ള കൂടിച്ചേരൽ
സുകൃതനിവഹം=സുകൃതം നൽകുന്നതാണ്
സുലഭമതനു നിയതം=ധാരാളം കിട്ടുന്നത ല്ല തീർച്ച
പലദിനമായി ഞാനും=കുറെ ദിവസമായി ഞാനും
ബലഭദ്രാനുജാ=ബലഭദ്രരുറ്റെ അനിയാ നിന്നെ
നലമൊടു കാണ്മതിന്നു=നന്നായി ഒന്ന് കാണുവാൻ
കളിയല്ലെ രുചിക്കുന്നു=തമാശയല്ല വിചാരിക്കുന്നു
കാലവിഷമംകൊണ്ട് =കാലത്തിന്റെ വിഷമം അഥവാ ഓരോരോ തടസ്സങ്ങൾ കൊണ്ട്
കാമം സാധിച്ചതില്ലേ=എന്റെ ഇഷ്ടം (അങ്ങയെ വന്ന് കാണുവാനായുള്ള) സാധിച്ചില്ലാ
നീല നീരദവർണ്ണ=നീലമേഘങ്ങളുടെ നിറമുള്ളവനെ (നീരദം-മേഘം, നീലം=കറുപ്പ് എന്നും അർത്ഥമുണ്ട്)
മൃദുല കമലരുചിരനയന=മൃദുലമായ താമരയുടെ ഇതളിനെ പോലെ ഉള്ള കണ്ണുകൾ ഉള്ളവനെ
നൃഹരേ=സിംഹരൂപം ധരിച്ചവനെ, പണ്ട് നരസിംഹരൂപം അവതാരം ഓർത്തുകൊണ്ട്.
അദ്യാപി=ഇപ്പോൾ
ഭവൽ കൃപാ=അങ്ങയുടെ കൃപകൊണ്ട്
വിദ്യോതമാനമാകും=പ്രകാശപൂരിതമായ
പാദ്യാദി=പദരേണുക്കൾ,കൃഷ്ണന്റെ കാല്പാദങ്ങൾ പതിഞ്ഞ മൺപൊടികൾ
ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള ഭാഗ്യം ഉണ്ടായ കാരണം
ചൈദ്യാരേ=ചേദിരാജാവിന്റെ ശത്രുവേ.. ശിശുപാലന്റെ ശത്രു
ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ നല്ലവശം ആണിത് എന്നല്ലാതെ ഈ ബ്രാഹ്മണൻ എന്താ പറയുക!
ഹൃദ്യം താവക വൃത്തം=അങ്ങയുടെ വാർത്തകൾ എന്റെ ഹൃദയത്തിനു ഏറ്റവും ഇഷ്ടമുള്ളതാണ്.
മൊഴികിലുലയും ഉരഗ പതിയും അധുനാ= ആ വാർത്തകൾ പറഞ്ഞാൽ അനന്തൻ പോലും ഇളകും
മേദുരഭക്തിയുള്ള=ഏറ്റവും ഭക്തിയുള്ള
മാദൃശാം=എന്നെ പോലെ ഉള്ളവർക്ക്
സുഖമന്യേ=സുഖം അല്ലാതെ, സുഖം കൂടാതെ (ദുഃഖം വരില്ലാ എന്ന് വ്യഗ്യം)
വാദമില്ലഹോ=അതിൽ വാദിക്കാൻ ഇല്ലാ.
ദുഃഖം ബാധിക്കാ ഇല്ല നൂനം=ദുഃഖം ഒട്ടും വരില്ല
യാദവാധിപ=യാദവന്മാരുടെ നേതാവേ
നിന്ന് ഹൃദി ചിന്താ നിദാനേന=നിന്നെ എപ്പോഴും മനസ്സിൽ വിചാരിച്ചിരുന്നാൽ
മോദം മേ വളരന്നു=എനിക്ക് സന്തോഷം വലുതാകുന്നു
കരുണ വരണമരുണസഹജകേതന=(എന്നിൽ) കരുണ ഉണ്ടാകണം അല്ലയോ അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനെ.
കുചേലവൃത്തം മുഴുവൻ അർത്ഥം എഴുതണം എന്നുണ്ട്. പക്ഷെ…
12 ഫെബ്രുവരി 2018
റിയാദ് കഥകളി
സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് സ്വയം നുള്ളിനോക്കിക്കൊണ്ട് ഇരിക്കുന്ന ഒരു അവസ്ഥയിലൂടെ ആണ് ഞാനിപ്പൊ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒന്ന് നുള്ളട്ടെ നിയ്ക്ക് വേദനിയ്ക്കുമോ എന്നറിയാലൊ..
ഒരുപാടു കാലമായല്ലൊ ഞാൻ ഇവിടെ. ഞങ്ങൾ ഒരുപാട് യത്നിച്ചതാ കഥകളി ഇവിടെ ഈ മണ്ണിൽ ഒന്നു കാണാൻ. ഇതുവരെ ഫലിച്ചില്ല. ദേ ഇപ്പോൾ കഴിഞ്ഞ രണ്ട് ദിവസം കൃത്യമായി ഫെബ്രുവരി 8,9 2018 തീയ്യതികളിൽ ആ സ്വപ്നം യാഥാർത്ഥ്യമായി!
ജനദ്രിയ ഉത്സവം എന്ന് പറഞ്ഞാൽ സൗദി അറേബ്യയുടെ ദേശീയ ഉത്സവമായി കൊണ്ടാടാൻ തുടങ്ങീട്ട് കൊല്ലങ്ങൾ ആയി. പലപ്രാവശ്യം ഞാൻ പോയി കണ്ടിരിക്കുന്നു. എല്ലാ കൊല്ലവും ഫെബ്രുവരിയിൽ ആണ് ഈ ഉത്സവം. ഓരോകൊല്ലവും ഓരോ രാജ്യങ്ങൾ പ്രത്യേക അതിഥികൾ ആകാറുണ്ട്. ഇക്കൊല്ലം ഇന്ത്യ എന്ന എന്റെ രാജ്യമാണ് പ്രത്യേക അതിഥി. എന്റെ ഭാഗ്യം!. ആയതുകൊണ്ട് ഇക്കൊല്ലം എനിക്ക് കഥകളി സൗദി അറേബ്യയുടെ മണ്ണിൽ ഇരുന്നു കാണാനുണ്ടായ ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാനായി!
ഇക്കൊല്ലത്തെ ജനദ്രിയ ഉത്സവത്തിനു ഇന്ത്യയാണു അതിഥി എന്ന് ഞാൻ അറിഞ്ഞത് പത്രങ്ങളിലൂടെ ആണ്. ആ വാർത്തയിൽ സാംസ്കാരികമായ വിനിമയത്തിൽ ഇന്ത്യയിലെ മറ്റ് കലകളും കഥകളിയും ഉണ്ടാകും എന്നറിഞ്ഞപ്പൊൾ മുതൽ, കഥകളി കലാകാരന്മാർ ആരൊക്കെ വരുന്നു എന്ന് ഞാൻ എന്റെ ചെറിയ നെറ്റ്‌വർക്കിലൂടെ അന്വേഷിച്ചിരുന്നു. അപ്പൊൾ ചോദിക്കുന്നവർ ഒക്കെ ങ്ഹേ സൗദിയിലേക്കോ? അറിയില്ലാ എന്നേ മറുപടി കിട്ടിയിരുന്നുള്ളൂ.
അങ്ങനെ ഇളിഭ്യനും വിഷണ്ണനുമായി ഇരിക്കുമ്പൊൾ ആണ് എനിക്ക് ഫേസ്ബുക്കിലൂടെ എന്റെ അനിയന്റെ ഒരു വോയ്സ് മെസേജ് വരുന്നത്. അത് കേട്ടപ്പൊൾ സമാധാനായി പിന്നെ ആരൊക്കെ എന്തൊക്കെ എന്ന് അന്വേഷിച്ചു. ഒപ്പം തന്നെ സുദീപ് പിഷാരോടി സദനം സുരേഷ് വരുന്നുണ്ട് എന്നും പറഞ്ഞു.
ഇന്റർനാഷണൻ സെന്റർ ഫോർ കഥകളി, ഡെൽഹിയിലെ കലാകാരന്മാർക്കൊപ്പം രണ്ട് മൂന്നു പേർ നാട്ടിൽ നിന്നും അണ് സൗദിയിൽ കഥകളി ആദ്യമായി അവതരിപ്പിക്കാൻ വന്നത്. ജനദ്രിയ ഫെസ്റ്റിവലിൽ പൊതുജനങ്ങൾക്ക് പ്രവേശനാനുമതി കൊടുത്ത ആദ്യദിവസം അതായത് ഫെബ്രുവരി 8നു രണ്ടാം ദിവസം ഒമ്പതിനും ആണ് കഥകളി അവതരണം ഉണ്ടായത്. പിന്നീടുള്ള ദിവസങ്ങളിൽ ഇന്ത്യയിലെ മറ്റ് കലകളും നമ്മുടെ കളരിപ്പയറ്റും ഒക്കെ ഉണ്ട്. സമയം വൈകുന്നേരം ആറുമുതൽ ഏഴുവരേയും പിന്നെ എട്ടുമുതൽ ഒമ്പത് വരേയും ആയി രണ്ട് ടൈം സ്ലോട്ടുകൾ ആയിരുന്നു. തുടർച്ചയില്ലാത്തതിനു കാരണം അതിനിടയ്ക്ക് വരുന്ന ഇഷ പ്രെയർ ആണ്. ജനദ്രിയ ഉത്സവം ആദ്യത്തെ നാലുദിവസം, അതായത് ഫെബ്രുവരി 11 വരെ ആണുങ്ങൾക്ക് മാത്രവും പിന്നെ 12 മുതൽ 24 വരെ കുടുംബങ്ങൾക്കും സന്ദർശിക്കാൻ ആണ് അനുമതി ഉള്ളത്. അതായത് കഥകളി ആണുങ്ങളേ കണ്ടുള്ളൂ എന്നതാണ് വാസ്തവം. ആദ്യ ദിവസം കുറച്ചു സ്ത്രീജനങ്ങളും കുട്ടികളും ഉണ്ടായിരുന്നു.
ആദ്യദിവസം പറശ്ശിനിക്കടവ് മനോജിന്റെ മദ്ദളകേളിയോടെ കളി ആരംഭിച്ചു. അതിനു മുന്നേ പാട്ടുകാരും മേളക്കാരും മാത്രമായി ഒരു വാദ്യമഞ്ജരി പോലെ രണ്ട് ദിവസവും ഉണ്ടായി. അതൊക്കെ കാണികൾ ആയ അറബ് വംശജർ, സന്ദർശകരായി ജി സി സി രാജ്യങ്ങളിൽ നിന്ന് പലരും വരാറുണ്ട് ഈ ഉത്സവത്തിനു, നന്നായി ആസ്വദിച്ചു. സൗദികളും ധാരാളം ആസ്വദിച്ചു. പ്രത്യേകിച്ച് രാഗം പാടുമ്പൊൾ ഒക്കെ നല്ല കയ്യടി ആയിരുന്നു.
ഈ ഉത്സവത്തിനു ഉത്സവപ്പറമ്പിൽ അവിടെ ഇവിടെ ആയി സൗദി ഡാൻസുകൾ അടക്കം പലവേദികളിലും പലസ്ഥലങ്ങളിലെ പവലിയനുകളിലും ആയി പല പല പരിപാടികൾ നടന്നുകൊണ്ടിരിക്കും. കാണികൾ ഇരുന്ന് ഒരു പരിപാടി കാണുന്നത് നന്നേ കമ്മി ആകും. എല്ലാവരും നടന്നു, ഒരു സ്ഥലത്തും നിൽക്കാതെ, കാണുകയാണ് പതിവ്. എന്നാൽ നമ്മുടെ കഥകളിയ്ക്ക് പലരും വേദിയ്ക്ക് മുന്നിൽ നിന്ന് തന്നെ കളി കണ്ടു കയ്യടിച്ചു ആരവത്തോടെ പ്രോത്സാഹിപ്പിച്ചു.
കഥകളി കാണാൻ ഇന്ത്യക്കാരായിട്ട് ഇന്ത്യൻ എംബസി അംബാസഡർ അടക്കം ഞങ്ങൾ കുറച്ച് ഇന്ത്യക്കാരേ ഉണ്ടായിരുന്നുള്ളൂ എന്നത് മറ്റൊരു വാസ്തവം.
വാദ്യമഞ്ജരി കഴിഞ്ഞ് ചുവന്നാടിയും സ്ത്രീയും കൃഷ്ണമുടിയും ചേർന്ന് ഒരു പുറപ്പാട് ആണ് നടന്നത്. സംഗതി കളിവിളക്ക് ഇല്ലാതെയും. ആരാണ് ഇങ്ങനെ ഇതു വേണ്ടാ അതുവേണ്ടാ എന്ന് നിശ്ചയിക്കുന്നത് എന്ന് എനിക്കറിയില്ല. ഇത് പ്രത്യേകിച്ചും ഗവണ്മെന്റുകൾ തമ്മിലുള്ള ഔദ്യോഗികമായ സാംസ്കാരിക വിനിമയം ആയതിനാൽ അനാവശ്യമായ റെസ്റ്റ്രിക്ഷൻസ് എന്ന് എനിക്ക് തോന്നി.അണിയറയിൽ ചെറിയ വിളക്ക് കത്തിച്ചുവെച്ചിരുന്നു എന്നത് ശ്രദ്ധേയം.
പുറപ്പാടിനു ശേഷം പരിപാഹി മുതൽ ദുശ്ശാസനവധം വരെ ദുര്യോധനവധം ആട്ടക്കഥ അരങ്ങേറി. ദുശ്ശാസനനെ കൊന്ന് കൊടൽമാല ചോര ഇല്ലാതെ കൊടൽമാലയും ഇല്ലാതെ, വലിച്ച് ചോരകുടിച്ചു എന്ന് കാണിച്ച്, അൽപ്പം ചോര ചുണ്ടിൽ മാത്രം പുരട്ടി, പാഞ്ചാലിയുടെ മുടി കെട്ടിക്കൊടുത്തു. അതിനൊക്കെ ഭയങ്കര കയ്യടി ആയിരുന്നു.
കൃഷ്ണൻ ആയി കലാമണ്ഡലം ആർ അനിൽകുമാർ, പാഞ്ചാലി ആയി കലാമണ്ഡലം വിവേക്, കത്തി വേഷം സദനം സുരേഷ്, താടി കലാഭാരതി കല്യാണകൃഷ്ണൻ, രൗദ്രഭീമനായി തിരുവട്ടാർ ജഗദീശൻ, മദ്ദളം പറശ്ശിനിക്കടവ് വി വി മനോജ്, ചെണ്ട ചെറുതാഴം കുഞ്ഞിരാമൻ മാരാർ, കലാമണ്ഡലം വാഴേങ്കട കൃഷ്ണദാസ്, പാട്ട് കോട്ടക്കൽ ജയൻ, കലാമണ്ഡലം കെ മണികണ്ഠൻ, ഇടക്ക, പി. വി കൃഷ്ണദാസ്, ചുട്ടി കലാമണ്ഡലം രാജേഷ്, കലാനിലയം നിധീഷ്, അണിയറ ഗോവിന്ദൻ ജി എന്നിവരുമാണ് ഉണ്ടായത്.
ഒന്നാം ദിവസമായ ഫെബ്രുവരി എട്ടിലെ കളി ആകമൊത്തം നന്നായി എന്നു തന്നെ ഞാൻ പറയും. ഇനി രണ്ടാം ദിവസം.
രണ്ടാം ദിവസവും വാദ്യമഞ്ജരിയോടെ പരിപാടി തുടങ്ങി. ബണ്ടുരീതികോലു.. പാടി തുടങ്ങി ഒരു തനിയാവർത്തനം മദ്ദളം ചെണ്ടകൾ രണ്ട്, ഇടയ്ക്ക എന്നിവ കൂടി ഉണ്ടായി. അതിനൊക്കെ നല്ല കയ്യടി ആയിരുന്നു. രാഗം ആലപിക്കുമ്പൊൾ ഉള്ള കയ്യടി പ്രത്യേകം ശ്രദ്ധിച്ചു ഞാൻ.
തുടർന്ന് കഥകളി പകുതി പുറപ്പാടോടെ തുടങ്ങി. കിർമ്മീരവധത്തിലെ ശ്ലോകം ചൊല്ലി തുടങ്ങിയ പകുതി പുറപ്പാടിൽ രണ്ട് കൃഷ്ണന്മാർ മാത്രം. ഒരു കൃഷ്ണൻ നാമമായി ശംഖ് ആയിരുന്നു വരച്ചിരുന്നത്. അത് ചെയ്തത് കലാഭാരതി കല്യാണകൃഷ്ണനും കലാമണ്ഡലം അഭിഷേകും ആയിരുന്നു.ശേഷം നളചരിതം ഒന്നാം ദിവസത്തിലെ ദമയന്തി തോഴി സാരി നൃത്തം ആയിരുന്നു. ദമയന്തി ആയി കലാമണ്ഡലം അനിൽ കുമാറും തോഴി ആയി സദനം സുരേഷും വന്നു. അതും നന്നായി എന്ന് തന്നെ പറയാം.
പിന്നെ അടുത്ത സ്ലോട്ടിൽ (എട്ടു മണി മുതൽ) അതിലെ ഒരു കൃഷ്ണനും (കലാ.അഭിഷേക്) അർജ്ജുനനും കൂടിയുള്ള ദുര്യോധനവധം യുദ്ധരംഗം ഗീതോപദേശസഹിതം. ഇത് കീഴ്പ്പടം കുമാരൻ നായർ ഐ സി കെയിൽ ഉണ്ടായിരുന്നപ്പോൾ ചിട്ടപ്പെടുത്തിയത്. അത് പോലെ കളിച്ചു. നല്ലൊരു അനുഭവം ആയിരുന്നു. അർജ്ജുനനായി വന്നത് കലാമണ്ഡലം വിവേക് ആയിരുന്നു. അദ്ദേഹത്തിന്റെ നല്ല പ്രവൃത്തിയും ആയിരുന്നു. പാട്ടിനും മേളത്തിനും മുൻപുള്ളവർ തന്നെ. നല്ലൊരു രംഗം ആയിരുന്നു അത്. കലാ.വിവേക് പ്രത്യേകിച്ചും നന്നായി. കൃഷ്ണൻ സ്വതേ ഉള്ളപോലെ കുട്ടികൃഷ്ണൻ കുസൃതി മുഖം.
പക്ഷെ അതിൽ അർജ്ജുനന്റെ വില്ലും അമ്പും രൂപം ഒരു പ്രശ്നം തന്നെ ആയിരുന്നു. സാദാ കഥകളി പ്രോപ്പർട്ടി പാക്ക് ചെയ്ത് ഇവിടെ എത്തെണ്ടതിനാലാകും ഇങ്ങനെ വളഞ്ഞ വില്ല് ഉണ്ടാക്കി കൊണ്ട് വന്നത്. അത് സഹിച്ചു ഞാൻ. അതിനൊക്കെ ഉള്ള കയ്യടികൾ! കഥകളിയെ അത്രയും സ്വീകരിച്ചു സൗദി ജനത. സാക്ഷി ഞാനുണ്ട്.
അറബിക്കിലും ഇംഗ്ലീഷിലും അനൗൺസ്മെന്റ് ഉണ്ടായിരുന്നു. കളി കഴിഞ്ഞ് ഓരോ കലാകാരന്മാരുടേയും പേരു അറബിക്കിൽ പറഞ്ഞ് സ്റ്റേജിൽ അവർ വരുമ്പൊൾ വമ്പിച്ച ആരവം ആയിരുന്നു! എല്ലാവർക്കും നല്ല പ്രോത്സാഹനം! ആരും പ്രതീക്ഷിക്കാത്തത്!
ശേഷം കലാകാരന്മാരോട് ഞാൻ സംസാരിച്ചപ്പോൾ, ഹൊ എന്തൊക്കെയാ സൗദി എന്ന് പറഞ്ഞ് ഞങ്ങളെ പേടിപ്പിച്ചിരുന്നത്, ഒരു വസ്തും ഇല്യാ. എല്ലാവരും നല്ല പ്രോത്സാഹനം എന്ന് അവർ സാക്ഷി!
ഇഷപ്രെയറിനു ശേഷം ആണല്ലൊ ആദ്യത്തേത് കഴിഞ്ഞ് തുടങ്ങുക. അതായത് എട്ട് മുതൽ ഒമ്പത് വരെ. ആറുമുതൽ ഏഴുവരെ പകുതി പുറപ്പാട് & സാരി നൃത്തം. കഴിഞ്ഞ് ഇരിക്കുന്നു. അണിയറയിൽ കൃഷ്ണമുടി അഴിച്ച് അഭിഷേക് ഇരിക്കുന്നു. കാണാൻ ഒപ്പം ഫോട്ടോ എടുക്കാൻ അനവധി പേർ വരുന്നുണ്ട്. അഭിഷേക് വർത്തമാനം പറയുന്നുണ്ട്. ഫോട്ടോ സെഷൻ ഒക്കെ നടക്കുന്നുണ്ട്. അതിനിടയ്ക്ക് ഒരു കൊച്ചു പയ്യനും ഒരു പയ്യനും ഒരച്ഛനും കേറി വന്നു. കൊച്ചു പയ്യൻ & പയ്യൻ പേടിച്ച് വരുന്നില്ല. കൃഷ്ണമുടി കണ്ട് പേടിക്കുന്നത് ആദ്യായിട്ടാ ഞാൻ കാണുന്നത്!. ഒപ്പം ഉള്ള സൗദികൾ പറയുന്നുണ്ട് അവസസാനം പയ്യൻ സൗദി ഒകെ ആയി ഫോട്ടോ ഒന്നും എടുത്തില്ലാന്ന് തോന്നുന്നു. അവർ എന്തായാലും കൊച്ചു പയ്യൻ അടക്കം കണ്ടു കഥകളി.
സ്വകാര്യമായി അഭിമാനിക്കാൻ തോന്നിയത് കളിക്കാർ എല്ലാവരും നമ്മടെ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ ആയിരുന്നു എന്നതാണ്. കച്ചേരി & ലെക് ഡെമോ സമയം പല കാണികളും അത് നോക്കുന്നത് കണ്ടു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്കുവാന് ചെമ്മുള്ള ചേലകള് നന്ദന്തങ്കൈയിലെ നല്കിച്ചെന്നോന്: നല്ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില് നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില് പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
-
ഈ കവിത ഉമേഷ് മുന്പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...