പുസ്തകപരിചയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പുസ്തകപരിചയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

14 ഫെബ്രുവരി 2020

Sebastian and Sons: A Brief History of Mrdangam Makers

Sebastian and Sons: A Brief History of Mrdangam Makers
By TM Krishna
Kindle edition Price: Rs 562.40

It is a good book for Karnatic musicologists. TM Krishna as a musician, he wrote about the caste and social status of he mrdamgam makers. But the readers are not musicologists and their interest may vary. Readers are many types and I am one of them with many interests including political view. Sure caste is a problem, and as a person I am well aware of that. A reader trying to be politically correct, sure, he/she may aware of this caste issue. For them the book is nothing. But it do explain in details the history and making of mrdamgam. His First book Southern Music a Karnatic story was well written. About the controversy surrounding the book, I think, the book is for musicologists from higher caste. :)

Some quotes from the book:-

Contradictions emerge and, if we are looking for clear right or wrong political positions to adopt, we may never get one.

And rarely will they publicly and unambiguously acknowledge the mrdangam maker’s contribution to the improvement in their own playing or performance—or, indeed, to the development of the instrument’s calibre. These people are not acknowledged as equal creative partners in the process of this artistic engagement.

Palghat Mani Iyer is an etched memory in the national cultural consciousness, but Parlandu, Antony and Selvaraj are always on the periphery, if at all they exist there.

These are people who have been barred from the memory of culture and society, looked at as tools, their entire intellectual and emotional being reduced to the service they provide. They too are socialised to believe in this contract.

Mrdangam artists often say that no animals are killed specifically for the instrument. In an interview to S. Anand in Outlook magazine in 2003, Sivaraman had this to say: ‘Cows are not killed to make mrdangams. They are slaughtered anyway and we merely use the hide.’ In that same article, Rajamanickam had responded with: ‘Have these people ever been to a slaughterhouse to see what we do? We examine cows and choose the healthy ones that have good, lustrous, soft skin. The cow should have given birth at least a couple of times but shouldn’t be too old.’ This holds true for the buffalo or goat as well.

05 സെപ്റ്റംബർ 2019

സിവിയും ദസ്തെയെവ്സ്കിയും പ്രേമത്തിന്റെ പീഡാനുഭവം

സിവിയും ദസ്തെയെവ്സ്കിയും പ്രേമത്തിന്റെ പീഡാനുഭവം
ഡോക്ടർ: എം .എം. ബഷീർ
H&C Book publishers
ഒരു കുഞ്ഞുപുസ്തകമാണിത്. ഇതിൽ ആദ്യഭാഗം മുഴുവൻ സിവി രാമൻ പിള്ളയുടെ ഒരു കഥാപാത്രത്തേയും പിന്നീട് ദസ്തെയെവ്സ്കിയുടെ സമാനകഥാപാത്രത്തേയും വിവരിച്ചിരിക്കുന്നു. അവസാനം ഒരു കുഞ്ഞു ഖണ്ഡികയിൽ അവർ തമ്മിലുള്ള സാമ്യത്തേയും പറഞ്ഞിരിക്കുന്നു. സിവിയുടെ കഥാപാത്രങ്ങളെ പറ്റി പ്രതിപാത്രം ഭാഷണഭേദം എന്ന പുസ്തകത്തിൽ നിന്നും അൽപ്പം ഉദ്ധരിച്ചിട്ടുണ്ട്.  അതിൽ കൂടുതൽ ഒന്നും ഇല്ലാ ഇതിൽ.
വാസ്തവത്തിൽ ഡോ:എം.എം.ബഷീർ എന്തിനാണിങ്ങനെ ഒരു കുഞ്ഞുപുസ്തകം എഴുതി എന്നെ പോലെയുള്ളവരുടെ കാശ് കളയുന്നത് എന്ന് തോന്നിപ്പോയീ. How Fiction Works (By James Wood, Vintage Books, London) എന്നപുസ്തകമോ, എന്തിനു പ്രതിപാത്രം ഭാഷണഭേദമോ മാതൃകയാക്കിയാൽ തന്നെ ഈ പുസ്തകം ഇതിലധികം നന്നാവുമായിരുന്നൂ എന്ന് തോന്നി. ഇത് സിവിയേയും ദസ്തെയെവ്സ്കിയേയും ഉദ്ധരിക്കാനൊരു പുസ്തകം എന്നതിൽ കവിഞ്ഞ് മറ്റൊന്നും ഇല്ലാ.
ആയതിനാൽ നിങ്ങളുടെ ആയാലും ശരി എന്റെ ആയാലും ശരി, കാശ് വെറുതെ കളയാൻ താല്പര്യമില്ലാത്തതിനാൽ ഈ പുസ്തകത്തെ പറ്റി മറ്റൊന്നും പറയുന്നില്ല. സോറി.

27 ജൂലൈ 2019

The Devadasi and the Saint The life and times of Bangalore Nagarathnamma


The Devadasi and the Saint 
The life and times of Bangalore Nagarathnamma
By:Sriram. V
ISBN:978-93-86036-01-8
First Edition: 2016
Copyright @ 2007 Sriram V
First published: December 2007
Cover Design:Art Works, Chennai
Copy Editor: Rukmini Amirapu
Publishers: EastWest, Madras & New Delhi
Kindle Edition: https://www.amazon.in/gp/product/B01EMR1AZ0/ref=ppx_yo_dt_b_d_asin_title_o00?ie=UTF8&psc=1
(വായന: സുനിൽ ഏലംകുളം മുതുകുറുശ്ശി)
ബാംഗളൂർ നാഗരത്നമ്മ
3 November 1878 – 19 May 1952

ആരായിരുന്നു നാഗരത്നമ്മ എന്ന് എനിക്ക് അറിയുമായിരുന്നില്ല. എന്നാൽ ആ പേർ അവിടേയും ഇവിടേയും വായിച്ചു കേട്ടിട്ടുമുണ്ട്. ത്യാഗരാജ ആരാധന എന്ന തിരുവയ്യാർ ആഘോഷത്തെ പറ്റി ധാരാളം കേട്ടിട്ടുണ്ട്. പാട്ട് ഇഷ്ടമാണെന്നതിനാൽ ഒരിക്കലെങ്കിലും തഞ്ചാവൂരും തിരുവയ്യാറും എല്ലാം സന്ദർശിക്കണം എന്നൊരു മോഹം മനസ്സിൽ കിടക്കുന്നുമുണ്ട്. എം. എസ് സുബ്ബലക്ഷ്മി ഒരു ദേവദാസിയുടെ മകൾ ആണെന്ന് വായിച്ചറിയാം. കൂടാതെ ടി. ജെ.എസ് ജോർജ്ജ് എഴുതിയ എം. എസ്സിന്റെ ജീവചരിത്രം വായിച്ചിട്ടുമുണ്ട്. ഇതൊക്കെ ആണ് ഈ പുസ്തകം വാങ്ങാനും വായിക്കാനുമുള്ള പശ്ചാത്തലം.

ശ്രീരാം. വിയുടെ ഇംഗ്ലീഷ് എളുപ്പത്തിൽ വായിക്കാവുന്ന അധികം ആഴമില്ലാത്ത ശൈലിയാണ്. അതിനാൽ തന്നെ ഒറ്റയിരിപ്പിനിരുന്നു വായിച്ചു തീർത്തു. വായിച്ച് കഴിഞ്ഞപ്പോൾ ദക്ഷിണ കേരളത്തിൽ നിലവിലിരുന്ന ദേവദാസി സമ്പ്രദായത്തെ പറ്റി ഒരു ധാരണ കിട്ടി. 

ആ സമ്പ്രദായം നിരോധിക്കാൻ പാർലമെന്റിലും മറ്റും നടന്ന ചർച്ചകളടേയും അവതരിപ്പിച്ച ബില്ലുകളുടേയും ഒരു ഏകദേശ രൂപവും രാഷ്ട്രീയ പശ്ചാത്തലവും മനസ്സിലായി. അന്ന് നമുക്ക് സ്വാതന്ത്ര്യം കിട്ടിയിരുന്നില്ല എന്ന് ഓർക്കുക. അക്കാലം മഡ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ ആയിരുന്നു. അതിൽ ആദ്യത്തെ വനിതാ പ്രതിനിധി ഡോ. മുത്തുലക്ഷ്മി റെഡ്ഡി (1927) എന്ന വനിത ദേവദാസി സമ്പ്രദായത്തെ നിരോധിക്കാൻ പരിശ്രമിച്ച ഒരാളായിരുന്നു. അവരാകട്ടെ ദേവദാസി സമ്പ്രദായത്തിൽ നിന്നും വന്നവരുമായിരുന്നു. 

ക്ഷേത്രങ്ങളിലെ ആരാധനാ ബിംബങ്ങൾക്ക് സ്ത്രീകളെ സമർപ്പിക്കുന്ന രീതി ഇന്ത്യയിൽ മാത്രമല്ലാ, ഗ്രീക്ക്, റോമൻ, ഈജിപ്ഷ്യൻ സംകാരങ്ങളിലെല്ലാം തന്നെ പുരാതനകാലം മുതൽ നിലനിന്നിരുന്നു. അത്തരം സ്ത്രീകളെ ആണ് ദക്ഷിണേന്ത്യയിൽ ദേവദാസികൾ എന്ന് അറിയപ്പെട്ടിരുന്നത്. ദേവദാസി സ്ത്രീകൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയെയാണ് വിവാഹം ചെയ്തിരിക്കുന്നത് എന്നാണ് സങ്കല്പം. അതുകൊണ്ട് തന്നെ സമൂഹത്തിലെ എല്ലാതരത്തിൽ പെട്ട കുടുംബങ്ങളിൽ നിന്നും ദേവദാസികൾ ഉണ്ടാവുമായിരുന്നു. അതിനു ബ്രാഹ്മണകുടുംബം ശൂദ്രകുടുംബം എന്നൊന്നും ജാതിവ്യത്യാസം ഉണ്ടായിരുന്നില്ല തന്നെ. പവിത്രത അല്ലെങ്കിൽ പാതിവ്രത്യം എന്നത് അവരുടെ കാര്യത്തിൽ ഒരു പ്രശ്നമേ അല്ലായിരുന്നു. എന്നാൽ ദേവദാസികൾ ഒരിക്കലും ഇന്ന് കാണുന്ന വേശ്യകളെ പോലെ ആയിരുന്നില്ല. പല നഗരങ്ങളിലേയും വേശ്യാത്തെരുവുകളിൽ ഇന്ന് കാണുന്ന പോലെ വസ്ത്രം മാറ്റി തെരുവോരത്ത് നിന്ന് ശരീരം പ്രദർശിപ്പിച്ച് അവർ അവരുടെ കസ്റ്റമേഴ്സിനെ വശീകരിച്ചിരുന്നില്ല, എന്തിന് ദേവദാസികൾ അവരുടെ ശരീരം പൊതുവായി പ്രദർശിപ്പിച്ചിരുന്നുപോലുമില്ല. സമൂഹത്തിലെ മറ്റാരേയും പോലെ അവരും വസ്ത്രം ധരിച്ച് മാന്യമായി ആളുകളോട് ഇടപെട്ട് വന്നിരുന്നവരായിരുന്നു. അവർ ഒരു മൂർത്തിയ്ക്ക് നിവേദ്യമായി അർപ്പിക്കപ്പെട്ടവൾ ആയിരുന്നു. അവരായി അത് തിരഞ്ഞെടുത്തതുമല്ല. ക്ഷേത്രങ്ങളിൽ അവർക്ക് കുംഭാരതിയ്ക്ക് അധികാരമുണ്ടായിരുന്നു എന്ന് മാത്രമല്ല അവരുടെ നിലനില്പിനായി ഭൂസ്വത്ത് അടക്കം പല സ്വത്തുക്കളും അവർക്കായി നൽകിയിരുന്നു. അത് കൂടാതെ സമൂഹത്തിലെ മാന്യന്മാർ അവരെ ഭോഗവസ്തുവായും കരുതിയിരുന്നു എന്നതിലാണ് സംഗതികളുടെ കിടപ്പുവശം മാറുന്നതും. അവരുടെ കുട്ടികളുടെ അച്ഛൻ ആരെന്ന് അവർ പറയും. കുട്ടികളേയും സഹോദരീസഹോദരന്മാരേയും നോക്കി രക്ഷിക്കൽ അവരുടെ കടമ തന്നെ ആയിരുന്നു. മിക്കവരും വലിയ കൂട്ടുകുടുംബരീതിയിൽ ആയിരുന്നു വസിച്ചിരുന്നത്. സാമ്പത്തികമായി നല്ല നിലയിലുണ്ടായിരുന്ന ക്ഷേത്രങ്ങളിലെ ദേവദാസി കുടുംബങ്ങളും സാമ്പത്തികമായി നല്ല നിലയിലായിരുന്നു. അവർക്ക് സമൂഹത്തിലെ ബ്രാഹ്മണരടക്കം പല മാന്യന്മാരും കയ്യയച്ച് കൊടുക്കാറുണ്ടായിരുന്നു. 

പാരമ്പര്യമായി ദേവദാസികൾ അഭിനയം, സംഗീതം, വാദ്യം (പുരുഷന്മാർ) എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടിയവരായിരുന്നു. അവർക്ക് വായിക്കാനും പഠിക്കാനും അറിയാമായിരുന്നു എന്ന് മാത്രമല്ല സാഹിത്യ പഠനം അവരുടെ നിലനില്പിന്റെ ഒരു ആവശ്യവും ആയിരുന്നു. അതിനാലവർ പ്രാദേശിക ഭാഷകൾ കൂടാതെ സംസ്കൃതവും ഇംഗ്ലീഷും പഠിച്ചിരുന്നു. അവരുടെ സദിർകച്ചേരികൾ ഭൂപ്രഭുക്കൾക്കും നാട്ടുരാജാക്കന്മാർക്കും അവരവരുടെ പ്രൗഢികാണിക്കാനുള്ള വേദികൾ കൂടെ ആയിരുന്നു. ആഘോഷങ്ങൾക്കെല്ലാം ദേവദാസികളുടെ സദിർകച്ചേരികളും പാട്ട് കച്ചേരികളും ഒഴിച്ചുകൂടാനാവാത്തവയായിരുന്നു. എന്നിരുന്നാലും ഒരു പുരുഷന്റെ സംരക്ഷണം ദേവദാസി സ്ത്രീകൾക്ക് ആവശ്യമായിരുന്നു, അതിനായി അവർ അവരുടെ വിഷയങ്ങളായ അഭിനയം,സംഗീതം,സാഹിത്യം എന്നിവകളിൽ നിപുണകളാകാൻ ശ്രമിച്ചിരുന്നു. മാത്രമല്ല പലരും പണ്ഡിതകൾ ആയിരുന്നു താനും. ദൂഷ്യം എന്ന് പറയാവുന്നത്, കുടുംബം എന്ന വ്യവസ്ഥ അവർക്കില്ലായിരുന്നു എന്നത് മാത്രം ആണ്. ഇത് ദൂഷ്യമായത് വിക്റ്റോറിയൻ സദാചാരം നാട്ടിൽ വേരോടിയതിനു ശേഷം മാത്രമാണ് എന്നതാണ് വസ്തുത. ഇങ്ങനെ ദേവദാസി സമ്പ്രദായത്തെ കുറിച്ച് പലതും ഈ പുസ്തകം വായിച്ചപ്പോൾ മനസ്സിലായി. 

ദക്ഷിണേന്ത്യയിലെ സംഗീത, നൃത്ത കലകളുടെ വികാസപരിണാമങ്ങൾ അവിടത്തെ ദേവദാസിപാരമ്പര്യവുമായി കൂട്ടുപിണഞ്ഞ് കിടക്കുന്നു. അവരായിരുന്നു ഇത്തരം കലകളുടെ മുഖ്യ പ്രയോക്താക്കൾ.  കൃഷ്ണ, ഗോദാവരി, കാവേരീ നദീതടങ്ങളിലെ പുഷ്ടിപ്രദേശങ്ങൾ എല്ലാം തന്നെ സമ്പന്നമായിരുന്നു. അവിടങ്ങളിലായിരുന്നു ഈ സമ്പ്രദായം നിലനിന്നിരുന്നതും. കേരളത്തിൽ ഈ സമ്പ്രദായം വേരോടിയിട്ടുണ്ടായിരുന്നില്ല എന്ന് വേണം കരുതാൻ.

ദേവദാസി സമ്പ്രദായത്തെ പറ്റി കൂടുതൽ വിസ്തരിക്കുന്നില്ല. പുസ്തകം വായിക്കുക.

Foreward, Introduction, പിന്നെ പത്തദ്ധ്യായങ്ങൾ, അത് കഴിഞ്ഞ് Glossary of Terms and index എന്നിങ്ങനെ ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം അടുക്കി വെച്ചിരിക്കുന്നത്. പത്തദ്ധ്യായങ്ങളിൽ ഭൂരിഭാഗവും നാഗരത്നമ്മ തിരുവയ്യായൂരിലെ ത്യാഗരാജ ആരാധന ആഘോഷം എങ്ങിനെ നാം ഇന്ന് കാണുന്ന രീതിയിലേക്ക് കൊണ്ട് വരാൻ പ്രവർത്തിച്ചു എന്ന് കാണിക്കുന്നതാണ്. സത്യത്തിൽ ത്യാഗരാജന്റെ ജീവിത കാലം 1767-1847 ആണ്. നാഗരത്നമ്മയുടേത് 1878-1952 ആണ്. അതായത് ത്യാഗരാജ അന്തരിച്ച് അധികം കാലം കഴിയാതെ തന്നെ നാഗരത്നമ്മ ജനിയ്ക്കുകയും അവരുടെ മദ്ധ്യവയസ്സാകുമ്പോഴേക്കും തന്നെ, സാധുവായി സാധാരണ പോലെ ജീവിച്ച് വളർന്ന് അവസാന കാലത്ത് മാത്രം സന്യാസം സ്വീകരിച്ച് മരിച്ച ത്യാഗരാജൻ, ഒരു അമാനുഷിക കഥാപാത്രമായി വളർന്നിരുന്നു എന്നതാണ്. 

നാഗരത്നമ്മയുടെ അമ്മയുടെ പേർ പുട്ട ലക്ഷ്മിഅമ്മാൾ വൈഷ്ണവി എന്നായിരുനു. നഞ്ചങ്കോട് ഉള്ള ഹെഗ്ഡെ ദേവണ്ണ കൊത്ത എന്ന ഗ്രാമത്തിലെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ദേവദാസി ആയിരുന്നു അവർ. മൈസൂരുള്ള ഒരു പ്രമുഖ ബ്രാഹ്മണകുടുംബത്തിലെ സുബ്ബണ്ണ എന്ന പേരുള്ളയാളായിരുന്നു അച്ഛൻ. പുട്ടലക്ഷ്മി അമ്മാളുടെ സംരക്ഷകാനായിരുന്നത് മൈസൂരെ ഒരു പ്രമുഖ വക്കീൽ ആയിരുന്ന എം സുബ്ബറാവു ആയിരുന്നു. തുടർന്ന് മൈസൂരിലേക്ക് പുട്ടലക്ഷ്മിയും മകളും മാറിത്താമസം തുടങ്ങി. അവിടെ നിന്നും നാഗരത്നത്തിനു സംസ്കൃതത്തിൽ അഭ്യസനം ലഭിച്ചു. തുടർന്നവർ കാഞ്ചീപുരത്തേക്ക് വന്നു. പിന്നീട് മഡ്രാസിലേക്കും. കൂടുതൽ വിശദീകരിക്കുന്നില്ല. പുസ്തകം വായിക്കൂ.

അക്കാലത്ത് ഭാഷാപരമായി സംസ്ഥാനങ്ങൾ നിലവില്ലെന്ന് ഓർക്കുക. ഈ സ്ഥലങ്ങൾ എല്ലാം തന്നെ ചോളരാജാക്കന്മാരും വിജയനഗര സാമ്രാജ്യക്കാരും പാണ്ഡ്യരും ഭരിച്ചിരിന്നതായിരുന്നു. 

നാഗരത്നമ്മയുടെ ജീവിത കഥ വായിച്ചാൽ അവർ ഒരു ഫെമിനിസ്റ്റ് ആണെന്ന് നമുക്ക് തോന്നും. അത്രയുണ്ട് പുരുഷമേധാവിത്വത്തിനോട് അവരുടെ എതിർപ്രവൃത്തികൾ. എന്നാലവർക്ക് കുടുംബത്തിൽ പുരുഷമേധാവിത്വത്തിനോട് എതിർപ്പുണ്ടായിരുന്നില്ല എന്നും ഗ്രന്ഥകാരൻ കാണിച്ച് തരുന്നു. വാസ്തവത്തിൽ അവർക്ക് അവരുടെ ജീവിതപശ്ചാത്തലം കൊണ്ട് ഉണ്ടായതും കൂടാതെ സ്വന്തം കഴിവുകളിലും പാണ്ഡിത്യത്തിലും ഉള്ള തീവ്ര ആത്മ്വവിശ്വാസവും കാരണം അവനവനു ശരി എന്ന് തോന്നുന്നതിൽ ഉറച്ച് നിൽക്കാൻ അവർക്കുള്ള കരുത്ത് അതിഭയങ്കരമായി എനിക്ക് തോന്നി. തീയ്യിൽ കൊരുത്തത് വെയിലത്ത് വാടില്ല.

ചെറുപ്പത്തിലേ അവർ മാതൃഭാഷയായ കന്നഡയും കൂടാതെ തെലുങ്ക് തമിഴ് സംസ്കൃതം എന്നിവയും പിന്നീട് ഇംഗ്ലീഷും പഠിച്ചിരുന്നു. നാഗരത്നമ്മ ത്യാഗരാജശിഷ്യപരമ്പരകളിലെ ഒരു കണ്ണികൂടെ ആണ്. രാധികാ സ്വാന്തനമു എന്ന കൃതിയുടെ വിശ്വാസയോഗ്യമായ പതിപ്പ് കണ്ടെത്തി സംശോധനം ചെയ്ത് അവതാരികയോടെ പ്രസിദ്ധീകരിച്ചതിൽ അവർക്കുള്ള പങ്ക് സ്തുത്യർഹമായിരുന്നു. അതിന്റെ പ്രസിദ്ധീകരണശേഷം ഒരു കൊല്ലം കഴിഞ്ഞ് അതിനുമുകളിലുണ്ടായ പ്രശ്നങ്ങൾ എല്ലാം ഗ്രന്ഥകാരൻ വിസ്തരിച്ച് എഴുതിയിട്ടുണ്ട്. അവിടെ എല്ലാം വിക്ടോറിയൻ സദാചാര ബോധം ആണ് മൂലകാരണം എന്ന് തോന്നും നമുക്കും. 

സദിർ, പദങ്ങൾ, ജാവലികൾ എല്ലാം ദേവദാസിസമ്പ്രദായത്തിൽ ഉള്ളവയാണ്. ലാസ്യം ശൃംഗാരം അവകളിൽ പ്രധാനമാണ്. അഭിനയത്തിനു വകയുള്ളവകൾ ആണവയെല്ലാം. ഇവകളെ സംരക്ഷിക്കാൻ നാഗരത്നമ്മയും കൂട്ടരും പോരാടിയ ചരിത്രവും ഗ്രന്ഥകാരൻ വിസ്തരിക്കുന്നുണ്ട്.  

ഇതൊന്നും കൂടാതെ ഉള്ള ഒരു കാര്യമാണ് ത്യാഗരാജ സമാധിയെ സംബന്ധിച്ചുള്ളത്. തിരുവയ്യാറിൽ ഇന്ന് കാണുന്ന ത്യാഗരാജ സമാധിക്കടുത്ത് നാഗരത്നമ്മയുടെ ഒരു പ്രതിമയുണ്ട്. അക്കാണുന്ന സ്ഥലമെല്ലാം അവർ സ്വന്തം ചെലവിൽ അവിടത്തെ ജമീന്ദാറിൽ നിന്ന് വാങ്ങി പരിഷ്കരിച്ച് വിപുലപ്പെടുത്തിയതാണ്. ധനികയായിരുന്നു അവർ എന്നതിനു സംശയമില്ല. രത്നങ്ങളോട് പ്രിയം ഏറെ ആയിരുന്നു അവർക്ക്. കാതിലും കഴുത്തിലും മെയ്യിലും കാലിലുമൊക്കെ രത്നഭൂഷണങ്ങൾ അണിഞ്ഞേ അവർ അരങ്ങത്ത് വരാറുള്ളൂ. എന്ത് കാര്യം ദേവദാസി അല്ലേ? നാഗരത്നമ്മയുടെ ഒപ്പമുള്ളവർക്ക് സ്വർണ്ണഗ്ലാസ്സിലും നാഗരത്നമ്മയ്ക്ക് ചെമ്പുഗ്ലാസ്സിലും കുടിക്കാൻ കൊടുക്കുന്നതിന്റെ വിവരണമുണ്ട്. അതിലൊന്നും അവർ പരസ്യമായി എതിർത്ത് പറയാതെ, തുടർന്ന് വരുന്ന തന്റെ അരങ്ങിൽ സംഗീതത്തിൽ കൂടിയോ അഭിനയിത്തിൽ കൂടിയോ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അവരൊരു കലാകാരിയാണല്ലൊ. അവരുടെ ആയുധവും അതാണല്ലൊ എന്ന് തോന്നി. പിന്നീടൊരിക്കൽ പ്രസിദ്ധ നാഗസ്വരവിദ്വാൻ രാജരത്നം പിള്ളക്ക് (പേരുകൃത്യമായി ഓർമ്മവരുന്നില്ല, ക്ഷമ) സംഭവിച്ച ഇത് പോലെ ഒരു അവഗണനയും ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നുണ്ട്. 

നാഗരത്നമ്മ കുട്ടികളെ സംഗീതവും മറ്റും പഠിപ്പിക്കുന്നതിൽ പ്രത്യേക ഇഷ്ടം പ്രകടിപ്പിച്ചിരുന്നു. ധനികയെങ്കിലും അവശ്യക്കാരെ സഹായിക്കാൻ അവർക്കൊരു മടിയും ഇല്ലായിരുന്നു. അവർ സ്വന്തമായി ത്യാഗരാജരുടെ അഷ്ടോത്തര സഹസ്രനാമം എന്ന പേരിൽ ഒരു കൃതിയും രചിച്ച് അത് പാടി ആയിരുന്നു ത്യാഗരാജ ആരാധന നടത്തിയിരുന്നത്.

നാഗരത്നമ്മ ത്യാഗരാജ സമാധിയിൽ സ്ത്രീകൾ പൂജ ചെയ്യുന്നത് ആചാരലംഘനമാണെന്ന് പറഞ്ഞ് പല യഥാസ്ഥിതികരും എതിർത്തിരുന്നു എന്നത് വായിച്ചപ്പോൾ എനിക്ക് ഇക്കാലത്തുണ്ടായ ശബരിമല ആചാരലംഘനവിഷയം വീണ്ടും ഓർമ്മ വന്നു.  ത്യാഗരാജസമാധി ഇരിക്കുന്ന സ്ഥലവും ഇപ്പൊഴുള്ള പലകെട്ടിടങ്ങളും പ്രദക്ഷിണവഴിയും എല്ലാം അവർ സ്വന്തം ചെലവിൽ വാങ്ങി നിർമ്മിച്ചവയാണ് എന്നതോർക്കണം. എല്ലാം അവർ സ്വന്തം പേരിലേക്ക് തീറെഴുതി റവന്യൂപരമായി കടലാസുകളും ശരിയാക്കിയിരുന്നു എന്നത് അവരുടെ ദീർഘവീക്ഷണത്തേയും പ്രാക്റ്റിക്കൽ ആയി ചിന്തിക്കാനുള്ള കഴിവിനേയും കാണിക്കുന്നു. നാഗരത്നമ്മയ്ക്ക് മക്കളില്ലായിരുന്നു.

നാഗരത്നമ്മ സ്ത്രീകൾക്ക് പൂജയ്ക്ക് അനുമതി വേണം എന്ന് വാദിക്കുന്ന സമയത്ത് തന്നെ നാഗസ്വരക്കാർ അവർക്കും അരങ്ങിൽ പങ്ക് ചേരാനുള്ള അവകാശത്തിനു വേണ്ടി വാദിക്കുന്നുണ്ട്. ഓർക്കുക നാഗസ്വരക്കാർ പതിതരായിരുന്നു അക്കാലത്ത്. ദേവദാസികളെ പോലെ തന്നെ. എന്നാൽ പല പ്രമുഖ ഗായകരും അവരുടെ വിദ്യ സ്വായത്തമാക്കിയത് വിദ്വാന്മാരായ നാഗസ്വരക്കാരിൽ നിന്നും ആയിരുന്നു താനും. ഇവിടെയൊക്കെ കർണ്ണാടകസംഗീതത്തിൽ വന്ന മദ്രാസ് പ്രാമുഖ്യവും ബ്രാഹ്മണാധിപത്യവും നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നതാണ്. 

നാഗരത്നമ്മയുടെ ജീവിതത്തിൽ അവർ കടന്ന് പോയ പലസംഭവങ്ങളും പ്രതിസന്ധിഘട്ടങ്ങളും ഗ്രന്ഥകാരൻ വിസ്തരിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം നമുക്ക് നാഗരത്നമ്മയുടെ വ്യക്തിത്വം എന്താണെന്ന് മനസ്സിലാകും. ത്യാഗരാജ ആരാധനയിലെ അന്നുണ്ടായരുന്ന വിവിധഗ്രൂപ്പുകളിൽ പ്രധാനഗ്രൂപ്പുകളായ പെരിയകച്ചി, ചിന്നകച്ചിഗ്രൂപ്പുകളിലെ അംഗങ്ങളുടെ ഇന്നുള്ള പിൻതലമുറക്കാരിലെ ചിലർക്ക് എങ്കിലും ആരാധനാ‍ഘോഷത്തിൽ നാഗരത്നമ്മയുടെ പങ്കിനെ പറ്റി ഗ്രന്ഥകർത്താവിന്റെ അഭിപ്രായത്തിൽ നിന്നും ഭിന്നമായ അഭിപ്രായമാണെന്ന് ഗ്രന്ഥകാരൻ ഒരിടത്ത് സൂചിപ്പിക്കുന്നുണ്ട്.

ഒരു സംഭവം മാത്രം പറയാം. ഡി വി ഗുണ്ടപ്പ എന്ന പ്രശസ്ത എഴുത്തുകാരൻ, നാഗരത്നമ്മയുടെ അവരുടെ അവസാന കാലത്തെ സ്ഥിരം സന്ദർശകരിൽ ഒരാൾ ആയിരുന്നു. ഗുണ്ടപ്പ ദേവദാസിസമ്പ്രദായത്തിനെതിരായിരുന്നു. പക്ഷെ നാഗരത്നമ്മ ദേവദാസി സമ്പ്രദായം നിർത്തലാക്കുന്നതിനെതിരായിരുന്നു, ഞങ്ങൾ വേശ്യകൾ അല്ല എന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. ഒരിക്കൽ ഗുണ്ടപ്പ നാഗരത്നമ്മയെ സന്ദർശിക്കുന്ന സമയത്ത് അവർ തീവ്രമായ തലവേദനയോടെ ഇരിക്കുകയായിരുന്നു. നാഗരത്നമ്മയെ ഒന്ന് ഉത്സാഹിപ്പിക്കുന്നതിനായി ഗുണ്ടപ്പ അവരുടെ പഴയ വീരകഥകൾ പറയാൻ തുടങ്ങിയത്രെ. അപ്പോൾ നാഗരത്നമ്മ, എന്തിനു കഴിഞ്ഞതിനെ പറ്റി ചിന്തിതപ്പെടണം? എനിക്ക് പേരിട്ടിരിക്കുന്നത് “നാഗരത്നം” എന്നാണ്. പിന്നീട് ഞാൻ “ഭോഗരത്നം” ആയി, ഇപ്പോൾ ഞാൻ വെറും “രോഗരത്നം” മാത്രം എന്ന് പറഞ്ഞു. ഗുണ്ടപ്പ ആ സമയം, അതല്ല താങ്കൾ “രാഗരത്നം” ആണെന്നും ഇപ്പോൾ “ത്യാഗരത്നം” കൂടെ ആണെന്നും പറഞ്ഞു. തുടർന്ന് ഗുണ്ടപ്പ അവരുടെ അഭിനയ പാടവത്തെ കാണിച്ച് തരാൻ പറഞ്ഞപ്പോൾ, ജയദേവരുടെ ഗീതാഗോവിന്ദത്തിലെ “യാഹി മാധവ” എന്ന് തുടങ്ങുന്നത് ഇരുന്ന് കൊണ്ട് കാണിച്ചുകൊടുത്തതായി വിവരിക്കുന്നുണ്ട് ഗ്രന്ഥകാരൻ. 

ദേവദാസികൾക്ക് ഒരു സംരക്ഷകൻ വേണം എന്നാണ് തത്വം. അത് ജീവിതത്തിന്റെ ഉത്തരാർദ്ധത്തിൽ നാഗരത്നമ്മ ത്യാഗരാജരിലാണ് കണ്ടെത്തിയത് എന്ന് ഗ്രന്ഥകാരൻ പറയുന്നു. അതുവരെ അവർക്ക് അങ്ങനെ ഒരു സംരക്ഷകൻ ഉണ്ടായിരുന്നില്ല. അവർ സ്വന്തം വ്യക്തിത്വം കീഴ്പ്പെടുത്തി ആരുടെ കീഴിലും ജീവിച്ചിരുന്നില്ല. ത്യാഗരാജർക്ക് അവർ സ്വന്തം ജീവിതവും സ്വത്തും എല്ലാം എല്ലാം സമർപ്പിച്ചു മരിച്ചു. ത്യാഗരാജ ആരാധന നടത്താനും സ്വന്തം ഗ്രാമത്തിലും മറ്റ് ചില ഇഷ്ടപ്പെട്ട ക്ഷേത്രങ്ങളിലെ ദൈനദിനചെലവുകൾക്കുമെല്ലാം അവർ സ്വന്തം ഒസ്യത്തിൽ പ്രത്യേകം പ്രത്യേകം സ്വത്ത് നീക്കിവെച്ചിട്ടുണ്ടായിരുന്നു. അവരുടെ സ്വത്തെല്ലാം ഒരു ട്രസ്റ്റുണ്ടാക്കി ആ ട്രസ്റ്റിനാണ് നൽകിയത്. എന്നാൽ പിന്നീട് ട്രസ്റ്റികൾ അവർക്കിഷ്ടം പോലെ സ്വത്ത് കൈകാര്യം ചെയ്ത് നശിപ്പിച്ചു എന്നതും വാസ്തവം. ഇന്നവരുടെ ഒരു പ്രതിമ ത്യാഗരാജസമാധിക്ക് എതിരായി കാണാം എന്നതല്ലാതെ മറ്റൊന്നും ഇല്ല എന്ന് ഗ്രന്ഥകാരൻ പറഞ്ഞവസാനിപ്പിക്കുന്നു. അനവധി റഫറൻസുകളും ഗ്രന്ഥകരാൻ ഓരോ അദ്ധ്യായങ്ങൾക്ക് ശേഷവും നൽകിയിട്ടുമുണ്ട്. ചില ചിത്രങ്ങളും ലേഖകൻ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.

ചുരുക്കത്തിൽ, ഇത്തരം ജീവചരിത്രരേഖകൾ നമ്മുടെ സംഗീതം നൃത്തം അഭിനയം തുടങ്ങിയ കലകളുടെ പരിണാമഘട്ടങ്ങളുടെ, അവകളുടെ സൗന്ദര്യാത്മകരൂപഭാവങ്ങളുടെ നിർമ്മിതിയുടെ ചരിത്രരേഖകൾ കൂടെ ആകുന്നു. നമ്മുടെ കലകളുടെ സൗന്ദര്യാത്മകരൂപഭാവങ്ങൾ ഒന്നും തന്നെ ഒരു പ്രത്യേകവംശത്തിന്റെ ദൈവീകമായ കഴിവുകളിൽ നിന്നും ഉരുത്തിരിഞ്ഞതൊന്നും അല്ലതന്നെ. അവകൾ നാഗരത്നമ്മ പോലെ ഉള്ള അനവധി പേരുടെ സാമൂഹികജീവിതത്തിൽ നിന്നും ഉരുത്തിരിഞ്ഞവയാണ്. അവകളിൽ നമ്മുടെ കൊളോണിയൽ, പോസ്റ്റ് കൊളോണിയൽ സാമൂഹിക ജീവിതത്തിന്റെ എല്ലാ സ്വാധീനവും കാണുകയും ചെയ്യാം.

Some youtube links to Nagarathnamma’s singing and related subjects:
Link 1

Link 2

Link 3

Link 4

A film on her in Telugu
Part-1

Part-2

Part-3




12 ജൂലൈ 2019

കഥയില്ലാത്തവന്റെ കഥ - എം. എൻ പാലൂർ



കഥയില്ലാത്തവന്റെ കഥ എന്നാണ് പേർ. ഒരു കഥയുമില്ലാത്തവൻ എന്ന് വിനയം. താൻ വല്ലാത്ത പഹയനൊന്നും അല്ല എന്ന വിനയം മാത്രമല്ല അതിൽ ഉൾക്കൊണ്ടിരിക്കുന്നത്. പ്രപഞ്ചത്തെയാകെ സമഭാവനയോടെ കാണുന്ന ഒരു കാഴ്ചപ്പാടുണ്ട് അതിൽ. എനിക്ക് മാത്രമല്ല നിങ്ങൾക്കും കഥയില്ല എന്ന് തന്നെ. ഇതിൽ ആത്മവിശ്വാസവുമുണ്ട്. നമുക്കും പാലൂരിന്റെ എഴുത്തിനോട് താദാത്മ്യം പ്രാപിക്കാം. ഞാനല്ലയോ ഇത് എന്ന് ശങ്കിക്കാം.

പാലൂരിന്റെ കവിതകൾ ഒന്നും ഞാൻ വായിച്ചിട്ടില്ല. ഈ ആത്മകഥയല്ലാതെ അദ്ദേഹത്തിന്റെ മറ്റൊരു കൃതി വായിച്ച ഓർമ്മയും ഇല്ല. അതെന്തായാലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ ജനിച്ച് വളർന്ന ഒരു നമ്പൂതിരി സമുദായാംഗത്തിന്റെ വേദനകളും സുഖങ്ങളും എനിക്കിതിൽ വായിച്ചറിയാൻ കഴിഞ്ഞു. അതെനിക്ക് പരിചിതമാണല്ലൊ. എന്നാൽ അത് മാത്രമല്ല. പാലൂർ എന്ന മാധവൻ, അച്ഛനമ്മമാർക്ക് ഒമ്പതാമത്തെ കുട്ടിയായിട്ടാണ് ജനിക്കുന്നത്. ജനിക്കുന്നതിനു മുന്നേ തന്നെ അച്ഛനു ബുദ്ധിഭ്രമം തുടങ്ങി. ഒരനിയത്തി ബാല്യത്തിലേ മരിച്ചു. അത് മുതലാണ് പാലൂർ തന്റെ കഥ തുടങ്ങുന്നത് തന്നെ. ജന്മിത്തവ്യവസ്ഥിതിയുടെ അവസാന കാലഘട്ടം. ജന്മിയായിരിക്കാനല്ലാതെ മറ്റൊരു തൊഴിലും അറിയാത്ത സമുദായം. എന്നാലും ഉപനയനം സമാവർത്തനം ഓത്ത് ചൊല്ലൽ എന്നിവയൊക്കെ ഉണ്ടായി പാലൂരിനും.

പിന്നീട് ജീവിക്കാനുള്ള, സ്വന്തം കാലിൽ നിൽക്കാനുള്ള അദ്ധ്വാനം ആണ് ജീവിതകഥയിൽ ആദ്യഭാഗം എന്ന് പറയാം. ഔപചാരിക വിദ്യഭ്യാസം ഒന്നും കിട്ടിയിട്ടില്ല. അതിനായി സമുദായം പറഞ്ഞ തൊഴിൽ അല്ലാതെ മറ്റ് പലതും പഠിച്ചു.  കഥകളിയാണ് ഒന്ന് അദ്ദേഹം പഠിച്ചത്. അത് കഥകളി ഇന്നു കാണുന്ന രീതിയിലേക്ക് ആക്കിമാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച ഗുരു സാക്ഷാൽ പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ അവസാന കാലശിഷ്യനായി! അന്നത്തെ കഥകളി അഭ്യസനം മഹാദുഷ്കരം ആയിരുന്നു. പട്ടിക്കാംതൊടി പല പ്രത്യേകസ്വഭാവവിശേഷങ്ങളും ഉള്ള മഹാഗുരുവും. അദ്ദേഹത്തിന്റെ അടുത്ത് കഥകളി അഭ്യസിക്കുന്ന കാലത്തെ പറ്റി പാലൂർ വികാരപരമായി തന്നെ ഓർക്കുന്നുണ്ട്. അവസാനം പട്ടിക്കാംതൊടി അന്തരിച്ചശേഷം ഇനി എന്തുവേണ്ടൂ എന്നറിയാതെ മുംബായിലേക്ക് വണ്ടി കയറിയതിനു ശേഷമുള്ള ഭാഗങ്ങൾ അത്രതന്നെ വികാരപരമായി തോന്നിയില്ല.

പട്ടിക്കാംതൊടിയുടെ അവസാന നാളിൽ എങ്ങിനേയോ അദ്ദേഹത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തിനു ഗംഗാജലം നൽകലും അടുത്തിരുന്ന് വിഷ്ണുസഹസ്രനാമം ചൊല്ലലും എല്ലാം പാലൂർ വൈകാരികമായി തന്നെ വർണ്ണിച്ചിരിക്കുന്നു. ഈ സംഭവം ഞാൻ ആദ്യം വായിക്കുന്നത്, പട്ടിക്കാം തൊടിയുടെ ജീവിചരിത്രത്തിലാണ്. (നാട്യാചാര്യന്റെ ജീവിതമുദ്രകൾ; കലാമണ്ഡലം പദ്മനാഭൻ നായരും ഞായത്ത് ബാലനും കൂടി എഴുതിയത്)

മറ്റൊന്ന് എനിക്ക് തോന്നിയത്, അദ്ദേഹത്തിന്റെ മഹാഭാരതം വായന ആണ്. സാധാരണ കുടുംബങ്ങളിൽ മഹാഭാരതം വായിക്കാറില്ല എന്നാണ് പറയുക. അദ്ദേഹം മഹാഭാരതം പത്തൊൻപത് തവണവായിച്ചു എന്നത് അത്ഭുതപ്പെടുത്തി!

ഇതൊക്കെ എങ്കിലും അദ്ദേഹം, തന്റെ കവിത വന്ന വഴികളെ പറ്റി അധികം പറഞ്ഞിട്ടില്ല എന്നതു എന്നെ നിരാശപ്പെടുത്തി. ഞാനദ്ദേഹത്തിന്റെ കവിത വായിച്ചിട്ടില്ലെങ്കിലും; അവ വന്ന വഴി അറിയാൻ കവിത വായിക്കണമെന്നില്ലല്ലൊ എന്ന പക്ഷം ആണ് ഞാൻ. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സമരം തന്നെ ആണ് പാലൂരിനു ജീവിതം എന്നത് എന്ന് അവതാരിക എഴുതിയ പി. എം നാരായണൻ പറയുന്നു. ആ സമരത്തിന്റെ കഥ ആകട്ടെ കഥയില്ലാത്തവന്റെ കഥ എന്ന് പാലൂരും!

പലരും എഴുതുന്നു ജീവിതപ്പാത (ചെറുകാടിന്റെ ആത്മകഥ) പോലെ മലയാളത്തിൽ മറ്റൊന്നാണ് പാലൂരിന്റെ കഥയില്ലാത്തവന്റെ കഥ എന്ന്. എനിക്ക് ആ അഭിപ്രായം ഒട്ടും ഇല്ലതന്നെ. ഒന്നും മറ്റൊന്ന് പോലെ അല്ല.
 

കഥകളിമുദ്ര - ഡോ. ആർ. ശ്രീകുമാർ

Kathakalimudra cover
 


A book to know the various mudras used in Kathakali, the performing art of Kerala, India. the book was published by കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

It has mudra photos with meaning in malayalam.

ISBN mentioned in this edition is 978-81-7638-923-5 and goodreads informs that the ISBN is taken for another book.
Price:Rs 300/-
Pages: 267
Published: The State Institute of Languages, Kerala, Thiruvananthapuram-3
Year: February 2011
First edition


ശ്രീ ആർ. ശ്രീകുമാറിന്റെ കഥകളിമുദ്ര എന്ന പുസ്തകം ഞാൻ ആദ്യ എഡിഷൻ തന്നെ വാങ്ങിയിട്ടുണ്ട്. 
കഥകളി എന്നത് ഒരു പെർഫോർമിങ്ങ് ആർട്ട് ആണ്. മുഴു തീയറ്റർ കല എന്നൊക്കെ പണ്ഡിതന്മാർ പറയുന്നു. അതിൽ ഉപയോഗിക്കുന്ന ഭാഷ ആണ് മുദ്രകൾ. കഥകളിയുടെ ഭാഷ എന്ന് തന്നെ പറയാം. മലയാളവും ഒരു ഭാഷ ആണ്. കേരളത്തിൽ തന്നെ ദേശഭേദങ്ങൾ മലയാള ഭാഷയ്ക്കും ഉണ്ട്. ഭാഷ ജൈവീകം എന്ന് പറയുന്നു. അത് അതാതുകാലത്തിനനുസരിച്ച് മാറിക്കൊണ്ടേ ഇരിക്കും. ഭാഷ ആണല്ലൊ സമൂഹത്തിൽ ആശയവിനിമയത്തിനുപയോഗിക്കുന്ന ഒരു രീതി. അത് പോലെ കഥകളിയിലും എങ്കിൽ, മുദ്ര ആണ് കഥകളിയുടെ ഭാഷ. ഭാഷയ്ക്ക് ഒരു നിഘണ്ടു ഉണ്ടാകുന്നത് നല്ലതാണ്. മലയാളം നമ്മൾ പറയുമ്പോൾ പറയുന്ന ആളിന്റെ വികാരം കൂടെ ഉൾക്കൊള്ളിക്കാൻ നമ്മൾ അത്യാവശ്യം മുഖത്ത് എക്സ്പ്രഷൻസ് എല്ലാം വരുത്തും. അത് പോലെ മുദ്രകളിലും ഉണ്ട്. പറഞ്ഞ് വന്നത് കഥകളിയിലെ മുദ്ര എന്ന് പറഞ്ഞാൽ അത് കൈവിരലുകളിൽ മാത്രം വിരിയുന്ന ഒരു സംഗതി അല്ല തന്നെ. അതിനനുസരിച്ച് മെയ്യും മുഖവും ഒക്കെ വേണം എന്നാണെന്റെ പക്ഷം. മുഖവും മെയ്യും എല്ലാം ഒരു പ്രിന്റഡ് പുസ്തകത്തിൽ വരുത്താൻ ബുദ്ധിമുട്ടാകും. അത് പോലെ തന്നെ മുദ്ര പിടിക്കുന്ന രീതി അതായത് അതിന്റെ സഞ്ചാലനയോഗം. അത് ഒരു രീതിയിൽ പിടിച്ച് തുടങ്ങി ഒരു മാർഗ്ഗത്തിലൂടെ ചലിച്ച് അവസാനിക്കുന്നത് മറ്റൊരു സ്ഥാനത്ത് മറ്റൊരു രീതിയിൽ ആയിരിക്കും. 

ഉദാഹരണത്തിനു, "ലഭിയ്ക്കുക" എന്നതിന്റെ മുദ്ര. ചവുട്ടിച്ചാടിയും താണുനിന്നും കാണിക്കാവുന്ന സംയുതമുദ്ര ആണിത്. ഇടംകൈ മാറിനുമുന്നിൽ ഹംസപക്ഷമായി മലർത്തി പിടിച്ച് വലംകൈ ഹംസപക്ഷം മുന്നിൽ കൊണ്ട് വന്ന്, ‘ലഭിച്ചു’ എന്ന് അർത്ഥത്തിൽ മുഷ്ടിയാക്കുക. വലം കൈമുഷ്ടി വലത്തേയ്ക്ക് നീട്ടി, ദേഹമുലഞ്ഞ്, അത് മുൻപിലേയ്ക്ക് എടുത്ത്, ‘സ്വീകരിച്ചു’ എന്ന ഭാവത്തിൽ വലംകയ്യിൽ വയ്ക്കുക. (ഉദാഹരണം മുദ്രാപീഡിയയിൽ നിന്നും)

കൈകളുടേയും മെയ്യിന്റേയും കാലിന്റേയും എല്ലാം ഈ സഞ്ചലനം കഥകളിമുദ്ര എന്ന പുസ്തകത്തിൽ പറയുന്നില്ല. ഒരു പുസ്തകമാകുമ്പോൾ അതിന്റെ പരിധിയ്ക്ക് പുറത്താകും അത് എന്നറിയാം. എന്നിരുന്നാലും കലാമണ്ഡലം പദ്മനാഭൻ നായരുടെ പ്രസിദ്ധമായ "ചൊല്ലിയാട്ടം" എന്ന പുസ്തകത്തിൽ കാല്വെപ്പുകളെ സൂചിപ്പിക്കാനായി വരകളെ കൊണ്ട് ചില സംജ്ഞകൾ ചേർത്തിട്ടുണ്ട്. അത്തരം ഒരു രീതി നന്നായി എനിക്ക് തോന്നി. അത് പോലെ ജി.വേണുവിന്റെ "മുദ്ര" എന്ന പുസ്തകത്തിലും അങ്ങനെ ചില സംജ്ഞകൾ ഉള്ളതായി ഓർമ്മ ഉണ്ട്. ഇത്തരം വരകളുടെ സഹായത്തോടേ മുദ്രകളുടെ സഞ്ചാലനരീതി കൂടെ കാണിച്ചിരുന്നുവെങ്കിൽ ഈ പുസ്തകം അതിഗംഭീരമായിരുന്നേനേ എന്ന് എനിക്ക് തോന്നി. പുസ്തകത്തിൽ അനവധി ഫോട്ടോകൾ ഉണ്ട്. പക്ഷെ അവ നോക്കി മുദ്ര പിടിക്കാൻ നമുക്ക് സാധിക്കില്ല. അവയ്ക്കടിയിൽ ചുരുങ്ങിയ രീതിയിൽ സഞ്ചാലനയോഗം എഴുതിയിട്ടുണ്ടെങ്കിലും അവയും എനിക്കത്ര പോര എന്നാണ് തോന്നിയത്. അവ കൈകളുടെ രീതി മാത്രമേ ഉള്ളൂ. ദേഹവും മുഖവും കൂടെ ഉണ്ടല്ലൊ. അവകൾ കൂടെ ചേർക്കണം അടുത്ത എഡിഷനിൽ എന്നാണെനിക്ക് പറയാനുള്ളത്.  

അത് പോലെ എത്ര വാക്കുകൾ ഉണ്ട് കഥകളിയിൽ ഉപയോഗിക്കുന്നതായി എന്നൊരു ലിസ്റ്റും, അവ അകാരാദിക്രമത്തിൽ എങ്കിൽ നന്നായി എന്നും എനിക്ക് തോന്നി. മുദ്രഭാഷയ്ക്ക് സംയുതം അസംയുതം എന്നിങ്ങനെ ഉള്ള വേർതിരിവിനേക്കാൾ മുദ്രാഭാഷയിൽ ഉപയോഗിക്കുന്ന വാക്കുകൾ അകാരാദിക്രമത്തിൽ തന്നെ, മലയാളനിഘണ്ടുവിലെ പോലെ, എഴുതുകയല്ലേ ഭംഗിയാവുക?

ഇത് എന്റെ ഒരു നിർദ്ദേശം മാത്രം. അതില്ലെങ്കിലും ഈ പുസ്തകം കഥകളി ആസ്വാദനം തുടക്കക്കാർക്ക് നല്ല സഹായകരമാകും തീർച്ച.  

05 ജൂലൈ 2019

കാളിദാസന്റെ മരണം-നോവൽ-എം നന്ദകുമാർ (നന്ദകുമാർ മേലേതിൽ)

കാളിദാസന്റെ മരണം
നോവൽ
എം നന്ദകുമാർ (നന്ദകുമാർ മേലേതിൽ)
വില:Rs.130/-
Pages:136
ISBN:978-93-5282-386-4
Second Edition: February 2019

DC Books, Kottayam

 


കാളിദാസനെ പറ്റി DC Books തന്നെ ഇറക്കിയ “കാളിദാസൻ” എന്ന പേരിലുള്ള മറ്റൊരു നോവൽ, ശ്രീ കെ. സി അജയകുമാർ എഴുതിയത് ഞാൻ 2014ൽ വായിക്കാനിടയായതിനെ പറ്റി ഓർക്കുന്നു. ഒട്ടുമേ എന്റെ മനസ്സിനെ തൊടാത്ത ഒരു രചന ആയിരുന്നു അത്. ശേഷമാണ് ഒ.എൻ.വി കുറുപ്പിന്റെ ഉജ്ജയനി എന്ന മലയാള മഹാകാവ്യം വായിക്കാനിടവന്നതും. അവകളെ പറ്റി ഞാൻ എന്റെ ബ്ലോഗിൽ എഴുതിയിട്ടിരുന്നു. ഇപ്പോൾ ഇതാ കാളിദാസന്റെ മരണം എന്ന പേരിൽ മറ്റൊരു കൊച്ചു മലയാള നോവൽ കൂടെ വായിക്കാനിടവന്നു. അതും ഒരൊറ്റ ദിവസം ഇരുന്ന് വായിച്ച് തീർത്തു. കഴിഞ്ഞ ജൂൺ 27 വ്യാഴം രാത്രിയിലായിരുന്നു അത് വായിച്ച് തീർത്തത്! പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്തുകാരനായ നന്ദകുമാർ ഈ നോവൽ ആദ്യം നാടകമായാണത്രെ എഴുതിയത്. പിന്നീട് നോവലാക്കി 2014ൽ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചു എന്ന് നോവലിസ്റ്റ് തന്നെ പുസ്തകത്തിനവസാനം ചേർത്ത കുറിപ്പിൽ പറയുന്നു. ഞാൻ നന്ദകുമാറിന്റെ മറ്റ് എഴുത്തുകൾ ഒന്നും ഇതുവരെ വായിച്ചിട്ടില്ല. ശിവഭക്തനായ കാളിദാസൻ ശ്രീലങ്കയിലെത്തി അവിടെ ഒരു വേശ്യാലയത്തിൽ ആരുടെയോ കുടിലപ്രവൃത്തികൊണ്ട് മരിച്ച താണെന്ന ഒരു ഐതിഹ്യമുണ്ട്. കാളിദാസന്റെ വേശ്യാഭിനി വേശവും മദ്യസേവയും എല്ലാം പല പല ഐതിഹ്യങ്ങളിലും പറ യുന്നതാണല്ലൊ. അത് പോലെ തന്നെ സമസ്യാപൂരണം എന്ന സർഗ്ഗാത്മകപ്രവൃത്തിയും പ്രസിദ്ധമാണല്ലൊ. എന്നാൽ ഉജ്ജ യിനിയിലെ രാജാവായിരുന്ന വിക്രമാദിത്യനും തന്റെ സദസ്സിലെ കവിരത്നമായ കാളിദാസനും തമ്മിലുള്ള ബന്ധം എങ്ങനെ എല്ലാം ആയിരുന്നുവെന്ന് മുഴുവൻ ഒരു ഐതിഹ്യത്തിലൂടേയും അറിയാ മെന്ന് തോന്നുന്നില്ല. അവർ തമ്മിലുള്ള സുഹൃദ്ബന്ധം പ്രസിദ്ധ വുമാണ്. അവർ തമ്മിലുള്ള കലശലുകളും പ്രസിദ്ധമാണ്. ചരിത്രത്തിൽ ഒരു വിക്രമാദിത്യനും ഒരു കാളിദാസനും മാത്രമായി രുന്നില്ല അനവധി പേർ ആ പേരുകൾ വിശേഷണപ്പേരുപോലെ സ്വീകരിച്ചിരുന്നു എന്നും ചിലർ അഭിപ്രായപ്പെടുന്നു. ഐതിഹ്യ ങ്ങളിൽ നിന്ന് നേരുകണ്ടെത്താൻ നന്നേ ബുദ്ധിമുട്ടും എങ്കിലും അവകളിൽ നിന്ന് മറ്റൊരു സർഗ്ഗാത്മകസൃഷ്ടി ഉരുത്തിരിയാൻ സാദ്ധ്യതകൾ അനവധി ആണല്ലൊ. അത്തരം സർഗ്ഗാത്മക സൃഷ്ടികൾ മുൻപും ഉണ്ടായിട്ടുണ്ട്, ഇന്നുമുണ്ടാവുന്നുണ്ട്, ഇനിയും ഉണ്ടാകും. പക്ഷെ ഐതിഹ്യങ്ങൾ എന്നും ഒരുപോലെ അതാതുകാലത്തെ സമൂഹം കൊണ്ടാടുന്നത്. സമൂഹത്തിന്റെ സഹനശക്തി എന്നും ഒരുപോലെ ആകില്ല എന്നതിനു ഉദാഹരണം ആണ് എം.ടി വാസു ദേവൻ നായരുടെ രണ്ടാമൂഴത്തെ പറ്റി ഈ അടുത്ത കാലത്ത് നടന്ന വിവാദങ്ങൾ. കഥയും കഥാകാരനും അധികാരത്തിന്റെ, അധികാരികളുടെ ഒപ്പം നിൽക്കണം എന്ന ധാർഷ്ട്യം അന്നും ഇന്നും ഉണ്ട്. അത്തരം ഒരു ധാർഷ്ട്യത്തിന്റെ എഴുത്തുരൂപം ആണ് കാളിദാസന്റെ മരണമായി നോവലിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. അതാകട്ടെ പ്രസി ദ്ധമായ വിക്രമാദിത്യ, കാളിദാസ കഥകളിൽ നിന്നും തന്നെ ആണ്. കാളിദാസനെപറ്റി എങ്ങനെ എഴുതും എന്ന സന്ദേഹത്തിൽ നിന്ന് കരകയറ്റിയത് “കാളിദാസനെത്തന്നെ ആശ്രയിക്കുക” എന്ന മാർഗ്ഗ നിർദ്ദേശമായിരുന്നു എന്ന് നോവലിസ്റ്റ് മുൻ പറഞ്ഞ കുറിപ്പിൽ സൂചിപ്പി ക്കുകയും ചെയ്യുന്നുണ്ട്. (ഈ മാർഗ്ഗനിർദ്ദേശം ഞാൻ മുൻ പറഞ്ഞ “കാളിദാസൻ” എന്ന നോവൽ എഴുതിയ ശ്രീ കെ.സി അജയകുമാ റിനു കിട്ടിയില്ല എന്ന് തോന്നുന്നു. താരതമ്യത്തിനല്ല വെറുതെ ഓർത്തപ്പോൾ പറഞ്ഞെന്ന് മാത്രം.) സ്വദേശേ പൂജ്യതേ രാജഃ വിദ്വാന്‍ സര്‍വ്വത്ര പൂജ്യതേ രാജാവ് സ്വന്തം രാജ്യത്തിൽ മാത്രം ബഹുമാനിക്കപ്പെടുന്നവനാകുന്നു എന്നാൽ ഒരു വിദ്വാനെ ആകട്ടെ സർവ്വരാജ്യങ്ങളിലും ബഹുമാനിക്ക പ്പെടുന്നു എന്ന സുഭാഷിതം പണ്ട് പഠിച്ചിട്ടുണ്ട്. വിക്രമാദിത്യൻ ഉജ്ജയി നിയിലെ രാജാവാണ്. ആ രാജ്യം ഭരിക്കാൻ വിക്രമാദിത്യന്, മറ്റുരാജ്യ ക്കാരായ ആളുകൾ പോലും ബഹുമാനിക്കുന്ന കാളിദാസമഹാകവിയു ടെ സഹായം ആവശ്യമാണ്. അധികാരം നിലനിൽക്കാൻ കല ആവ ശ്യമാണ്. കവിത്വവും അധികാരവും തമ്മിലുള്ള പരസ്പര സഹായസഹ കരണങ്ങളും അവസാനം കവിത്വത്തിന്റെ മൃതിയും ആണ് ഈ നോവ ലിലെ കഥാവിഷയം. കൂടുതൽ എഴുതുന്നില്ല. വായിക്കേണ്ട നോവൽ തന്നെ. എനിക്കിഷ്ടമായത് നോവലിന്റെ പരിണാമഗുപ്തി രൂപപ്പെടുത്തിയവിധം ആണ്. അവസാന അദ്ധ്യായത്തിലേക്ക് അതിന്റെ കൂർപ്പിലേക്ക്, അതിനു മുൻപുള്ള അദ്ധ്യായങ്ങൾ മെല്ലെ മെല്ലെ കൂർപ്പിച്ച് കൂർപ്പിച്ച് എത്തിക്കും. ഈ ആവിഷ്കാരരീതിയിൽ ഒരു ദൃശ്യാവിഷ്കാരത്തിനുള്ള സാദ്ധ്യത ഉണ്ട്. നാടകമായി ആദ്യം എഴുതിയത് അതുകൊണ്ടാകാം. കാളിദാസ ഐതിഹ്യങ്ങൾ ആവിഷ്കരിക്കുന്നതിനു പറ്റിയ ഭാഷാശൈലിയും ശ്രീ നന്ദകുമാർ ഉപയോഗിച്ചിരിക്കുന്നു. കുഞ്ഞ്യേ പുസ്തകം ആയി പേജുകൾ കുറച്ച് എഴുതിയതും ഗംഭീരമായി. ഒരു ദീർഘനോവൽ ആയിരുന്നെങ്കിൽ ബോറടിച്ചേനേ എന്ന് എനിക്ക് തോന്നുന്നു.

പകർന്നാട്ടം - കോട്ടക്കൽ ശശിധരൻ

പകർന്നാട്ടം
കോട്ടക്കൽ ശശിധരൻ
ആത്മകഥ
ഫസ്റ്റ് എഡിഷൻ - ആഗസ്റ്റ് 2018
രണ്ട് വോള്യങ്ങൾ
ISBN: 978-81-8267-576-6
GRASS ROOTS - AN IMPRINT OF MATHRUBHUMI BOOKS
KOZHIKODE
PAGES: FIRST VOLUME: 632
              SECOND VOLUME:560 (Total: 1192)
HARD COVER
PRICE: Rs.1500 (Set of two books)
Malayalam - Autobiography
Cover Photo: Keerthik Sasidharan
Cover Design: Das Ads, Kottakkal


കഥകളി പഠിച്ച് കേരളത്തിൽ നിന്നും പുറത്ത് പോയി മറ്റ് ഡാൻസ്, തീയറ്റർ സാങ്കേതികരീതികളും പഠിച്ച് വിശ്വപ്രസിദ്ധരായ മലയാളികൾ പലരുമുണ്ട്. ചിലർ തിരിച്ച് കേരളത്തിലേക്ക് തന്നെ മടങ്ങി വന്ന് കഥകളി തന്നെ ജീവിതോപാസന എന്ന് വിചാരിച്ച് കഥകളിയുടെ തട്ടകത്തിൽ തന്നെ ശിഷ്ടജീവിതം കഴിച്ചു കൂട്ടി. മറ്റ് പലരും കേരളത്തിനു പുറത്ത് തന്നെ അരങ്ങുകൾ കണ്ടെത്തിയും പുതിയ നാടകസങ്കേതങ്ങൾ പഠിച്ചും അവ നൂതനമായ രീതിയിൽ പ്രയോഗിച്ചും വളർന്ന് വിശ്വപ്രസിദ്ധരായി തീർന്നു. അങ്ങിനെ കേരളത്തിനു പുറത്ത് തീയറ്റർ ഉപാസനയുമായി ജീവിച്ച് പ്രസിദ്ധരായവരിൽ അവസാന കണ്ണി ആയിരിക്കും ശ്രീ കോട്ടക്കൽ ശശിധരൻ. അദ്ദേഹത്തിന്റെ ആത്മകഥ ആണ് “പകർന്നാട്ടം”.
പുസ്തകത്തിന്റെ പ്രിന്റിങ്ങും ബൈന്റിങ്ങും അച്ചടി നിരത്തും എല്ലാം ഗംഭീരം തന്നെ എന്ന് പറയാതെ വയ്യ. അച്ചടിപ്പിശാച് വളരെ കുറവ്, ഇല്ല എന്ന് തന്നെ പറയാം. എനിക്ക് തോന്നുന്നത്, മറ്റൊരു കേരളീയ നൃത്ത/കഥകളി കലാകാരനും/കാരിയും ഇങ്ങനെ ആത്മകഥയായി എഴുതി ഇത്രനല്ല രീതിയിൽ പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ടാവുകയില്ല എന്നതാണ്. ചിലപ്പോൾ ഞാൻ കാണാത്തതും ആകാം.
കഥകളിക്കാരുടേയും അല്ലാതേയും ആത്മകഥകൾ വായിച്ചിട്ടുണ്ട്. അവയിൽ നിന്നും ഇത് വ്യത്യസ്തമായി നിൽക്കുന്നതിൽ പ്രധാനമായ ഒന്ന്, ഈ പുസ്തകത്തിന്റെ വലിപ്പം തന്നെ. രണ്ട് വാല്യങ്ങളിലായി ആയിരത്തോളം പേജുകൾ ഉണ്ട് ഈ പുസ്തകത്തിൽ! അദ്ദേഹത്തിന്റെ ബാല്യം മുതൽ ഷഷ്ടിപൂർത്തി ആഘോഷം വരെയുള്ള കാലയളവാണ് ആത്മകഥയിലെ പ്രതിപാദ്യം. മറ്റൊരു എടുത്തുപറയേണ്ടുന്ന കാര്യം അതാത് കാലത്തെ പ്രധാനസംഭവങ്ങൾ പുസ്തകത്തിൽ എടുത്ത് പറയുന്നു എന്നതാണ്. കൂടാതെ പോയ സ്ഥലങ്ങളിലെ വായിച്ച് അറിഞ്ഞ മറ്റ് ചരിത്ര സംഭവങ്ങളും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ചില നിരീക്ഷണങ്ങൾ കൗതുകകരമായി തോന്നി.
അദ്ദേഹം പറയുന്നു, ലെഫ്റ്റും റൈറ്റും കുഴക്കാറുണ്ട് എന്ന്. ആ ദിശകൾ എന്നേയും കുഴക്കാറുള്ളതാണല്ലൊ എന്നോർത്തപ്പോൾ എനിക്ക് കൗതുകം തോന്നി. അടിയന്താരവസ്ഥക്കാലത്തെ കുപ്രസിദ്ധമായ പോലീസ് മുറ “ഉഴിച്ചിൽ” പിന്നീട് കഥകളിയിൽ പ്രഹ്ലാദനെ പഠിപ്പിക്കുന്ന സമയത്ത് കാണിക്കാറുള്ളത് ശശിധരൻ ചൂണ്ടിക്കാണിച്ചപ്പോഴുമുണ്ടായി ഈ കൗതുകം. പ്രവാസിദുഃഖത്തെ പറ്റി പേജ് 210ലെഴുതിയത് വായിച്ചപ്പോളും, അഹോ, ഇതെനിക്കും ഉള്ളതാണല്ലൊ എന്ന് തോന്നീ. നഷ്ടസ്വപ്നങ്ങളുടെ ജീവിതകഥ എന്ന് ഈ ആത്മകഥയെ ചുരുക്കി പറയാം എന്ന് തോന്നും.
ഇക്കാലത്തെ എഴുത്തായ #me too ഹാഷ്ടാഗ് വെച്ച് എഴുതാവുന്ന ചില സംഭവങ്ങൾ ശ്രീ ശശിധരൻ വിവരിക്കുന്നുണ്ട്. അത് പോലെ തന്നെ, തന്റെ കഥകളി അഭ്യസനകാലത്തെ ശിക്ഷാവിധികളും മറ്റും അദ്ദേഹം പുനർവിചിന്തനം ചെയ്യുന്നുണ്ട്. ദർപ്പണയിൽ, ശ്രീ ചാത്തുണ്ണിപ്പണിക്കരുടെ ശൗര്യം, പഠിക്കാൻ വരുന്ന കുട്ടികൾക്ക് ദോഷമേ ഉണ്ടാക്കൂ, അത്തരം ശിക്ഷാനടപടികൾ വേണ്ടാ എന്ന് തന്നെ ശ്രീ ശശിധരൻ അസന്ദിഗ്ദ്ധമായി പറയുന്നു. മകന്റെ പ്രസവസമയത്ത് ആശുപത്രിയിലെ ചില നഴ്സുമാരുടെ കളിയാക്കൽ രീതി അരോചകം തന്നെ. എന്നാൽ ഇന്നും പലപ്പോഴും അത് നടക്കുന്നു എന്ന് പലരും ഇന്റർനെറ്റിൽ എഴുതിയത് വായിച്ചിട്ടുണ്ട് എന്നതും സത്യം തന്നെ. എതിർക്കപ്പെടേണ്ടത് തന്നെയാണവ.
കഥകളി ഒരു മുഴുനീള ദൃശ്യകലയാണെന്നും അത് ആവിഷ്കരിക്കുന്നതിലെ ദൃശ്യഭംഗി ആണ് പ്രധാനം എന്നും ശശിധരൻ പറയുന്നതിനോട് യോജിപ്പ് തോന്നി. ഏതാണ്ട് മുന്നൂറുവർഷം മാത്രം കാലപ്പഴക്കമേ ഇന്ന് കാണുന്ന കഥകളിക്ക് ഉള്ളൂ. എന്നാലതൊരു പ്രാചീന കലയാണെന്ന് മഹാകവി ടാഗോർ പറഞ്ഞതായും അതിനോട് യോജിക്കുന്ന ശശിധരനേയും ആണ് എനിക്ക് പുസ്തകം വായിച്ചപ്പോൾ കാണാൻ കഴിഞ്ഞത്. അതിനോടെനിക്ക് യോജിപ്പുമില്ല. എന്നാൽ ഭരതനാട്യം എന്ന ഇന്നത്തെ നൃത്തകലയെ പറ്റി അങ്ങനെ അല്ല പേജ് 194ൽ എഴുതിയിരിക്കുന്നത്. അത് ചരിത്രവായന തന്നെ. പേജ് 327ൽ ഗംഗാജലത്തിന്റെ ശുദ്ധീകരണ ശക്തിയെ പറ്റി എഴുതിയതിനോടൊന്നും എനിക്ക് യോജിക്കാൻ പറ്റില്ല.
ഇങ്ങനെ പേജ് നമ്പർ വെച്ച് എഴുതാനിരുന്നാൽ ഇത് തീരില്ല. അതിനാൽ പൊതുവായി ചിലത് പറയാം. ആദ്യം വോള്യത്തിൽ മണ്മറഞ്ഞ വെണ്മണി ഹരിദാസ് എന്ന പ്രസിദ്ധകഥകളി ഗായകനെ പറ്റി അദ്ദേഹം ധാരാളം പറയുന്നുണ്ട്. വെണ്മണി ഹരിദാസും ദർപ്പണയിൽ ശശിധരന്റെ കൂടെ ഉണ്ടായിരുന്നുവല്ലൊ. പിന്നീട് വെണ്മണി ഹരിദാസ് കേരളത്തിലേക്ക് തിരിച്ച് പോരികയും ശ്രീ ശശിധരൻ അഹമ്മദാബാദിൽ തന്നെ തുടരുകയും ചെയ്തു. രണ്ടാം വോള്യത്തിലായപ്പോഴേക്കും അത് ഇപ്പോഴത്തെ പ്രസിദ്ധ ഗായകൻ ശ്രീ കോട്ടക്കൽ മധുവിനെ പറ്റി ആയി. രണ്ടുപേരും എനിക്കിഷ്ടപ്പെട്ടവർ എന്ന നിലക്ക് അവരെ പറ്റി എഴുതുന്നത് വായിക്കാൻ രസമായിരുന്നു. വെണ്മണി ഹരിദാസിന്റെ മകൻ ശരത്തിന്റെ ചോറൂണിനു ചെന്നതും അന്ന് നടന്ന ബാണയുദ്ധം കഥകളിയിലേ ഹരിദാസിന്റെ പാട്ട് റിക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നതും എഴുതിയത് വായിച്ചപ്പോൾ, ആ റിക്കോർഡിങ്ങ്, ശ്രീ ശശിധരൻ, കഥകളിലോകത്തിനു സമർപ്പിക്കണം എന്ന് പറയാൻ എനിക്ക് തോന്നി. അങ്ങിനെ കയ്യിലുള്ള പഴയ ഓഡിയോ/വീഡിയൊ റിക്കോർഡുകൾ ഡിജിറ്റൈസ് ചെയ്ത് എല്ലാം പ്രസിദ്ധീകരിക്കണം എന്ന് ഒരു സാദാ കഥകളി കമ്പക്കാരൻ എന്ന നിലക്ക് ഞാൻ താൽപ്പര്യപ്പെടും.
ശശിയുടെ വായനയിലൂന്നിയും താൻ പഠിച്ച കഥകളി ശൈലിയിൽ ഊന്നിയും നടത്തുന്ന ചില നിരീക്ഷണങ്ങൾ കൗതുകങ്ങൾ തന്നെ ആണ്. “കോശസ്ഥിതി” എന്ന ഉപയോഗിച്ച് മറന്ന ഒരു പ്രയോഗം (കയ്യിലെ സാമ്പത്തികത്തിനെ പറ്റി സൂചിപ്പിക്കുന്ന) വായിച്ചപ്പോൾ, അയ്യോ ഇതൊക്കെ മറന്നതാണല്ലൊ എന്ന് ഞാൻ ഓർത്തു പോയി. പണ്ട് നാട്ടിൽ നടന്നിരുന്ന പരമ്പിട്ട കളിയരങ്ങുകളെ പറ്റിയും ഈ അടുത്ത കാലത്ത് ഞാൻ കൂടെ കണ്ട ആനമങ്ങാട് നളായനം അരങ്ങിനെ പറ്റിയും ശശിധരൻ എഴുതിയത് വായിച്ചപ്പോളും കൗതുകം തോന്നി. വളരെ പഴയതിനെ പറ്റി പറഞ്ഞപ്പോൾ ഓർമ്മയും നളായനത്തെ പറ്റി പറഞ്ഞപ്പോൾ ഞാൻ കൂടെ കണ്ടതാണല്ലൊ എന്നതും ആയിരുന്നു കൗതുകം. അവ ആസ്വാദനക്കുറിപ്പുകൾ എന്ന് പറയാൻ പറ്റില്ല എങ്കിലും ഓർമ്മക്കുറിപ്പുകൾ തന്നെ. അങ്ങിനെ പല അരങ്ങുകളെ പറ്റിയും ഉണ്ട്. നൊസ്റ്റാൾജിയ തോന്നും.
2012ൽ അന്തരിച്ച ഡേവിണ്ട് ബോളണ്ട് എന്ന ബ്രിട്ടീഷുകാരനുമായുള്ള സമ്പർക്കവും അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങളും നമ്മുടെ ഹൃദയത്തെ തൊടുന്നതാണ്. അദ്ദേഹത്തിന്റെ റിക്കോർഡിങ്ങ് ശേഖരം ശബ്ദരേഖ നൽകി സൂക്ഷിക്കാൻ സഹായിച്ച വിവരമൊക്കെ ആർക്കും അധികം അറിയാവുന്നതാകില്ല. (ഇപ്പോൾ അവ Rose Bruford College, UK യിൽ സൂക്ഷിച്ചിരിക്കുന്നു)
കോട്ടക്കൽ ക്ഷേത്രത്തിലെ വിശ്വംഭരനെ (പ്രതിഷ്ഠ) ഓർക്കുമ്പോൾ ശശിധരനു ഭക്തിയുടേതായ ഒരു നിഷ്കളങ്കത ഉണ്ട്. അത് മനസ്സിൽ തട്ടും. ശശിധരൻ പുസ്തകത്തിൽ കഥകളി ചെണ്ടയെ പറ്റി ധാരാളം പറയുന്നുണ്ടെങ്കിലും മദ്ദളം എന്ന വാദ്യത്തിനു കഥകളിയിൽ ഉള്ള സ്ഥാനത്തെ പറ്റി ഒന്നും പറഞ്ഞ് കണ്ടില്ല. കഥകളി കേരളത്തിലും കേരളത്തിനു പുറത്തും ഉണ്ട്. രണ്ടും രണ്ട് രീതിയിലാണ് എന്ന് എനിക്ക് തോന്നാറുണ്ട്. കേരളത്തിലെ കഥകളിക്കാരൻ മറ്റ് നൃത്തരൂപങ്ങളും നാടകാദി അഭിനയവും അറിഞ്ഞിരിക്കുമെങ്കിലും കഥകളി അരങ്ങത്തല്ലാതെ അധികം പ്രത്യക്ഷപ്പെട്ട് കാണാറില്ല. എന്നാൽ മറുനാട്ടിലെ കഥകളിക്കാരനു വെറും കഥകളി അരങ്ങ് മാത്രമായാൽ ജീവിക്കാൻ സാധിക്കില്ല. മറുനാടൻ കഥകളിക്കാരൻ താൻ പഠിച്ച കഥകളിയ്ക്ക് പുറമെ മറ്റ് പല അഭിനയസങ്കേതങ്ങളും വശമാക്കുന്നുണ്ട്. അങ്ങനെ പഠിച്ചവർ പലതും തിരിച്ച് അവ കഥകളിയ്ക്ക് സംഭാവന ചെയ്യുന്നുമുണ്ട്. ഉദാഹരണം ശ്രീ കീഴ്പ്പടം കുമാരൻ നായർ തന്നെ. കോട്ടക്കൽ ശശിധരൻ കഥകളിയ്ക്കു നൽകിയ സംഭാവനകൾ അദ്ദേഹം മറുനാട്ടിൽ ആവിഷ്കരിച്ച നൃത്താവിഷ്കാരങ്ങൾ എല്ലാം കണ്ടതിനു ശേഷമേ വിലയിരുത്താൻ സാധിക്കുകയുള്ളൂ. അതിനു കാലാന്തരത്തിൽ സാധിക്കും എന്ന് വിശ്വസിക്കുന്നു.
ഭാഷ അറിയാതെ ശശിധരൻ മറ്റുള്ളവരുമായി സംവദിക്കുന്നതിനെ പറ്റി എഴുതിയത് വായിക്കുമ്പോൾ ഒക്കെ തന്നെ എനിക്ക് പ്രസിദ്ധമായ “സോർബ ദ ഗ്രീക്ക്” എന്ന നോവലിലെ ഡാൻസുകാരനായ സോർബയുടെ വരികൾ ഓർമ്മ വരും. അൽപ്പം ദീർഘമായ വരികൾ തന്നെ. Isadora Duncan തുടങ്ങി മറ്റ് പല നൃത്തവിദഗ്ധരുടേയും കഥ വായിക്കുമ്പോൾ എനിക്ക് തോന്നിയ വരികൾ തന്നെ അവ.
ചുരുക്കത്തിൽ എന്താണ് നൃത്തം? അത് ആത്മപ്രകാശനം തന്നെ എന്ന് ശ്രീ കോട്ടക്കൽ ശശിധരന്റെ ഈ ആത്മകഥ വായിച്ചപ്പോഴും തോന്നി. ജീവിതത്തിനേക്കാൾ വലിയ നൃത്തമേത്?

സോർബ ദ ഗ്രീക്കിലെ വരികൾ വേണ്ടവർക്ക് വായിക്കാം:

"Another time.... I was in Russia then... yes, I've been there,
too, for the mines again, copper this time, near Novo Rossisk ... I had
learnt five or six words of Russian, just enough for my work: no; yes;
bread; water; I love you; come; how much... 
But I got friendly with a Russian, a thorough-going Bolshevik.
We went every evening to a tavern in the port. We knocked back a
good number of bottles of vodka, and that put us into high spirits.
Once we began to feel good we wanted to talk. He wanted to
tell me everything that had happened to him during the Russian
revolution, and I wanted to let him know what I had been up to....
We had got drunk together, you see, and had become
brothers.

"We had come to an arrangement as well as we could by
gestures. He was to speak first. As soon as I couldn't follow him, I
was to shout: 'Stop!' Then he'd get up and dance. D'you get me,
boss? He danced what he wanted to tell me. And I did the same.
Anything we couldn't say with our mouths we said with our feet, our
hands, our belly or with wild cries: Hi! Hi! Hop-la! Ho-heigh!
"The Russian began. How he had taken a rifle; how war had
spread; how they arrived in Novo Rossisk. When I couldn't follow any
more, I cried: 'Stop!' The Russian straight away bounded up and
away he went dancing! He danced like a madman. And I watched his
hands, his feet, his chest, his eyes, and I understood everything. How
they had entered Novo Rossisk; how they had looted shops; how
they had gone into houses and carried off the women. At first the
hussies cried and scratched their own faces with their nails and
scratched the men, too, but gradually they became tamed they shut
their eyes and yelped with pleasure. They were women, in fact....
"And then, after that, it was my turn. I only managed to get out
a few words--perhaps he was a bit dense and his brain didn't work
properly--the Russian shouted: 'Stop!' That's all I was waiting for.
I leapt up, pushed the chairs and tables away and began dancing.
Ah, my poor friend, men have sunk very low, the devil take
them!

They've let their bodies become mute and they only speak
with their mouths. But what d'you expect a mouth to say? What can it
tell you? If only you could have seen how the Russian listened to me
from head to foot, and how he followed everything! I danced my
misfortunes; my travels; how many times I'd been married; the trades
I'd learned--quarrier, miner, pedlar, potter, comitadji, santuri-player,
passa-tempo hawker, blacksmith, smuggler--how I'd been shoved
into prison; how I escaped; how I arrived in Russia....
"Even he, dense as he was, could understand everything,
everything. My feet and my hands spoke, so did my hair and my
clothes.

And a clasp-knife hanging from my waistband spoke, too.
When I had finished, the great blockhead hugged me in his arms; we
filled up our glasses with vodka once more; we wept and we laughed
in each other's arms. At daybreak we were pulled apart and went
staggering to our beds.

And in the evening we met again.
"Are you laughing? Don't you believe me, boss? You're saying
to yourself: Whatever are these yarns this Sinbad the Sailor is
spinning? Is it possible to talk by dancing? And yet I dare swear
that's how the gods and devils must talk to each other.
"But I can see you're sleepy. You're too delicate. You've no
stamina. Go on, go to sleep, and tomorrow we'll speak about this
again. I've a plan, a magnificent plan. I'll tell you about it tomorrow.

ഇതൊക്കെ പറഞ്ഞാലും ഒരു പുസ്തകം എന്ന നിലക്ക് വായനക്കാരനാണ് അത് വിലയിരുത്താനുള്ള അവകാശം. ആ നിലക്ക് ചിലലതുകൂടെ പറയാതെ വയ്യ.

എന്തിനു എഴുതണം എന്നതിനെ പറ്റി റിൽക്കേ പറയുന്നത്, “Go into yourself and test the deeps in which your life takes rise; at its source you will find the answer to the question whether you must create.” എന്നാണ്. കോട്ടക്കല്‍ ശശിധരന്‍ എഴുതിയ പകര്‍ന്നാട്ടം എന്ന ആത്മകഥയെ നോക്കിയാല്‍, ആ ആത്മകഥ എഴുതുവാന്‍ ശ്രീ ശശിധരനുണ്ടായ കാരണം, താന്‍ നാലാം ക്ലാസ്സ് വരെ ഔപചാരിക വിദ്യഭ്യാസം നേടിയിട്ടുള്ളൂ എന്നും പിന്നീട് കഥകളി, ഭരതനാട്യം, കൂടിയാട്ടം എന്നിവ പഠിച്ച് വിശ്വപ്രസിദ്ധവിദ്യാലയങ്ങളില്‍ പലതും വിസിറ്റിങ്ങ് പ്രൊഫസറായതും വലിയ പലതരത്തിലുള്ള ഡാന്‍സ് പ്രൊഡക്ഷനുകള്‍ നടത്തിയതും അവ ലോകത്ത് പല ഭാഗത്തും അവതരിപ്പിച്ച് പ്രശംസ നേടിയതും, ആയതുകൊണ്ട് ഔപചാരികമായ വിദ്യാഭ്യാസം മാത്രമല്ല ജീവിതത്തില്‍ വിജയിക്കാന്‍ ഉപാധി എന്ന് ഇനി വരുന്ന തലമുറയോട് ശ്രീ ശശിധരന്‍ പറഞ്ഞ് വെക്കുന്നു.

എന്തിനെഴുതണം എന്നത് പോലെ പ്രധാനമാണ് എങ്ങിനെ എഴുതണം എന്നതും. എഴുത്തില്‍ എഡിറ്റിങ്ങ് വേണം. അതിനൊരു പ്രൊഫഷണല്‍ എഡിറ്റര്‍ ഉണ്ടെങ്കില്‍ നന്ന്. അത് മലയാളത്തില്‍ ഇല്ല. പക്ഷെ അപ്പോള്‍ സ്വയം എഡിറ്റ് ചെയ്യാന്‍ തയ്യാറാകണം. ആ സമയം ഒരു സാധാരണ വായനക്കാരന്റെ വീക്ഷണകോണില്‍ നിന്ന് വേണം എഴുതാനും വിലയിരുത്താനും. എഡിറ്റിങ്ങിനെ പറ്റി ശ്രീ അഭിലാഷ് മേലേതിൽ എഴുതിയ കുറിപ്പ് ഇവിടെ വായിക്കാം.

ഈ പുസ്തകത്തിൽ ആവർത്തനവിരസത വല്ലാതെ വരുന്നുണ്ട്. യൂറോപ്യൻ റോഡുകളെ പറ്റി എഴുതിയതൊക്കെ (ഒരു ഉദാഹരണം മാത്രം) ഇന്നുള്ള വായനക്കാർ വായിച്ചാൽ അരോചകമായി തന്നെ തോന്നും. പല ഭാഗത്തും വരവു ചെലവുകണക്കുകൾ കാണുമ്പോൾ ഇത്രയൊക്കെ ഒരു വായനക്കാരനു അറിയേണ്ടതാണോ എന്ന് സന്ദേഹം വരും. അദ്ദേഹത്തിന്റെ ദൈനംദിന ഡയറിക്കുറിപ്പുകൾ വിസ്തരിച്ചാക്കി പുസ്തകരൂപത്തിൽ പുറത്തിറക്കിയതാണോ എന്നു ശങ്കിക്കുമാറുള്ള വിശദാംശങ്ങൾ എല്ലാം തന്നെ എഡിറ്റ് ചെയ്ത് ചുരുക്കേണ്ടതായിരുന്നു എന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം.

സുനിൽ ഏലംകുളം മുതുകുറുശ്ശി
05-ജൂലൈ-2019


12 ഏപ്രിൽ 2019

സായ - ഫെമിന ജബ്ബാർ

സായ

ഫെമിന ജബ്ബാർ
DC Books November 2012
Price:Rs70.00
Pages: 103

ISBN: 978-81-264-3967-6

ജീവിതത്തിൽ മനുഷ്യർ പല പല ഘട്ടങ്ങളിലൂടെ കടന്ന് പോകും. സ്വാഭാവികം മാത്രം ആണത്. എനിക്കും തോന്നിയിട്ടുണ്ട്, ജീവിതത്തിൽ ഒരു കാലത്ത് (ഇപ്പോഴും വലിയ വ്യത്യാസമില്ല,) മനസ്സ് ഒരു തരം നിസ്സംഗതയുടെ തോടുകൊണ്ട് ആവരണം ചെയ്യപ്പെടും. ഞാൻ അതിനെ ചകിരി പോലെ ഉള്ള അവസ്ഥ എന്നാ വിശേഷിപ്പിക്കാറുണ്ടായിരുന്നത്. എന്തും മനസ്സിൽ അടിക്കാം മനസ്സ് അതിനെ ബൗൺസ് ചെയ്യും. ചകിരി അങ്ങനെ ആണല്ലൊ. ഒന്നും ബാധിക്കില്ല മനസ്സിനെ. അത് പ്രായത്തിന്റെ കൂടെ ആകാം എന്ന് എനിക്ക് തോന്നാറുണ്ട്. ജീവിതാനുഭവങ്ങളും ബാധകമായിരിക്കാം. ജീവിതശൈലിയും.

ഗൾഫ് പ്രവാസികളുടെ ജീവിതം ഒരു തരണം ബ്ലാക് ആന്റ് വൈറ്റ് സിനിമപോലെ ആണ് അനുഭവത്തിൽ. അതിൽ കളർ വരുന്നത് വെക്കേഷനു പോകുമ്പോൾ മാത്രമായിരിക്കും. അപ്പോഴൊക്കെ ആയിരിക്കാം ഈ ചകിരി പോലെ ഉള്ള മനസ്സ് ആകുന്നതും. എന്നിരുന്നാലും ആ മാനസികാവസ്ഥയെ മറികടക്കാൻ ശ്രമിക്കുക എന്ന കടമ മനുഷ്യൻ എന്ന നിലക്കും ഇനിയും ജീവിക്കണം എന്ന നിലക്കും നമുക്കുണ്ട്. അതിനു നമ്മൾ മാനസികോല്ലാസം തരുന്ന പ്രവൃത്തികളിൽ ഏർപ്പെടുകയേ നിവൃത്തി ഉള്ളൂ. അതായിരിക്കാം സായ എന്ന നോവലിലെ ഫർസാന ചെയ്യുന്നതും.

നോവലിലെ പശ്ചാത്തലം നാട്ടിലേക്ക് പറിച്ച് നടാൻ വെമ്പുന്ന ഫർസാന എന്ന ഗൾഫ് പ്രവാസിയുടേതാണ്. ഫർസാന ജീവിക്കുന്നത് യു.എ.ഇയിലാണ്. ഇവിടെ യു.എ.ഇ എന്ന ഗൾഫ് രാജ്യത്തിനു പ്രത്യേകത ഉണ്ട്. ഞാൻ താമസിക്കുന്ന ഗൾഫ് രാജ്യത്തിൽ നിന്നും തികച്ചും വിഭിന്നമാണ് യു.എ.ഇ എന്ന രാജ്യത്തിലെ അവസ്ഥകൾ എന്നത് തന്നെ ആണ് ആ പ്രത്യേകതയും. അതായത് ഓരോരോ ഗൾഫ് രാജ്യവും തമിൽ വ്യത്യാസമുണ്ട് എന്നത് കേരളത്തിൽ ജീവിക്കുന്ന പലർക്കും അറിയില്ല തന്നെ.

ജാൻവരി 1 2008 മുതൽ ഏപ്രിൽ 11 വരെയുള്ള കാലയളവിലാണു നോവലിലെ കഥ നടക്കുന്നത്. ഞാൻ ഇത് വായിക്കാനെടുത്തത് ഏപ്രിൽ 11 നും.

ഒന്നൊന്നരമണിക്കൂറിനുള്ളിൽ വായിച്ച് തീർത്തു. പുസ്തകം ഇറങ്ങിയ കാലത്ത് വാങ്ങിയെങ്കിലും ഇതുവരെ തൊട്ടിട്ടുണ്ടായിരുന്നില്ലാ എന്നും ഇന്ന് ഏപ്രിൽ 11 നു വായിക്കാനെടുത്തു വായിച്ച് തീർക്കുകയും ചെയ്തു! ഒരു കൊച്ചു നോവൽ. എഴുതിയത് എനിക്ക് ഓൺലൈനായി അറിയുന്ന ഫെമിന ജബ്ബാർ. ഫെമിനയെ ഞാൻ എനിക്ക് കൂടെ താല്പര്യമുള്ള സബ്ജക്റ്റുകൾ വെച്ച് ഫോളൊ ചെയ്യാറുണ്ട്. സായ എന്ന സ്ത്രീ കഥാപാത്രമായി വരുന്ന നോവൽ എഴുതാൻ ഒരുമ്പെടുന്ന കവയത്രി കൂടി ആയ ഒരു എഴുത്തുകാരിയുടെ ജീവിതവും സായ എന്ന എഴുതാൻ പോകുന്നനോവലിലെ കഥാപാത്രമായ സായയും ആയി കുഴഞ്ഞ് കിടക്കുന്ന ഒരു പക്കാ സ്ത്രീ രചന എന്ന് ഒറ്റ വാചകത്തിൽ പറയാം. നോവൽ വായിച്ചാൽ അതെഴുതിയത് ഒരു സ്ത്രീ തന്നെ എന്ന് അത്യാവശ്യം സഹൃദയത്വമുള്ളവർക്ക് മനസ്സിലാകും. അതിപ്പോൾ ഫെമിന പേരുമാറ്റി പുരുഷന്റെ പേരുവെച്ചാലും ശരി.

സ്ത്രീമനസ്സ് പെട്ടെന്ന് എന്നല്ലാ, പുരുഷനു പിടികിട്ടാത്തത് തന്നെ, എന്ന് പണ്ടേ പ്രസിദ്ധമായത് ശരിയാണെന്ന് തോന്നും ഇത് വായിച്ചാൽ. എഴുത്തുകാരി
"മനുഷ്യമനസ്സ്" എന്ന് പറഞ്ഞ് അന്തം വിടുന്നുണ്ട് ഒരിടത്ത്! ആദ്യ ചില പേജുകളിൽ അക്ഷരത്തെറ്റ് വന്നുകൂടിയുട്ടെണ്ടെന്ന് തോന്നുന്നു. ആകെ 103 പേജുകളെ ഉള്ളൂ.

നോവലിന്റെ കഥയ്ക്കൊ പരിണാമഗുപ്തിയ്ക്കോ പ്രാധാന്യം തോന്നിയില്ല. മറിച്ച് അതിന്റെ ഭാഷയിലൂടെ തരുന്ന ചിത്രങ്ങളും ഭാഷ തന്നെയും ആണു എടുത്ത് പറയാനുള്ളത്. ഒരു ഇന്റീരിയർ ഡിസൈനറെ പോലെ പലതും സൂക്ഷ്മമായി ശ്രദ്ധിച്ച് എഴുതിയിരിക്കുന്നു. ഗൃഹപീഡനവും ബാലപീഡനവും ആണു അടിസ്ഥാനപശ്ചാത്തലം എങ്കിലും അതിൽ നിന്നും മോചിതനായി എന്നാൽ അത് മനസ്സിനെ ബാധിച്ചിരിക്കുന്ന നിരവധി പേരുടെ കഥകൾ ആണ് ഈ ചെറിയ കഥാതന്തുവിലൂടെ ഫെമിന കാണിക്കുന്നത്.

2012ൽ പ്രസിദ്ധീകരിച്ച നോവലിൽ നവമാദ്ധ്യമങ്ങളുടെ സ്വാധീനം സ്വാഭാവികം ആണ്. അത് ധാരാളം ഉണ്ട്. അവയുടെ ഉപയോഗവും ഭംഗിയാക്കിയിരിക്കുന്നു. മഞ്ഞ്, സിൽവിയപ്ലാത്ത് ഇവരണ്ടും അദൃശ്യ സാന്നിദ്ധ്യമായി ഇരിക്കുന്നു ഈ നോവലിൽ. മഞ്ഞ് യു.എ.യിലേയല്ല അങ്ങ് ദൂരെ ടെക്സാസിൽ എങ്കിൽ മഴ, യു.എ.ഇ മഴയും സിൽവിയ പ്ലാത്ത് മറ്റൊരു ദൂരസാന്നിദ്ധ്യവും. പ്രണയം എന്ന "മിഥ്യ" ആണ് മറ്റൊന്ന്. പ്രണയമാണ് ചകിരി പോലെ ഉള്ള മാനസികാവസ്ഥയെ മാറ്റി മനസ്സിനെ കളർഫുൾ ആക്കുന്നത് എന്ന് നോവലിസ്റ്റ് ദ്യുതിപ്പിക്കുന്നു.

ഈ മഞ്ഞ്, ‌സിൽവിയ പ്ലാത്ത്, പ്രണയം എന്നിവ പറയുമ്പോൾ എനിക്ക് കഥകളിയുമായി ഒന്ന് ബന്ധിപ്പിക്കാൻ തോന്നി. അതില്ലാതെ എനിക്ക് പറ്റില്ലല്ലൊ :) കല്യാണസൗഗന്ധികം ആട്ടക്കഥയിലെ അദൃശ്യനായ കാറ്റുപോലെ ആയിരുന്നു അവകൾ. ആ ബന്ധം നിങ്ങൾ നോവൽ വായിച്ചും കഥകളി കണ്ടും വായിച്ചും മനസ്സിലാക്കിക്കോളൂ.

08 ഫെബ്രുവരി 2019

M. S. Subbulakshmi: The Definitive Biography


M. S. Subbulakshmi: The Definitive Biography

285 pages Kindle Edition Price:Rs. 216.60. കൊല്ലം: 2016








ശുദ്ധ ധന്യാസിയിൽ ചിട്ടപ്പെടുത്തിയ പുരന്ദരദാസരുടെ, നാരായണ നിന്ന നാമ.. എന്നൊരു കൃതിയുണ്ട്. ഇത് ഞാൻ ആദ്യമായി കേൾക്കുന്നത് മധുരൈ ഷണ്മുഖവടിവേൽ സുബ്ബലക്ഷ്മി എന്ന എം എസ് സുബ്ബലക്ഷ്മിയുടെ ആലാപനം ആണ്. ഗുരുവായൂരിൽ നിന്നും വാങ്ങിയ ഒരു ഓഡിയോ കാസറ്റിൽ വിസ്തരിച്ച് രാഗാലാപനത്തോടെ തന്നെ. വളരെ ഇഷ്ടപ്പെട്ടതുകൊണ്ട് തന്നെ പലവട്ടം കേട്ട കാസറ്റ്. പിന്നീട് അത് നഷ്ടപ്പെട്ടു. എം എസ്സിന്റേതായി ആദ്യകേട്ടിരിക്കുക സുപ്രസിദ്ധമായ വെങ്കെടേശ്വര സുപ്രഭാതം തന്നെ ആകാം. ഓർമ്മ ഇല്ല.

എം എസ്  എനിക്ക് സ്വകാര്യൈഷ്ടം ആയിരുന്നില്ല. അത് എം എൽ വസന്തകുമാരി ആയിരുന്നു. ആ റേഞ്ച് എം എസ്സിനില്ലാ എന്ന് തോന്നിയിട്ടുമുണ്ട്. എന്നിരുന്നാലും കേൾക്കാൻ തൊന്നിപ്പിക്കുന്ന ഭക്തി ഭാവം എം എസ്സിന്റെ പാട്ടുകളിൽ ഉണ്ട് എന്ന് തോന്നിയിട്ടുമുണ്ട്. ഉദാഹരണം മുന്നെ പറഞ്ഞ പാട്ടിലെ, കൃഷ്ണ കൃഷ്ണാ.. എന്ന് പാടുന്ന സമയത്തൊക്കെ ഭക്തി ഭാവം നമ്മളിൽ ഉണ്ടാക്കാൻ എം എസ്സിനു കഴിഞ്ഞിട്ടുണ്ട്.

ഈ പറഞ്ഞ ഭക്തിഭാവം സുബ്ബലക്ഷ്മിയുടെ സംഗീതത്തിൽ എങ്ങനെ വന്നു, ഭാരതത്തിന്റെ വാനമ്പാടി എന്ന് സരോജിനി നായ്ഡു വിശേഷിപ്പിച്ച, ഞാൻ വെറുമൊരു പ്രധാനമന്ത്രി, സുബ്ബലക്ഷ്മി എന്ന സഗീതജ്ഞയുടെ മുന്നിൽ, എന്ന് പ്രധാനമന്ത്രി നെഹ്രുവിനെ കൊണ്ട് പറയിപ്പിച്ച, ഭാരതരത്നയും മറ്റനവധി അവാർഡുകളും നേടിയ എം എസ്സ് സുബ്ബലക്ഷ്മി എങ്ങനെ ഉണ്ടായി എന്ന വിശദമായ ഒരു അന്വേഷണമാണ് പ്രസിദ്ധ പത്രപ്രവർത്തകൻ ടി ജെ എസ് ജോർജ്ജിന്റെ M. S. Subbulakshmi: The Definitive Biography എന്ന പുസ്തകം.

ജോർജ്ജിന്റെ തന്നെ “പത്രപ്രവർത്തനത്തിലെ പാഠങ്ങൾ:പോത്തൻ ജോസഫിന്റെ ജീവചരിത്രം” എന്ന പുസ്തകം മലയാളം തർജ്ജുമ ഉള്ളത് ഞാൻ വായിച്ചിട്ടുണ്ട്. എനിക്ക് ഒട്ടുമേ പരിചയം ഇല്ലാതിരുന്ന പോത്തൻ ജോസഫിനെ എനിക്ക് പരിചയപ്പെടുത്തി തന്നത് ജോർജ്ജ് ആണ്. നല്ല ശൈലിയും ആണ് അദ്ദേഹത്തിന്റെ എഴുത്ത്. എം എസ് സുബ്ബലക്ഷ്മിയുടെ ജീവചരിത്രം എഴുതിയതും ഞാൻ വായിച്ചതും ഇംഗ്ലീഷിൽ തന്നെ.
2019ലെ ആദ്യവായനയ്ക്ക് തിരഞ്ഞെടുത്ത പുസ്തകം എനിക്കിഷ്ടപ്പെട്ടതിനാൽ കുത്തിയിരുന്നു വായിച്ചു തീർത്തു!

ഈ എഡിഷനുള്ള പ്രിഫേസ് കൂടാതെ ഒറിജിനൽ എഡിഷനു എഴുതിയ “എന്തെരോ മഹാനുഭാവുലു” എന്ന തലക്കെട്ടോടു കൂടിയ പ്രിഫേസും 13 അദ്ധ്യായങ്ങളും കൂടാതെ അവസാനം Appendix: From MS with Love, Notes and References, Index എന്നിവയും കൂടെ ഈ പുസ്തകത്തിൽ ഉണ്ട്.

പുസ്തകം ഒന്ന് ഓടിച്ച് നോക്കിയപ്പോൾ അപ്പെന്റിക്സ്, ഫ്രം എം എസ് വിത്ത് ലൗ എന്നതാണ് എനിക്കാദ്യം വായിക്കാൻ തോന്നിയത്. അതിൽ എം എസ് സുബ്ബലക്ഷ്മി ഒരുകാലത്ത് താൻ പ്രണയിച്ചിരുന്ന ജി എൻ ബാലസുബ്രഹ്മണ്യത്തിനയച്ച കത്തുകളെ പറ്റി ആയിരുന്നു അത്. ജി എൻ ബി സംഗീതവും ജി എൻ ബിയേയും സുബ്ബലക്ഷ്മി ആരാധിച്ചിരുന്നതും പ്രണയിച്ചിരുന്നതും ആണ് എന്ന വിവരം എനിക്ക് പുതുതായിരുന്നു. ആ എഴുത്തുകളിലും എം എസ് സുബ്ബലക്ഷ്മിയുടെ നിർമലമായ മനസ്സ് നിറഞ്ഞ് നിന്നിരുന്നു.

ഈ എഡിഷനുള്ള പ്രിഫേസിൽ ടിം എം കൃഷ്ണയുടെ “എ സത്തേൺ മ്യൂസിക്ക്: എ കർണ്ണാട്ടിക്ക് സ്റ്റോറി” എന്ന  2013ൽ ഇറങ്ങിയ പുസ്തകത്തിലെ ചില വാദങ്ങളെ പറ്റി ജോർജ്ജ് പറയുന്നുണ്ട്. കൂടാതെ അന്നത്തെ സ്ത്രീകലാകാരികളുടെ അവസ്ഥ, ആദ്യകാലത്തെ രാഷ്ട്രീയം എന്നിവയും പിന്നെ എം എസ്സിന്റെ ജീവിതം വളരും തോറും അതാതുകാലങ്ങളിലെ രാഷ്ട്രീയം എല്ലാം വിസ്തരിച്ച് പറയുന്നുണ്ട്. ആ ഒരടിസ്ഥാനത്തിൽ ആണ് എം എസ്സിന്റെ കലാജീവിതത്തിനെ പറ്റി ജോർജ്ജ് എഴുതുന്നത്.

കൂടാതെ എം എസ്സിന്റെ വ്യക്തിത്വം അതി സൂക്ഷ്മമായും എം എസ്സിനെ പറയുമ്പോൾ, എസ്സിന്റെ ഭർത്താവ്, മെന്റർ, പ്രൊട്ടക്റ്റർ , മാർക്കറ്റിങ്ങ് മാനേജർ എന്നീ സ്ഥാനങ്ങളെല്ലാം നന്നായി അലങ്കരിച്ചിരുന്ന ശ്രീ ടി. സദാശിവം എന്ന ദേഹത്തെ കുറിച്ചും എം എസ്സിനുള്ള പ്രാധാന്യത്തോടെ പറയുന്നുണ്ട്. എം എസ്സ് നമ്മൾ കാണുന്ന എം എസ്സ് ആയത് സദാശിവം എന്ന ശക്തനായ മാർക്കറ്റിങ്ങ് പേഴ്സൺ, മെന്റർ, പ്രൊട്ടക്റ്റർ എന്ന ആളുടെ മിടുക്കും അത് കൂടാതെ അന്തരീകമായി എം എസ്സിന്റെ ഉള്ളിലെ സംഗീതം, എം എസ്സിന്റെ വ്യക്തിത്വം എന്നിവ ഭംഗിയായി ജോർജ്ജ് വിശദീകരിക്കുന്നുണ്ട്. സാദാശിവത്തിനാണോ പ്രാധാന്യം എന്ന് വായനക്കാരനായ എനിക്ക് ചെലപ്പോഴെങ്കിലും തോന്നി. അത് പോരായ്മ അല്ല. കാരണം സദാശിവം ഇല്ലെങ്കിൽ എം എസ് ഉണ്ടാവുമായിരുന്നില്ല എന്ന് വായിച്ച് മുഴുമിപ്പിച്ചപ്പോൾ തോന്നി.

1930കളിലെ പുതുമാദ്ധ്യമമായിരുന്ന സിനിമ എങ്ങനെ അന്നത്തെ ഒരു കലാകാരനെ/കാരിയെ പ്രസിദ്ധിയിൽ എത്തിക്കുകയും സമൂഹത്തിൽ സ്ഥാനം ലഭിക്കാൻ സഹായിക്കുകയും ചെയ്തു എന്ന് ആദ്യഭാഗങ്ങളിൽ ഭംഗിയായി വിവരിച്ചിരിക്കുന്നു. എം എസ് അഭിനയിച്ച സിനിമകളെ പറ്റി, പിന്നീട് സിനിമ വിട്ടത്, കച്ചേരികൾ, അതിൽ ജനിച്ച ദേവദാസി കുലത്തിൽ ചിരപരിചിതമായ ശൃംഗാരം എന്ന ഭാവം പാടെ മാറ്റി ഭക്തിയെ പ്രതിഷ്ഠിച്ചത് അങ്ങനെ എം എസ്സിന്റെ വളർച്ചയെ പറഞ്ഞ് തരുന്നു ജോർജ്ജ്.

ഒപ്പം ബ്രാഹ്മണനായ സദാശിവം ദേവദാസി കുലത്തിൽ ജനിച്ച സുബ്ബലക്ഷ്മിയെ എങ്ങനെ ബ്രാഹ്മണസ്ത്രീ ആക്കി മാറ്റി സമൂഹത്തിൽ പ്രതിഷ്ഠിച്ചു എന്നും പറയുന്നു. ഇതൊക്കെ ടി എം കൃഷ്ണ പറയാറുള്ളതും ആണല്ലൊ.

ഈ പുസ്തകരചന ഉപെക്ഷിച്ചിരുന്ന സമയത്ത് ഒരിക്കൽ എം എസ്സിന്റെ അവസാനകാലത്ത്, മദ്രാസിലുള്ള എം എസ്സ് ഭവനത്തിൽ ജോർജ്ജ് ചെന്നതും വർത്തമാനം പറഞ്ഞിരുക്കുമ്പോൾ എം എസ്സ് സുബ്ബലക്ഷ്മി അമ്മ അകത്ത് നിന്ന് വന്നതും, അതോടെ ഉപേക്ഷിച്ച ആശയം തിരിച്ച് കൂടുതൽ ബലമായി ജോർജ്ജിന്റെ ഉള്ളിൽ വന്നതും അസ്സലായി എഴുതിയിട്ടുണ്ട്.

എം എസ്സിനെ പറ്റി എന്ത് വിവരവും നമുക്ക് ലഭിക്കുന്നത് സദാശിവം പ്ലാൻ ചെയ്തത് മാത്രം. അത്രശക്തമായിരുന്നു സദാശിവം. എം എസ് ആകട്ടെ സദാശിവത്തിന്റെ അടിമ എന്ന പോലെയും. അത് കാരണം എം എസ്സിന്റെ വ്യക്തിത്വം എന്നത് വായിച്ചാൽ മനസ്സിലാകും. എനിക്ക് അത്ഭുതമായത് ടി ജെ എസ് ജോർജ്ജിനു എം എസ്സിന്റെ ആ പ്രണയലേഖനങ്ങൾ എങ്ങനെ ലഭിച്ചു എന്നതാണ്. അവ മാത്രം സദാശിവത്തിന്റെ വലയിൽ പെട്ടില്ല കാരണം കത്തുകൾ ലഭിച്ച ജി എൻ ബാലസുബ്രഹ്മണ്യം അവ ഗൂഢമായി സൂക്ഷിക്കാൻ തന്റെ സുഹൃത്തുകൾക്ക് കൈമാറി. അതും തമിഴ് നാട്ടിലെ അല്ല, തിരിച്ച് മറ്റ് സംസ്ഥാനങ്ങളിൽ, കേരളത്തിൽ അടക്കമുള്ള ജി എൻ ബി സുഹൃത്തുക്കൾ ആ കത്തുകൾ ഇന്നും ഗൂഢമായി സൂക്ഷിക്കുന്നു.

എം എസ് സുബ്ബലക്ഷ്മിയുമായി ഒറ്റയ്ക്ക് രണ്ട് ദിവസം ചെലവിട്ട് അഭിമുഖം നടത്താനുള്ള ഭാഗ്യം വാസന്തി എന്ന തമിഴ് പത്രപ്രവർത്തകക്ക് മാത്രം. അവർ മിടുക്കി ആണ്. അത് വന്നത് ഇന്ത്യാ റ്റുഡേ തമിഴിലും 1996 എന്ന് തോന്നുന്നു. അത്രയ്ക്കുണ്ടായിരുന്നു എം എസ്സിനു ചുറ്റും സദാശിവം എന്ന കോട്ട.

എം എസ്സ് സുബ്ബലക്ഷ്മിയുടെ ജീവചരിത്രം കർണ്ണാടകസംഗീതത്തിന്റേയും അതിൽ സ്ത്രീകൾക്കും ജാതിക്കും ഉള്ള ചരിത്രപരമായ മാറ്റത്തിന്റേയും  കൂടെ ചരിത്രമാണ്. താത്പര്യമുള്ളവർക്ക് വായിക്കാൻ അസ്സൽ ആയ ഒരു കൃതി എന്ന് മാത്രം പറയുന്നു.

06 ഡിസംബർ 2018

Ravana’s Sister (Meenakshi)

Book Title:Ravana’s Sister (Meenakshi)
Author:Anand Neelakantan
Publisher:Westland Published: (18 January 2018)
# of Pages:14Pages : 426.0 KB (Kindle Edition)
https://amzn.to/2GeculO
എനിക്ക് പുരാണകഥകൾ വായിക്കാനിഷ്ടം എന്നതിലേറെ അതിന്റെ പുനരാഖ്യാനങ്ങൾ ആണ് കൂടുതൽ ഇഷ്ടം. പുനരാഖ്യാനങ്ങൾ ഏത് മീഡിയത്തിൽ വരുന്നുവൊ എന്നതനുസരിച്ച് ആഖ്യാനരീതിയും മാറും. അപ്പോൾ അത് മറ്റൊരു വേർഷൻ ആകും. മാത്രമല്ല പുനരാഖ്യാനം ചെയ്യുന്ന കാലത്തിനനുസരിച്ച് പുരാണകഥാപാത്രങ്ങളുടെ ചിന്താരീതികളും മാറുന്നത് കാണാം.
കഥകളിയിലെ രാവണവേഷം പ്രസിദ്ധമാണ്. ബ്രഹ്മാവിനോട് ഇരന്ന് വരങ്ങൾ വാങ്ങുകയല്ല കഥകളിയിലെ രാവണൻ ചെയ്യുന്നത്. തപസ്സ് ചെയ്ത് ബ്രഹ്മാവ് പ്രത്യക്ഷപ്പെടാതിരുന്നപ്പോൾ, താൻ തപസ്സുമൂലം മരിച്ചാൽ ഉള്ള ദുഷ്കീർത്തി ബ്രഹ്മാവിനിരിക്കട്ടെ എന്ന് രണ്ടും കല്പിച്ച് അവസാനത്തെ തലയും വെട്ടി ഹോമിക്കുന്ന രാവണന്റെ മുന്നിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെടുകയാണ്. ആ ബ്രഹ്മാവിനോട് അപ്പോൾ വരങ്ങൾ ഇരന്ന് വാങ്ങേണ്ട ആവശ്യമില്ലല്ലൊ. മര്യാദയ്ക്ക് എന്റെ കയ്യിൽ താ എന്ന് വളരെ അഹങ്കാരത്തോടെ പറയുന്ന രാവണൻ ആണ് കഥകളിയിൽ. കൂടിയാട്ടത്തിൽ നിന്ന് വന്നതായിരിക്കാം എങ്കിലും അതിനു ദൃശ്യഭംഗി കൂടും. അതാണ് ഞാൻ പറഞ്ഞത് പുനരാഖ്യാനത്തിനു ഉപയോഗിക്കുന്ന മീഡിയത്തിനനുസരിച്ച് ആഖ്യാന രീതിയും മാറും എന്ന്.
എന്റെ അഭിപ്രായത്തിൽ വാല്മീകി രാമായണം ആണ് മൂലം എന്നൊന്നും ഇല്ല. നടപ്പുള്ള കഥകൾ പലരും പലരീതിയിൽ ശൈലിയിൽ എഴുതി എന്ന് മാത്രം. അതിൽ കമ്പരാമായണം ദൃശ്യപരമായി അടുത്തുനിൽക്കുന്നതിനാൽ അതാണ് കൂടിയാട്ടത്തിലേക്ക് സന്നിവേശിപ്പിച്ചത് എന്ന് എവിടേയോ വായിച്ചിട്ടുണ്ട്.
പുരാണങ്ങൾക്കുള്ള പ്രത്യേകത എന്താണെന്ന് വെച്ചാൽ അവ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം എന്നത് തന്നെ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് ശേഷവും അവകളുടെ പുനരാഖ്യാനങ്ങൾ പലരീതിയിൽ ഇന്നും വരുന്നത് അതുകൊണ്ട് കൂടെ ആണല്ലൊ.
എഴുത്തിൽ അമീഷ് ത്രിപാഠിയുടെ ശിവ ട്രിലോളജി ആണ് ഈ വകയിൽ ആദ്യമായി ഞാൻ വായിച്ചത്. ഇമ്മോർട്ടൽസോഫ് മെലൂഹ ഇഷ്ടായി. ആ ശൈലി തന്നെ ഇഷ്ടായി. ഭാഷയും. പിന്നെ പിന്നെ മടുപ്പിച്ചു. ഞാൻ നിർത്തി.
ഈ വകയിൽ ഇപ്പോൾ വായിച്ചത് ആനന്ദ് നീലകണ്ഠനെ ആണ്. ആനന്ദ് നീലകണ്ഠന്റെ മീനാക്ഷി, രാവണാസ് സിസ്റ്റർ എന്ന ചെറുകഥ വായിച്ചു. ആദ്യമാണ് ഞാൻ ആനന്ദിനെ വായിക്കുന്നത്.
ശൂർപണഖ എന്ന് വെച്ചാൽ മുറപോലെ ഉള്ള നഖം ഉള്ളവൾ എന്നാണത്രെ. കൈകസിയുടെ ഏകപുത്രി ആണ്. അവളെ ദാനവരാജാവായ വിദ്യുജിഹ്വനാണ് വിവാഹം ചെയ്ത് കൊടുക്കുന്നത്. രാക്ഷസന്മാരും ദാനവന്മാരും ഒക്കെ ശത്രുക്കളും. ശൂർപ്പണഖ ബാല്യകാലത്ത്, അച്ഛനായ വിശ്രവസ്സ് പോകുമ്പോൾ തന്നെ അദ്ദേഹത്തോട് ചോദിക്കുന്നത് എനിക്ക് നല്ല ഭർത്താവിനെ കിട്ടണം എന്നാണ്. വിശ്രവസ്സ് അതൊക്കെ സഹോദരന്മാർ അറേഞ്ച് ചെയ്യും എന്നും. വിദ്യുജിഹ്വനു വിവാഹം കഴിച്ച് കൊടുത്തു എങ്കിലും വിദ്യുജിഹ്യ്വനെ രാവണൻ തന്നെ വധിക്കും. വിദ്യുജിഹ്വനും ദുരുദ്ദേശത്തോടെ ആയിരുന്നു ശൂർപ്പണഖയെ വിവാഹം ചെയ്തതും. ശൂർപ്പണഖയുടെ മകനെ കൊല്ലുന്നത് ലക്ഷ്മണനും. അങ്ങനെ ഏകയായി ലോകസഞ്ചാരം നടത്തുമ്പോൾ ആണ് രാമലക്ഷ്മണന്മാർ വനത്തിൽ കറങ്ങുന്നത് കാണുന്നതും രാമനിൽ ശൂർപ്പണഖയ്ക്ക് പ്രേമം ജനിക്കുന്നതും. രാമനോട് പ്രേമാഭ്യർത്ഥന നടത്തുന്ന ശൂർപ്പണഖയെ ലക്ഷ്മണന്റെ അടുക്കലേക്ക് രാമൻ വിടും. അവർ തമ്മിൽ ശൂർപ്പണഖയെ തട്ടി കളിയ്ക്കും. അവസാനം ലക്ഷ്മണൻ ശൂർപ്പണഖയുടെ കുചനാസികാകർണ്ണങ്ങൾ മുറിച്ച് മാറ്റും.
വാല്മീകിരാമായണത്തിലുള്ളതിൽ നിന്നും ഈ ശൂർപ്പണഖ കുചനാസികാകർണ്ണവിച്ഛേദനം മറ്റ് പലതിലും വ്യത്യാസമുണ്ട്. ചിലതിൽ കുചം ഛേദിക്കുന്നില്ലാ. ഇങ്ങനെ അല്ലറചില്ലറ വ്യത്യാസങ്ങൾ.
ഇതാണ് ആനന്ദ് നീലകണ്ഠന്റെ കഥയ്ക്ക് ഉള്ള പൊതു ബാക്ഗ്രൗണ്ട്. ഇത് അറിഞ്ഞ ശേഷം വേണം ഈ കഥ വായിക്കാൻ. അല്ലെങ്കിൽ ജസ്റ്റ് അനദർ “മൂല്യാധിഷ്ഠിത” കഥ. ഇത്തരം പശ്ചാത്തലകഥകൾ എനിക്ക് അറിയാവുന്നതുകൊണ്ട് ഈ കഥയുടെ സന്ദർഭം, ആവിഷ്കാരം, ഭാഷ, ശൂർപ്പണഖയുടെ മാനസിക സ്ഥിതി എന്നിവ മനസ്സിലായി എന്നല്ല ഉൾക്കൊണ്ടു.
ഇതും മറ്റൊരു പുരാണാഖ്യാനരീതി. കൗതുകം ഉണ്ട് കാലികവും ആണ്. ആനന്ദിന്റെയും അമീഷ് ത്രിപാഠിയുടെയും ഭാഷ സിമ്പിൾ ഇംഗ്ലീഷ്. ആർക്കും മനസ്സിലാകും. ലോകതത്വം പറയുമ്പോഴും അതിനായുള്ള പശ്ചാത്തലം ഒരുക്കുമ്പോഴും സിമ്പിൾ ആയ ഭാഷ.
എന്നിട്ട് ഞാൻ ഇപ്പോ അസുര എന്ന പുസ്തകം ആനന്ദിന്റെ കിന്റിൽ വേർഷൻ വാങ്ങി. എന്റെ മുൻ പരിചയം അമീഷിനെ വായിച്ചതിനാൽ, ഒന്ന് രണ്ട് ഇത്തരം രീതികളിലുള്ള പുസ്തകം വായിച്ചാൽ നമുക്ക് ഞെരടിപ്പ്, മടുപ്പ് ഒക്കെ വരും എന്നാണ്. അതിനാൽ അധികം ഈ വക വായിക്കാൻ ഞാൻ ഇല്ലാ. ദൃശ്യമായെങ്കിൽ, അതും അപ്പപ്പോൾ നടിക്കുന്നതെങ്കിൽ കാണാം എന്നുണ്ട്. പക്ഷെ വായന പറ്റില്ലല്ലൊ. എഴുത്തല്ലെ.
വായന ആണ് എഴുത്താണ് എന്നതുകൊണ്ടാണ് ഞാൻ പുരാണങ്ങളിൽ എഴുതിയ കഥകൾ മുന്നെ വിളമ്പിയതും. ഈ കഥയിലെ സന്ദർഭം ചെലപ്പോൾ മറ്റൊരു പുരാണത്തിലും കാണുക ഉണ്ടാവില്ലാ. പക്ഷെ പുരാണകഥ അറിഞ്ഞിരുന്നാൽ ഇത് വായിക്കുമ്പോൾ, ഹോ ഇങ്ങനേം പുനരാഖ്യാനം ചെയ്യാം അല്ലേ എന്ന് നമുക്ക് തോന്നും. അതിൽ കൂടുതൽ ഒന്നും ഇല്ലാ. ആനന്ദിന്നത്തെ ലോകത്തിൽ ഇരുന്ന് ശൂർപ്പണഖയേയും സീതയേയും കൂട്ടിയോജിപ്പിച്ചിരിക്കുന്നു.
സീതാപരിത്യാഗസമയത്ത് വികൃതശരീരയായ ശൂർപ്പണഖ വന്ന് സീതയെ കാണുന്നതാണ് സന്ദർഭം. അതിൽ ഒരു ചണ്ഡാലനും കുടുംബവും കൂടെ ഉണ്ട്. ശൂർപ്പണഖ സംസാരിക്കുന്നതും സീത സംസാരിക്കുന്നതും എല്ലാം ആധുനിക മനുഷ്യരെ പൊലെ തന്നെ ആണ്. അതായത്, അവർക്ക് ജീവിതാനുഭവം കൊണ്ട് കിട്ടി എന്ന് പറയുന്ന തത്വചിന്ത ഇന്നുള്ള മനുഷ്യർക്ക് കിട്ടാവുന്നത് തന്നെ എന്നാണ് ഞാൻ ഉദ്ദേശിച്ചത്. രാക്ഷസിയും മനുഷ്യനും എല്ലാം മനുഷ്യനെ പോലെ ചിന്തിക്കുന്നു. അതാണല്ലൊ കാലികമായ പുനരാഖ്യാനവും.
ആമസോൺ പ്രൈമിൽ കിന്റിൽ വേർഷൻ വായിച്ചതിനാൽ പേജുകളുടെ എണ്ണം ഒന്നും കൃത്യമാവില്ല. വിലയും ഇല്ല. സൗജന്യമായിരുന്നു. മുകളിൽ കൊടുത്ത വിലയും പേജുകളുടെ എണ്ണവും ഗുഡ്രീഡ്സിൽ നിന്നും പ്രിന്റ് എഡിഷന്റെ വിശദാംശങ്ങൾ എടുത്തതാണ്. ചെറുകഥ ആയതിനാൽ പെട്ടെന്ന് വായിച്ച് തീർക്കാം എന്ന ഗുണവുമുണ്ട്. പുരാണപുനരാഖ്യാനം ഇഷ്ടമുള്ളവർക്ക് വായിക്കാം.

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...